Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

സാധാരണക്കാരുടെ കുട്ടികളെ സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്ത് കൊല്ലുന്നു ഞെട്ടിപ്പിച്ച് ഗവര്‍ണര്‍

23 OCTOBER 2019 01:17 PM IST
മലയാളി വാര്‍ത്ത

എന്താ അങ്ങനെ സംഭവിക്കുന്നത്... ജമ്മുകാശ്മിരിലെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കി ഗവര്‍ണര്‍; ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരുടെ മക്കള്‍; മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ല; അവരുടെ കുട്ടികള്‍ പഠിക്കുന്നത് വിദേശത്ത്

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. അതേസമയം പാവപ്പെട്ടവരുടെ മക്കള്‍ തീവ്രവാദത്തിലേക്ക് പോകുകയാണ്. ഇതിനെതിരെ ശക്തമായി രംഗത്ത് വരികയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്.

ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരുടെ മക്കളാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വ്യക്തമാക്കി. യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുന്നത് മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കള്‍ ആണ്. മുഖ്യധാരാ പാര്‍ട്ടികള്‍ , ഹുറിയത്, മത നേതാക്കള്‍ തുടങ്ങിയവര്‍ക്കൊന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സത്യം മനസ്സിലാക്കി കശ്മീരിലെ ജനങ്ങള്‍ സമാധാനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. കശ്മീരിലെ യുവാക്കളുടെ സ്വപ്നങ്ങളും ജീവിതവും തകര്‍ത്തതു സ്വാധീനവും ശക്തിയുമുള്ള ഒരു വിഭാഗം ആള്‍ക്കാരാണെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യധാര വിഭാഗക്കാരുടെ കുട്ടികള്‍ വിദേശത്താണു പഠിക്കുന്നത്. അവരെല്ലാം നല്ല നിലയിലുമാണ്. എന്നാല്‍ സാധാരണക്കാരുടെ കുട്ടികളെ 'സ്വര്‍ഗത്തിലേക്കുള്ള വഴി' കാണിച്ചുകൊടുത്തു മരണത്തിലേക്കു നയിക്കുന്നു. ഇതെല്ലാം നടക്കുന്നത് ഇവിടെയാണ്. ശക്തരായ ഒരു വിഭാഗത്തില്‍നിന്നുള്ളവരുടെ മക്കളാരും കൊല്ലപ്പെട്ടിട്ടില്ല.

അവരുടെ കുടുംബങ്ങളില്‍നിന്നും ആരും ഭീകരതയോടൊപ്പം ചേര്‍ന്നിട്ടുമില്ല. സത്യം മനസ്സിലാക്കാനാണ് കശ്മീരിലെ യുവാക്കളോടും ജനങ്ങളോടും പറയുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഇടത്താണു നിങ്ങള്‍ ജീവിക്കുന്നത്.

കശ്മീരില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒരു സ്വര്‍ഗമുണ്ട്.സമ്ബത്ത് നിങ്ങള്‍ക്കായി തുറന്നുവച്ചിട്ടുള്ള ഇന്ത്യന്‍ സര്‍ക്കാരിന് അതിനെ നല്‍കുക.22,000 കശ്മീരി യുവാക്കള്‍ പഠനത്തിനായി കശ്മീരിന്റെ പുറത്താണു താമസിക്കുന്നത്.

ജമ്മു കശ്മീരിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ രാഷ്ട്രീയക്കാര്‍ അവഗണിക്കുകയാണ്. കശ്മീരിന് നല്‍കിയ പണം രാഷ്ട്രീയക്കാരും അധികാരികളും നേരെ ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്നു നിങ്ങളുടെ വീടുകളുടെ മേല്‍ക്കൂര സ്വര്‍ണം കൊണ്ടുള്ളതാകുമായിരുന്നു സത്യപാല്‍ മാലിക്ക് ചൂണ്ടിക്കാട്ടി .

സത്യപാല്‍ നായിക്കിന്റെ കീഴിലാണ് ജമ്മുകാശ്മീര്‍ ഭരണം പുരോഗമിക്കുന്നത്. ശക്തമായ തീരുമാനങ്ങളാണ് ഗവര്‍ണര്‍ കൈക്കൊണ്ടത്. രാഹുല്‍ ഗാന്ധി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് സത്യപാല്‍ മലിക് നേരത്തെ വ്യക്തമാക്കിയിരുന്നു. സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണുള്ളതെന്നും ഗവര്‍ണര്‍ ആരോപിച്ചു. നേരത്തെ രാഹുലിനെ കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് രാഹുല്‍ കശ്മീരിലേക്ക് പുറപ്പെട്ടത്.

കശ്മീരിലെ സാഹചര്യങ്ങള്‍ വഷളാക്കുകയാണ് രാഹുലിന്റെ ഉദ്ദേശ്യമെങ്കില്‍ ഇവിടെ വന്ന് ഡല്‍ഹിയില്‍ പറഞ്ഞ കള്ളങ്ങള്‍ ആവര്‍ത്തിക്കാം. പക്ഷേ അത് നല്ലതിനല്ല ഗവര്‍ണര്‍ പറഞ്ഞു. താന്‍ സദുദ്ദേശ്യത്തോടെയാണ് രാഹുലിനെ കശ്മീരിലേക്ക് ക്ഷണിച്ചത്. പക്ഷേ രാഹുലും പ്രതിപക്ഷ നേതാക്കളും അതില്‍ രാഷ്ട്രീയം കളിച്ചു. പാര്‍ട്ടികള്‍ ദേശീയ താല്‍പര്യത്തിന് മുന്‍ഗണന നല്‍കണം.

കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കാനും വഴിതെറ്റിക്കാനും തെറ്റായ സ്വപ്നങ്ങള്‍ വാഗ്ദാനം ചെയ്യാനും എത്തുന്നവര്‍ നിങ്ങളുടെ സുഹൃത്തുക്കളല്ലെന്ന് മനസ്സിലാക്കണമെന്ന് കശ്മീര്‍ ജനതയോട് ഗവര്‍ണര്‍ പറഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (57 minutes ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (1 hour ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (2 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (2 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (2 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (2 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (2 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (2 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (3 hours ago)

ബിജെപി യുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരി : രാജീവ് ചന്ദ്രശേഖർ  (3 hours ago)

ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട  (3 hours ago)

7 ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും: ബീഹാര്‍ തോല്‍വിയില്‍ കുറിപ്പുമായി സന്ദീപ് വാര്യര്‍  (3 hours ago)

പൊട്ടിപ്പാളീസാകും മുമ്പ് കോഴിക്കോടെത്തണം; ട്രെയിൻ പിടിച്ച് മേയറൂട്ടി ദാ പോണു  (3 hours ago)

കേരളത്തിലെ ഈ സ്ഥലങ്ങളില്‍ ഇനി മദ്യശാലകള്‍ ഉണ്ടാകില്ലെന്ന് ബെവ്‌കോ  (4 hours ago)

Malayali Vartha Recommends