നീചമിത് കാപാലികൻമാരേ...ശുചിമുറിയിലേക്ക് പോയ പെൺകുട്ടിയെ കണ്ടെത്തിയത് പൂർണ്ണ നഗ്നയായി കാട്ടിൽ നിന്നും; മനോദൗര്‍ബല്യമുള്ള മലയാളി പെൺകുട്ടി തമിഴ്നാട്ടിൽ കൂട്ടമാനഭംഗത്തിന് ഇരയായി

വാളയാറിൽ രണ്ട് പിഞ്ച് ബാലികമാരെ പീഡിപ്പിക്കുകയും കൊന്ന് കെട്ടി തൂക്കുകയും ചെയ്തതിന്റെ മുറിവ് ഇത് വരെ കേരളത്തിന് ഉണങ്ങിയിട്ടില്ല. അതിനിടയിൽ ഇതാ കേരളത്തെ ഞെട്ടിച്ച് മറ്റൊരു പെൺകുട്ടിയുടെ ജീവിതവും കശക്കി എറിഞ്ഞ വാർത്തയാണ് പുറത്ത് വരുന്നത്. മനോദൗര്‍ബല്യത്തിനായി ചികിത്സ തേടിയെത്തിയ മലയാളി പെണ്‍കുട്ടി തമിഴ് നാട്ടില്‍ കൂട്ടമാനഭംഗത്തിന് ഇരയായിരിക്കുന്നു. കൗമാരക്കാരായ ഏഴുപേർ ചേർന്നാണ് മാനസികമായി വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ നശിപ്പിച്ചത്. സംഭവത്തില്‍ കൗമാരക്കാരായ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര പീഡനം നടന്നത്. കഴിഞ്ഞ് ചൊവ്വാഴ്ച രാത്രിയോടെ ശുചിമുറിയില്‍ പോകുന്നതിനായി പുറത്ത് ഇറങ്ങിയതായിരുന്നു ഈ പെൺകുട്ടി. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഏര്‍വാടി കാട്ടുപ്പെട്ടി ഹക്കീം ഡോക്ടറുടെ ദര്‍ഗയില്‍ ചികിത്സയ്ക്കായി വന്നത്. രാത്രിയോടെ ശുചിമുറിയില്‍ പോകുന്നതിനായി മനോദൗര്‍ബല്യമുള്ള ഈ പെൺകുട്ടി ഇറങ്ങി.
പിന്നീട് മാതാപിതാക്കൾ നോക്കിയപ്പോൾ പെൺകുട്ടിയെ കാണാനില്ലയിരുന്നു. തുടർന്ന് മാതാപിതാക്കൾ അധികൃതരെ അറിയിച്ചു. പിന്നാലെ നടന്ന അന്വേഷണത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച . ദര്‍ഗയ്ക്ക് പിന്നിലുള്ള കാട്ടില്‍ പൂര്‍ണ നഗ്‌നയായ നിലയില്‍ പെണ്‍കുട്ടി കിടക്കുകയായിരുന്നു. ഉടനെ തെന്നെ പെൺകുട്ടിയെ സ്ഥലത്ത് നിന്നും മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാൽ ഏഴു കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ചികിത്സയ്ക്കായി അവർ എത്തിയ ദര്‍ഗയിലെ തന്നെ നടത്തിപ്പുക്കാരാണ് പിടിയിലായത്. കൗമാരക്കാരായതിനാൽ ഇവരെ പിന്നീട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ ഹാജരാക്കി. അതിന് ശേഷം തിരുന്നല്‍വേലിയിലെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു അയച്ചു.പ്രതികളെല്ലാം തന്നെ പതിനെട്ട് വയസ്സിന് താഴെയുള്ളവരാണ്.അതെ സമയം പീഡനത്തിനിരയായ 19കാരി അവശനിലയിലാണ്.പ്രതികള്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ദര്‍ഗയ്ക്ക് പിന്നിലേ കാട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha