മുഷിഞ്ഞ വസ്ത്രം ധരിച്ച്, കൈയിലൊരു പാത്രവുമായി ക്ലാസ്മുറിയിലേക്ക് കൊതിയോടെ നോക്കിയ കുട്ടി; അത് പകർത്തി ഫോട്ടോഗ്രാഫര്‍; പിന്നെ സംഭവിച്ചത്
മുഷിഞ്ഞ വസ്ത്രം ധരിച്ച്, കൈയിലൊരു പാത്രവുമായി ക്ലാസ്മുറിയിലേക്ക് കൊതിയോടെ എത്തിനോക്കുന്ന കുട്ടി . തെലുങ്ക് ദിനപത്രമായ ഈനാടില്‍ പ്രസിദ്ധീകരിച്ച ഒരു ചിത്രം. ഫോട്ടോഗ്രാഫര്‍ അവുല ശ്രീനിവാസാണ് പകര്‍ത്തിയ ചിത്രം. ആ ചിത്രം മാറ്റി മറിച്ചത് ഒരു കുട്ടിയുടെ ജീവിതത്തെയാണ്. ഹൈദരാബാദിലെ ഗുഡിമാല്‍ക്കപൂരിലെ പുറമ്ബോക്ക് ഭൂമിയില്‍ കഴിയുന്ന ദലിതരായ ലക്ഷ്മണിന്‍റെയും യശോദയുടെയും മകളാണ് അഞ്ചുവയസ്സുകാരി മോത്തി ദിവ്യ.
മാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരാണ് മാതാപിതാക്കൾ . ഇവര്‍ക്കാകട്ടെ മകളെ സ്കൂളിലയക്കാനോ പഠിപ്പിക്കാനോ ശേഷിയില്ലായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് മോത്തി ഒരു പാത്രവുമായി തൊട്ടടുത്ത ദേവല്‍ ജാം സിങ് ഗവ. സ്കൂളിലെത്താറുണ്ട്. സ്കൂളില്‍ ബാക്കി വരുന്ന ഉച്ചഭക്ഷണം അവള്‍ക്ക് കിട്ടും .
അങ്ങനെ ഒരു ദിവസം ഭക്ഷണപാത്രവുമായി സ്കൂളില്‍ എത്തിയ മോത്തി കുട്ടികള്‍ ക്ലാസ്മുറിയിലിരുന്ന് പഠിക്കുന്നത് ഒളിഞ്ഞുനോക്കി. അത് അവുല ശ്രീനിവാസ് പകർത്തിയതോടെ ആ കുട്ടിയുടെ ജീവിതം തന്നെ മാറി മറഞ്ഞു . ഫോട്ടോ ചര്‍ച്ചകൾക്ക് വഴി മാറി. മറ്റൊരു വാര്‍ത്തയ്ക്ക് വേണ്ടി ഫോട്ടോഗ്രാഫര്‍ അവുല ശ്രീനിവാസ് സ്കൂളിലെത്തിയതായിരുന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എം.വി.എഫ് എന്ന സന്നദ്ധ സംഘടന മോത്തിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തു. പുത്തന്‍ യൂനിഫോമും പുസ്തകങ്ങളുമായി സ്കൂളിലേക്ക് മോത്തി പ്രവേശിച്ചു.
https://www.facebook.com/Malayalivartha