രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ആദ്യത്തെ മാസംതന്നെ നേടിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വരുമാനത്തിലൂടെ 3.70 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ ലക്‌നൗ-ഡല്‍ഹി തേജസ് എക്‌സ്പ്രസാണ് ഓടിത്തുടങ്ങിയ ആദ്യമാസത്തില്‍തന്നെ മികച്ച ലാഭമുണ്ടാക്കിയത്
രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ആദ്യത്തെ മാസംതന്നെ നേടിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വരുമാനത്തിലൂടെ 3.70 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ ലക്‌നൗ-ഡല്‍ഹി തേജസ് എക്‌സ്പ്രസാണ് ഓടിത്തുടങ്ങിയ ആദ്യമാസത്തില്‍തന്നെ മികച്ച ലാഭമുണ്ടാക്കിയത്.
ഒക്ടോബര്‍ അഞ്ചിന് ഓടിത്തുടങ്ങിയ ലക്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസാണ് ഒക്ടോബര്‍ 28 നുള്ള കണക്കുപ്രകാരം 21 ദിവസം കൊണ്ട് മികച്ച ലാഭമുണ്ടാക്കിയത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ കീഴിലുള്ള ട്രെയിന്‍ ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ ഓരോ ദിവസവും ഓടിക്കുന്നതിന് 14 ലക്ഷം രൂപയാണ് ശരാശരി ചെലവ്. ടിക്കറ്റിനത്തില്‍ 17.50 ലക്ഷം രൂപ ശരാശരി പ്രതിദിന വരുമാനമുണ്ട്. 80-85 ശതമാനം സീറ്റുകളും നിറയുന്നു.
യാത്രയോടൊപ്പം 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്, ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരം, ഭക്ഷണം തുടങ്ങിയ ആനുകൂല്യങ്ങള്‍ തേജസ് എക്‌സ്പ്രസ് യാത്രയ്ക്ക് ഐആര്‍ടിസി ഉറപ്പുനല്‍കുന്നുണ്ട്. ട്രെയിന്‍ വൈകിയാല്‍ മണിക്കൂറിനു 100 രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നാണു റെയില്‍വേയുടെ പ്രഖ്യാപനം. രണ്ടു മണിക്കൂറിലേറെ വൈകിയാല്‍ നഷ്ടപരിഹാരം 250 രൂപയായി വര്‍ധിക്കും
ഒക്‌ടോബര്‍ 19നു ട്രെയിന്‍ വൈകിയതിനെത്തുടര്‍ന്നു ഓരോ യാത്രക്കാരനും 250 രൂപ വീതം റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മൂന്നു മണിക്കൂറിലധികം ട്രെയിന്‍ വൈകിയതിന് ഇരു റൂട്ടിലുമായി 950 യാത്രക്കാര്‍ക്കായി 1.62 ലക്ഷം രൂപയാണു റെയില്‍വേ പ്രഖ്യാപിച്ചത്.
6.15 മണിക്കൂറാണു തേജസിന്റെ യാത്രാ സമയം. ലക്‌നൗവില്‍നിന്ന് രാവിലെ 6.10നു പുറപ്പെടുന്ന തേജസ് ഉച്ചയ്ക്ക് 12.25നു ഡല്‍ഹിയിലെത്തും. എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നു 19നു രാവിലെ 9.55നാണു ട്രെയിന്‍ പുറപ്പെട്ടത്. ഡല്‍ഹിയിലെത്തിയതു വൈകിട്ട് 3.40നും. തിരികെ വൈകിട്ട് 3.35നു പുറപ്പെട്ട് 10.05ന് ലക്‌നൗവിലേത്തേണ്ട തേജസിന് 5.30നാണു യാത്ര ആരംഭിക്കാനായത്. ലക്‌നൗവില്‍ എത്തിയതാകട്ടെ രാത്രി 11.30നും. ഇതിനെത്തുടർന്നാണ് യാത്രക്കാർക്ക് നഷ്ട പരിഹാരം നൽകിയത്
ലോകോത്തര നിലവാരമുള്ള 50 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കാനും സ്വകാര്യ പാസഞ്ചര്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 150 ട്രെയിനുകള്‍ ഓടിക്കാനും അവസരമൊരുക്കുന്നതിന് റെയില്‍വേ തയ്യാറാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമാണ് തേജസ് എക്സ്പ്രസ്.
മികച്ച നിലവാരത്തിലുള്ള കോച്ചുകളാണു തേജസ് ട്രെയിനിലേത്. സിസിടിവി, എല്‍ഇഡി ടിവി, ബയോ ടോയ്‌ലറ്റ്, റീഡിങ് പോയിന്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് തുടങ്ങിയ സൗകര്യങ്ങളും ട്രെയിനിലുണ്ട്. ചായയും കാപ്പിയും വെന്‍ഡിങ് മെഷീനുകള്‍ വഴി സൗജന്യമാണ്. കുടിവെള്ളവും നല്‍കുന്നുണ്ട്
ലഖ്നൗ-ഡല്‍ഹി റൂട്ടിനു പിന്നാലെ ബോംബെ-അഹമ്മദാബാദ് റൂട്ടിലും തേജസ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം. തല്‍ക്കാല്‍ നിരക്കിനെക്കാള്‍ 25 ശതമാനം അധികമാണ് സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവ് ഉള്‍പ്പെടെയുള്ള യാത്രാസൗജന്യങ്ങളൊന്നും ആഡംബര ട്രെയിനായ തേജസിലില്ല.
ശതാബ്ദി എക്‌സ്പ്രസ് തീവണ്ടികളുടെ കൂടുതല്‍ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്‌സ്പ്രസ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ഈ പാതയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്തും. ആറ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ തേജസ് എക്‌സ്പ്രസ് ലഖ്‌നൗവില്‍നിന്ന് ഡല്‍ഹിയിലെത്തും. രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും.
3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്‌നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെ സമയക്രമം. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗാസിയാബാദിലുമാണ് വണ്ടിക്ക് സ്‌റ്റോപ്പുള്ളത്. മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ ട്രെയ്‌നില്‍ സജ്ജീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha