അറബിക്കടലില്‍ പതിവിലേറെ ചൂട്; 'മഹ' ചുഴലിക്കാറ്റിനും ബുൾബുളിനും പിന്നാലെ അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത
'മഹ' ചുഴലിക്കാറ്റിനും ബുൾബുളിനും പിന്നാലെ അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട്. അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട് അനുഭവപ്പെടുന്നതിനാല്‍ ന്യൂനമര്‍ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.
അതേസമയം ന്യൂനമര്‍ദം ശക്തിപ്പെട്ടാലും കേരളത്തെ ബാധിക്കില്ല. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും അലര്‍ട്ട് പുറപ്പെടുവിച്ചിട്ടിടല്ല. വെള്ളിയാഴ്ച കൊല്ലം ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.
'ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്. ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പുറമേ ഒഡിഷയുടെ വടക്കന്‍ തീരങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമെന്നോണം പശ്ചിമബംഗാളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പുറമേ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ഈ വര്‍ഷം രൂപപ്പെടുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാബുക്, ഫാനി (ബംഗാള്‍ ഉള്‍ക്കടല്‍), വായു, ഹിക്ക, ക്യാര്‍, മഹ (അറബിക്കടല്‍) എന്നിവയാണ് ഈ വര്‍ഷമുണ്ടായ മറ്റ് ചുഴലിക്കാറ്റുകള്‍. ഈ വര്‍ഷത്തെ അതിശക്തമായ ആറാമത്തെ ചുഴലിക്കാറ്റായിരിക്കും ബുള്‍ബുള്‍ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ആറു മാസം മുമ്ബ് ഒഡീഷയില്‍ വീശിയ ഫാനി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.
പാകിസ്ഥാാനാണ് പുതിയ ചുഴലിക്കാറ്റിന് ബുള്‍ബുള്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ ഉള്‍പെടുന്ന മേഖലയിലുള്ള എട്ട് രാജ്യങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള 64 പേരുകളടങ്ങിയ പട്ടികയില്‍ നിന്നാണ് ഈ മേഖലയില്‍ വീശുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ തെരഞ്ഞെടുക്കുന്നത്.
ബംഗാൾ തീരമേഖലയിൽ കനത്ത നാശം വിതച്ച് ‘ബുൾബുൾ’ ചുഴലിക്കാറ്റ്. കനത്ത കാറ്റും മഴയും 10 പേരുടെ ജീവനെടുത്തു.തീരമേഖലയിൽ കനത്ത നാശം വിതച്ചെങ്കിലും കാറ്റിനും പേമാരിക്കും പിന്നാലെ നഗരപ്രദേശങ്ങളിലെ വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ വിഭാഗം അറിയിച്ചു. മരങ്ങൾ വീണും ഷോക്കേറ്റും മതിൽ ഇടിഞ്ഞുമാണു കൂടുതൽ പേരും മരിച്ചത്. ഇന്നലെ പുലർച്ചെ കനത്ത മഴയോടെ മണിക്കൂറിൽ 135 കി.മീ. വേഗത്തിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റ് വൻനാശം വിതച്ചു.
സൗത്ത് 24 പർഗാന, നോർത്ത് 24 പർഗാന, ഈസ്റ്റ് മിഡ്നാപുർ, തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായി. ദേശീയ ദുരന്ത നിവാരണ സേന രംഗത്തുണ്ട്. 2.73 ലക്ഷം കുടുംബങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. 1.78 ലക്ഷം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. അതിനിടെ , ബംഗാൾ തീരം കടന്ന് ചുഴലിക്കാറ്റ് ബംഗ്ലദേശിലെത്തി. കനത്ത കാറ്റിലും മഴയിലും 8 പേർ മരിച്ചു
https://www.facebook.com/Malayalivartha