മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം; കേന്ദ്ര മന്ത്രി സഭ അംഗീകരിച്ച ഫയലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പ് വച്ചു; തെരഞ്ഞെടുപ്പ് വന്ന് പത്തൊമ്പതാം ദിനം നിർണ്ണായക തീരുമാനം; ഗവർണക്കെതിരെ പക്ഷപാതം ആരോപിച്ച് ശിവസേന
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം . ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. ഇത് സംബന്ധിക്കച്ച് നൽകിയ ശുപാർശ കേന്ദ്രസർക്കാർ രാഷ്ട്രപതിഭവന് ഔദ്യോഗികമായി കൈമാറി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിക്കുകയും അദ്ദേഹം ഒപ്പ് വയ്ക്കുകയും ചെയ്തു. നിയമസഭാ പിരിച്ചുവിടാതെയാണ് രാഷ്ട്രപതിഭരണം. സംസ്ഥാനത്ത് ഒരു കക്ഷിയും മുന്നണിയും സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലയിലല്ലെന്ന് കാണിച്ചായിരുന്നു ഗവർണർ ഭഗത് സിംഗ് കൊഷിയാരി രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന രംഗത്തുവന്നിരുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി . ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് സുപ്രീംകോടതി റജിസ്ട്രിയോട് നേരിട്ട് ശിവസേന ആവശ്യപ്പെടുന്നത്.
വലിയ ഒറ്റക്കക്ഷിയായ ബിജെപി അടക്കം മൂന്ന് രാഷ്ട്രീയപാർട്ടികളെ, രണ്ടാമത്തെ വലിയ കക്ഷി ശിവസേന, മൂന്നാമത്തെ വലിയ കക്ഷി എൻസിപി എന്നിവരെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. പക്ഷേ ആർക്കും ഭരണത്തിലേറാനുള്ള അംഗബലമില്ലെന്നും കാണിച്ചാണ് ഗവർണർ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയത്. ഇന്ന് വൈകിട്ട് എട്ടര വരെ സർക്കാർ രൂപീകരണത്തിന് ഗവർണർ എൻസിപിക്ക് സമയം നൽകിയിരുന്നു. രാവിലെ 11 മണിയോടെ എൻസിപി പ്രതിനിധികൾ ഗവർണറുമായി സംസാരിക്കുകയും സർക്കാർ രൂപീകരണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും സർക്കാർ രൂപീകരിക്കാൻ ആർക്കും കഴിഞ്ഞില്ലെന്ന് കാണിച്ച് ഗവർണർ നേരത്തേ കേന്ദ്രസർക്കാരിന് റിപ്പോർട്ടയക്കുകയായിരുന്നു . ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha