Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് ജാതി പീഡനത്തെ തുടർന്ന്; ഫാത്തിമ, മാനസിക സമ്മർദ്ദം കാരണം ഐ ഐ ടിയിൽ ഇക്കൊല്ലം ആത്മഹത്യ ചെയ്ത നാലാമത്തെ വ്യക്തി; രാജ്യത്തെ അഭിമാന സ്ഥാപനമായ മദ്രാസ് ഐ ഐ ടിയിൽ നടക്കുന്നത് ജാതി മേൽകോയ്മയോ?

14 NOVEMBER 2019 04:59 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ അഭിമാന സ്ഥാപനമായ മദ്രാസ് ഐ ഐ ടിയിൽ നടക്കുന്നത് ജാതി മേൽകോയ്മയോ? തനിക്ക് ഇപ്പോഴുള്ള പേരുവച്ച് ഐ ഐ ടിയിൽ പഠിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പോസ്റ്റലിൽ തൂങ്ങിമരിച്ച ഫാത്തിമ ലത്തീഫ് അമ്മയോട് പറഞ്ഞതായി ബന്ധുക്കൾ വെളിപ്പെടുത്തി. തന്റെ മരണത്തിന് ഉത്തരവാദി പ്രൊഫസർ സുദർശൻ പത്മനാഭനാണെന്ന് എഴുതിവച്ചിട്ടാണ് ഫാത്തിമ മരിച്ചത്. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ഗസറ്റിൽ പേരുമാറ്റാമെന്ന് പിതാവ് ഉറപ്പുനൽകിയിരുന്നതായി അടുത്ത ബന്ധുക്കൾ വ്യക്തമാക്കി. എഴുതിയ പരീക്ഷകളിലെല്ലാം മികച്ച മാർക്ക് വാങ്ങിയാണ് ഫാത്തിമ ജയിച്ചിട്ടുള്ളത്. നാലു മാസങ്ങൾക്ക് മുമ്പാണ് ഫാത്തിമ ഐ ഐറ്റിയിൽ ചേർന്നത്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം ലഭിക്കുന്ന സ്ഥലമാണ് ഐ ഐ. ടി. അടുത്ത സെമസ്റ്ററിന്റെ പുസ്തകങ്ങൾ വരെ ഫാത്തിമ വാങ്ങിയിരുന്നു. എന്നാൽ ഒരു മാസമായി വല്ലാത്ത വിഷമത്തിലായിരുന്നു ഫാത്തിമ. ഇന്റേണൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് മരണകാരണം എന്ന് പറയുന്നുണ്ടെങ്കിലും അത് ശരിയല്ല. ഈ പേരും കൊണ്ട് പുറം ലോകത്ത് പോയി പഠിക്കാൻ കഴിയുന്നില്ലെല്ലോ എന്നാണ് ഫാത്തിമ വീട്ടുകാരോട് പറഞ്ഞത്.തികഞ്ഞ സന്തോഷത്തോടെ കോളേജിലേക്ക് പോയ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വീട്ടുകാർക്ക് അറിയണം

മുസ്ലീം പേരുമായി കേരളത്തിന് പുറത്ത് പഠിക്കാൻ കഴിയില്ലെന്ന് വിദ്യാർത്ഥികൾ ഏറെ നാളായി പരാതിപ്പെടുന്നു. ജെ. എൻ യു പോലുള്ള കുമ്പസുകളിൽ ഇന്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവിടെ വിദ്യാർത്ഥി സംഘടനകൾ ശക്തമായതിനാൽ ജാതീയമായ ചേരിതിരിവ് കുട്ടികൾക്ക് അനുഭവിക്കേണ്ടി വരാറില്ല. ഇടതു പക്ഷത്തിന്റെ സാന്നിധ്യം ജെ. എൻ യുവിൽ വലിയ ആശ്വാസമാണ്. ജെ എൻ യുവിൽ ഫീസ് വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന പോലും സർക്കാരിന് പിൻമാറേണ്ടി വന്നു. എന്നാൽ ഐ ഐ ടി കാമ്പസിൽ രാഷ്ട്രീയമില്ല. അവിടെ അധ്യാപകരും മുതിർന്ന വിദ്യാർത്ഥികളുമാണ് രാജാക്കൻമാർ. അവരുടെ തോന്ന്യാസങ്ങളാണ് നടക്കുന്നത്. സുദർശൻ പതമനാഭന് പുറമേ മറ്റ് ചില അധ്യാപകരും ഫാത്തിമയെ മാനസികമായി തളിർത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതിന് ജാതിയുടെ വൈകൃതമാണ് അടിസ്ഥാനം. ചില വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെട്ടിരുന്നു. അധ്യാപകൻ ഉൾപ്പെടെയുള്ളവർ ഉയർന്ന ജാതിയിൽപ്പെട്ടവരാണ് .

ഇന്റേണൽ പരീക്ഷകൾ നടത്തുന്നത് കോളേജ് അധിക്യതരാണ്. ഇത്തരത്തിൽ നടക്കുന്ന പരീക്ഷകൾ മോണിറ്റർ ചെയ്യാൻ ഒരു സംവിധാനവും രാജ്യത്ത് നിലവിലില്ല. സ്വയംഭരണം നൽകിയിട്ടുള്ള എല്ലാ സ്ഥാപനങ്ങളുടെയും അവസ്ഥ ഇതാണ്. സ്വതന്ത്ര അധികാരം ഉള്ളതിനാൽ സർവകലാശാലക്ക് യാതൊരു നിയന്ത്രണവും ചെന്നൈ ഐ.ഐ റ്റിയിലില്ല. അധ്യാപകർക്ക് ഇഷ്ടമില്ലാത്ത വിദ്യാർത്ഥികളെ തോൽപ്പിക്കും. പെൺകുട്ടികളോട് മോശമായി പെരുമാറുന്ന അധ്യാപകരും ഇത്തരം സ്വയംഭരണ സ്ഥാപനങ്ങളിൽ സുലഭമാണ്. അധ്യാപകരുടെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ചിലപ്പോൾ പരീക്ഷ തോറ്റെന്ന് വരും.

ഫാത്തിമയുടെ മരണത്തോടെ ഐ എ ടിയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതിയെങ്കിൽ തെറ്റി. ഇത്തരം സ്ഥാപനങ്ങൾ ഒരിക്കലും മാറില്ലെന്നു തന്നെയാണ് അനുഭവസ്ഥർ പറയുന്നത്. ജാതിയമായ വേർതിരിവുകളും അവസാനിക്കുകയില്ല. ഉയർന്ന ജാതികാർക്ക് മാത്രമാണ് ഇന്തരം സ്ഥാപനങ്ങൾ ചുവന്ന പരവതാനി പിരിക്കുന്നത്. മാനസിക സമ്മർദ്ദം കാരണം ഐ ഐ ടിയിൽ ഇക്കൊല്ലം ആത്മഹത്യ ചെയ്ത നാലാമത്തെ വ്യക്തിയാണ് ഫാത്തിമ. ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ മൃതദേഹങ്ങളോട് പോലും കോളേജ് നീതി പുലർത്താറില്ല. മരിച്ചാൽ താൻ വെറും ബോഡിയാണെന്ന് ഫാത്തിമ എഴുതിയിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (7 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (22 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (36 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (45 minutes ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (56 minutes ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (1 hour ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (8 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (10 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (10 hours ago)

Malayali Vartha Recommends