പ്ലാസ്റ്റിക് മാലിന്യമുണ്ടോ ? മുട്ട കിട്ടും; പ്രധാനമന്ത്രിക്ക് പിന്തുണ അർപ്പിച്ച് തെലങ്കാന തയ്യാറാക്കിയ പദ്ധതി ഇങ്ങനെ
പ്ലാസ്റ്റിക് മാലിന്യത്തിന് പകരം മുട്ട. പദ്ധതിയുമായി തെലങ്കാന. തെലങ്കാനയിലെ കാമാറെഡ്ഡി ജില്ലയുടെ കളക്ടര്‍ ഡോ. എന്‍ സത്യനാരായണയാണ് പദ്ധതിയുടെ പിന്നില്‍. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു .ഇതിന് പിന്നാലെ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം സംസ്ഥാനം നിരോധിക്കാന്‍ പോകുന്നുവെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞു.
ഇതിനു പിന്തുണ നൽകാനും പദ്ധതിയാണ് ഈ ആശയമെന്ന് സത്യനാരായണ പറഞ്ഞു . അങ്ങനെയാണ് രണ്ട് കിലോ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് മാലിന്യത്തിന് ആറുമുട്ടയും ഒരു കിലോ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് മാലിന്യത്തിന് മൂന്നുമുട്ടയുമെന്ന ആശയത്തിലേക്ക് വന്നത് . നിലവില്‍ പ്ലാസ്റ്റിക് കൊണ്ടുവന്നവര്‍ക്ക് പകരം നല്‍കാനുള്ള മുട്ട ലഭിക്കുന്നത് സംഭാവനകള്‍ വഴിയാണ്. മാത്രമല്ല കളക്ടേഴ്‌സ് ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും സത്യനാരായണ പറഞ്ഞു. പഞ്ചായത്ത്, മുന്‍സിപ്പല്‍ ജീവനക്കാരാണ് പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുക .. ജില്ലാ അധികൃതര്‍, സന്നദ്ധ സംഘടനകള്‍, വ്യാപാര സംഘടനകള്‍ എന്നിവരെ അംഗങ്ങളാക്കി പ്ലാസ്റ്റിക് കൈമാറുന്നവര്‍ക്ക് മുട്ട ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സമിതിയെയും ചുമതലപ്പെടുത്തി .
https://www.facebook.com/Malayalivartha