പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് കോൺഗ്രസ് പാർട്ടി മാപ്പ് പറയണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
റാഫേൽ വിധിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് കോൺഗ്രസ് പാർട്ടി മാപ്പ് പറയണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. റാഫേൽ ഇടപാട് സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെതിരെ നവംബർ 14 വ്യാഴാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. ഈ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു വലിയ വാതിൽ തുറന്നതായിട്ടായിരുന്നു അദ്ദേഹം പ്രതികരിച്ചത്. എന്നാൽ ഈ പ്രസ്താവന വീണ്ടും ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നു.
സിംഗ് മാത്രമല്ല, ഭാരതീയ ജനതാ പാർട്ടി (ബിജെപി) യിലെ എല്ലാവരും സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും തീരുമാനമെടുക്കുന്നതിൽ സർക്കാരിന്റെ സുതാര്യതയെ പ്രശംസിക്കുകയും ചെയ്തു.ഈ വിധിയെ പ്രശംസിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ, സുപ്രീംകോടതിയുടെ തീരുമാനം “സുതാര്യവും അഴിമതിരഹിതവുമായ ഒരു സർക്കാർ എന്ന നിലയിൽ മോദി സർക്കാറിന്റെ യോഗ്യത വീണ്ടും ഉറപ്പിക്കുന്നു എന്നായിരുന്നു പറഞ്ഞത്. എന്നാൽ രാഹുലിന്റെ ഈ പ്രസ്താവന നടത്തിയതിൽ മാപ്പു പറയണമെന്നാണ് ബി ജെ പി നിലപാട്.
https://www.facebook.com/Malayalivartha