Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

മകള്‍ പ്രണയ സല്ലാപം നടത്തുന്നത് കണ്ട പിതാവ് യുവതിയെ വൈദ്യൂതാഘാതമേല്‍പ്പിച്ചതിനു ശേഷം കഴുത്തറുത്തു കൊലപ്പെടുത്തി; പോലീസിന് കീഴടങ്ങി

18 NOVEMBER 2019 01:29 PM IST
മലയാളി വാര്‍ത്ത

ആഗ്രയ്ക്കടുത്ത് ഫിറോസാബാദ് ജില്ലയിലെ സേലംപൂര്‍ ഖുട്ടിയാന ഗ്രാമത്തില്‍ മകളെ പിതാവ് കഴുത്തു മുറിച്ചുകൊന്നു. അയല്‍ക്കാരനായ യുവാവിനെ പ്രണയിച്ചതിന്റെയും അര്‍ദ്ധരാത്രിയില്‍ പ്രണയസല്ലാപം നടത്തിയതിന്റെയും പേരില്‍ ശക്തമായി വൈദ്യുതാഘാതം ഏല്‍പ്പിച്ച ശേഷമായിരുന്നു 22-കാരിയായ യുവതിയുടെ കഴുത്തു മുറിച്ചത്. മകള്‍ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പിതാവ് പോലീസില്‍ കീഴടങ്ങുകയും ചെയ്തു.

മാതാപിതാക്കളുടെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവളും ഒരേയൊരു പെണ്‍കുട്ടിയുമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് കൂടിയായ യുവതി. ശനിയാഴ്ചയും ഞായറാഴ്ചയും അര്‍ദ്ധരാത്രിയില്‍ മകള്‍ യുവാവുമായി സംസാരിക്കുന്നത് കണ്ടെന്നും അയാളുമായുള്ള ബന്ധം തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നും പ്രതി ഹരിവംശകുമാര്‍ പോലീസിനോട് പറഞ്ഞു. ഞായാറാഴ്ച പുലര്‍ച്ചെ 1.15-ന് ആയിരുന്നു സംഭവം.

ഒരു ആഘോഷവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവും മൂന്ന് സഹോദരന്മാരും ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് പോയിരുന്നതിനാല്‍ സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. നാലാമത്തെ സഹോദരന്റെ വീട് ഈ വീടിന്റെ തൊട്ട് എതിര്‍വശത്താണ്. സംഭവം നടക്കുമ്പോള്‍ പിതാവും മകളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. എല്ലാ ദിവസവും വീടിന് പുറത്തുവെച്ച് പെണ്‍കുട്ടി കാമുകനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു

മകള്‍ കാമുകനുമായി സംസാരിക്കുന്നത് പിതാവ് കണ്ടിരിക്കാം. സമാഗമത്തിന് ശേഷം മകള്‍ തന്റെ മുറിയിലേക്ക് വന്നതും പിതാവ് പെണ്‍കുട്ടിയെ പിടിച്ച് ആദ്യം വൈദ്യൂതാഘാതം ഏല്‍പ്പിച്ചു. അതിന് ശേഷം കഴുത്തു മുറിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് കിട്ടിയിട്ടുള്ള വിവരം. കൃത്യം നടത്തിയ ശേഷം ഹരിവംശ് കുമാര്‍ തന്നെ 100-ലേക്ക് വിളിച്ച് കൊലപാതകത്തെക്കുറിച്ച് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് റൂറല്‍ എസ്പി രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഹരിവംശിനെ ജയിലിലേക്ക് അയച്ചിട്ടുണ്ട്. ഇരയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനും അയച്ചിട്ടുണ്ട്. അയല്‍ക്കാരനായ യുവാവുമായുള്ള മകളുടെ ബന്ധം ഹരിവംശ് അംഗീകരിച്ചിരുന്നില്ലെന്നും അതുകൊണ്ടു തന്നെ ഇതൊരു ദുരഭിമാന കൊലയാണെന്നും പോലീസ് പറയുന്നു. അതേസമയും യുവതിയും കാമുകനും ഒരു ജാതിയില്‍ നിന്നുള്ളവരാണ്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. 18 മാസത്തിനിടയില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 23-ാമത്തെ ദുരഭിമാന കൊലയാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (12 minutes ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (34 minutes ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (54 minutes ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (1 hour ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (1 hour ago)

തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ...  (1 hour ago)

പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു...  (1 hour ago)

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (9 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (10 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (10 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (14 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (14 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (14 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (14 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (15 hours ago)

Malayali Vartha Recommends