അയോധ്യയിലെ ആ കയ്യൊപ്പ് ; പുരാവസ്തു ഗവേഷകനും ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ മുന്‍ ഉത്തര മേഖല ഡയറക്ടറും ആയിരുന്ന കെ.കെ മുഹമ്മദ് നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തെ സ്മൃതി മന്ദിരത്തിൽ
പുരാവസ്തു ഗവേഷകനും ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ മുന്‍ ഉത്തര മേഖല ഡയറക്ടറും ആയിരുന്ന കെ.കെ മുഹമ്മദ് നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തെ സ്മൃതി മന്ദിരത്തില്‍ എത്തി. ആര്‍എസ്എസ് സ്ഥാപകനും ആദ്യ സര്‍സംഘചാലകും ആയിരുന്ന ഡോ. ഹെഡ്ഗേവാര്‍ സ്മൃതിയിലും ഗുരുജി സ്മൃതിയിലും പുഷ്പാര്‍ച്ചന നടത്തി. അദ്ദേഹത്തോടൊപ്പം ആര്‍എസ്എസ് സഹസര്‍കാര്യവഹ് വി. ഭാഗയ്യാജിയും ഉപസ്ഥിതന്‍ ആയിരുന്നു.
അയോധ്യ രാമക്ഷേത്ര ഭൂമിയിലെ ഉദ്ഘനനത്തിനു നേതൃത്വം കൊടുത്തതും രാമക്ഷേത്രം തകര്‍ത്തു കൊണ്ടാണ് പള്ളി പണിതതെന്നും കണ്ടെത്തിയത് അദ്ദേഹത്തിന്റെ സംഘം ആയിരുന്നു. ലേഖകനും കൂടിയാണ് കെ കെ മുഹമ്മദ്. പുരാവസ്തു വകുപ്പില്‍ ജോലിചെയ്യുമ്പോഴുണ്ടായ അനുഭവങ്ങള്‍ 'ഞാനെന്ന ഭാരതീയ'നെന്ന പേരില്‍ കെ.കെ.മുഹമ്മദ് പുസ്തകമാക്കിയപ്പോള്‍ നിരവധി കമ്യൂണിസ്റ്റ് ബുദ്ധിജീവികളെ അസ്വസ്ഥരാക്കിയിരുന്നു.
കോഴിക്കോട് താമസമാക്കിയിരിക്കുന്ന കെ.കെ മുഹമ്മദ് തുടര്‍ന്നുള്ള അഭിമുഖങ്ങളില്‍ ഇന്ത്യയിലെ പൗരാണിക തെളിവുകളും സ്മാരകങ്ങളും അപ്രസക്തമാക്കാന്‍ ശ്രമിക്കുന്നത് കമ്യൂണിസ്റ്റ് ചരിത്രകാരന്മാരാണെന്ന് തെളിവുകള്‍ നിരത്തി മുഹമ്മദ് സമര്‍ത്ഥിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha