പാകിസ്ഥാൻ തോറ്റു!കശ്മീരിൽ ഇൻറർനെറ്റ് ഇല്ലാതാക്കിയത് അമിത്ഷായുടെ ബുദ്ധി ; സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച് സംസ്ഥാനത്ത് ലഹളയുണ്ടാക്കുന്ന പാകിസ്ഥാന്റെ നീക്കം പാളി
കശ്മീരിൽ ഇന്റർനെറ്റ് പുനസ്ഥാപിച്ച് സമാധാനം ഇല്ലാതാക്കാനുള്ള പാകിസ്ഥാൻ നീക്കം പാളി. ആഭ്യന്തര മന്ത്രി അമിത്ഷായാണ് വാട്ട്സ്ആപ്പ്,ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ വഴി സമാധാനം ഇല്ലാതാക്കാനുള്ള അയൽരാജ്യത്തിന്റെ ശ്രമത്തിന് തടയിട്ടത്.
ഇന്റർനെറ്റ് വളരെ പ്രധാനപ്പെട്ട വിനിമയ ഉപാധിയാണെങ്കിലും അതിനെക്കാൾ പ്രധാനപ്പെട്ട ആശുപത്രിയും കോടതിയും സ്കൂളുകളും കശ്മീരിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. കശ്മീരിൽ പത്രങ്ങളും ടെലിവിഷൻ ചാനലുകളും ഉണ്ട്. ഇതിൽ ഉറുദു പത്രങ്ങളും ഉണ്ട്. അതിനൊന്നും ഒരു ദോഷവും സംഭവിച്ചിട്ടില്ല. പത്രങ്ങളുടെ സർക്കുലേഷന് ഒരു കുറവും വന്നിട്ടില്ല.
കശ്മീരിലെ കുട്ടികൾ സ്കൂളിൽ പോകുന്നു. പത്തിലും പ്ലസ്ടുവിലും പരീക്ഷയെഴുതുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് 99 ശതമാനത്തിന് മുകളിലായി. പണ്ട് ഇതായിരുന്നില്ല അവസ്ഥ. സമാധാനമാണ് വലുത്. അതിൽ ഒരു കുറവും കശ്മീരിൽ സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്റർനെറ്റിന്റെ ഉപയോഗം അനിവാര്യമാണെങ്കിലും അത് അത്യാവശ്യമല്ലെന്ന് മന്ത്രി പറഞ്ഞു. അത് എത്രയും വേഗം പുനസ്ഥാപിക്കാൻ നോക്കാം. ഇന്റർനെറ്റ് പോലെ ഉപയോഗപ്രദമായ മറ്റൊരു വിനിമയ മാർഗ്ഗമില്ല. കശ്മീരിലെ സുരക്ഷയാണ് രാജ്യത്തെ സംബന്ധിച്ചടത്തോളം പ്രധാനം. ഇന്റർനെറ്റ് സംവിധാനം എന്ന് നിലവിൽ വരുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയില്ല. ജില്ലാ ഭരണകൂടവുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവരുടെ അനുമതി കിട്ടിയാലുടൻ ഇക്കാര്യം ആലോചിക്കാം. തീവ്രവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത് അമർച്ച ചെയ്യുന്നതിനാണ് രാജ്യം ഒറ്റക്കെട്ടായി നീങ്ങുന്നത്.
കശ്മീരിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. ഓഗസ്റ്റ് 5 ന് ശേഷം ഒരാൾ പോലും പോലീസ് വെടിവയ്പ്പിൽ മരിച്ചില്ല നിരവധി പേർ മരിക്കുമെന്നാണ് ലോകം കരുതിയിരുന്നത്. സൈന്യത്തിന് നേരെ കല്ലെറിയുന്ന സംഭവങ്ങൾ കുറഞ്ഞു. കഴിഞ്ഞ വർഷം സൈന്യത്തെ കല്ലെറിഞ്ഞ 802 സംഭവങ്ങളുണ്ടായി. കുറെ നാളുകളായി വാലിയിൽ അവസ്ഥ ശാന്തമാണ്. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം വന്നാലുടൻ ഇന്റർനെറ്റിന്റെ കാര്യത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാൻ ചില കുസൃതികൾ ഇപ്പോഴും ആവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച് സംസ്ഥാനത്ത് ലഹളയുണ്ടാക്കുന്നതായിരുന്നു പാകിസ്ഥാന്റെ രീതി. ഇൻറർനെറ്റ് കണക്ഷൻ ഇല്ലാതാക്കുക എന്നത് അമിത് ഷായുടെ ബുദധിയായിരുന്നു. അതാണ് കശ്മീരിൽ വിജയിച്ചത്. ഇന്റർനെറ്റ് ഇല്ലെങ്കിൽ ഉറക്കം പോവില്ലല്ലോ.
https://www.facebook.com/Malayalivartha