നിർമലയും രമണനും ഒന്നിച്ചു ചേരുമ്പോൾ...; ഉള്ളിവില സംബന്ധിച്ച ധനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ട്രോള്‍മഴ
ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശം ഏറെ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. നിർമലക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശമാണ് ഉയരുന്നത്. വിലക്കയറ്റം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ആരും അതത്ര കാര്യമായെടുത്തിട്ടില്ല. എന്നാല്‍, താന്‍ സവോളയും വെളുത്തുള്ളിയും കഴിക്കാറില്ലെന്നും അങ്ങനെയൊരു കുടുംബത്തില്‍ നിന്നുമാണ് താന്‍ വരുന്നതെന്നുമുള്ള ലോക്സഭയില്‍ വച്ച് നിര്‍മല നടത്തിയ പരാമര്‍ശമാണ് വിമര്‍ശകര്‍ ഏറ്റെടുത്തിട്ടുള്ളത്. ലോക്‌സഭയില്‍ എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് നിര്‍മല സീതാരാമന്‍ വിവാദ പരാമര്‍ശം നടത്തിയത്.
കേന്ദ്ര ധനമന്ത്രിക്കെതിരായ പരിഹാസം നിറഞ്ഞ ട്രോളുകള്‍ ഉള്‍പ്പെട്ട '#SayItLikeNirmalaTai' എന്ന ഹാഷ്‌ഒടാഗ് ഇനിനോടകം ട്രെന്‍ഡിങ്ങായിക്കഴിഞ്ഞു. പഞ്ചാബി ഹൗസ് സിനിമയിലെ രമണ്‍ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് കടമെടുത്തുള്ള പരിഹാസവും അതിൽ പെടുന്നു. ഞാന്‍ ചപ്പാത്തി കഴിക്കാറില്ല, അതിനാല്‍ ഗോതമ്ബ് വില എന്ന ബാധിക്കില്ലെന്നാണ് ഡയലോഗ്. എനിക്ക് സാമ്ബത്തിക ശാസ്ത്രം അറിയാത്തതിനാല്‍ സമ്ബദ് വ്യവസ്ഥയെക്കുറിച്ച് ആകുലതയില്ല എന്നാണ് മറ്റൊരു ട്വീറ്റ്. നിര്‍മല സീതാരാമന്‍ എക്കോണമി ക്ലാസില്‍ സഞ്ചരിക്കാത്തതിനാല്‍ അവര്‍ സമ്ബദ്‌വ്യവസ്ഥയെപ്പറ്റി ആശങ്കപ്പെടാറില്ല, സല്‍മാന്‍ ഖാന് മോശം റോഡ് ഒരു പ്രശ്‌നമേയല്ല ... കാരണം അദ്ദേഹം ഫുട്പാത്തിലൂടെയാണ് വണ്ടിയോടിക്കുന്നത് എന്നിങ്ങനെ പോകുന്നു കേന്ദ്ര ധനമന്ത്രിക്കെതിരായ പരിഹാസങ്ങള്‍.
അതിനിടെ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം ജാതിയില്‍ അഭിമാനം കൊള്ളുന്ന തരത്തിലുള്ളതാണെന്ന വിമര്‍ശവും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. കടുത്ത സസ്യാഹാരികളായ ബ്രാഹ്മണ വിഭാഗക്കാര്‍ ഉള്ളിയും വെളുത്തുള്ളിയും പരമ്ബരാഗതമായി ഉപയോഗിക്കാറില്ലെന്നാണ് വിമര്‍ശം. ഈ സാഹചര്യത്തില്‍ തീര്‍ത്തും നിരുത്തരവാദ പരമായ പരാമര്‍ശമാണ് ധനമന്ത്രി നടത്തിയിട്ടുള്ളതെന്ന വിമര്‍ശമാണ് ഉയരുന്നത്. എന്നാല്‍ തന്റെ പരാമര്‍ശം അനവസരത്തില്‍ ഉപയോഗിച്ചുവെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അവകാശവാദം. ട്രോളുകള്‍ കുമിഞ്ഞുകൂടിയതോടെ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ധനമന്ത്രി ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. താങ്കള്‍ ഉള്ളി കഴിക്കാറില്ലേ എന്ന ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നല്‍കിയതെന്ന് അവരെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നു.
എന്നാല്‍ സീതാരാമനും കുടുംബവും ഉള്ളി കഴിക്കാറുണ്ടോ ഇല്ലയോ എന്നതിന് ഉള്ളിവില കുതിച്ചുയരുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ യാതൊരു പ്രസക്തിയുമില്ലെന്ന് സാമൂഹ മാധ്യമങ്ങളില്‍ വിമര്‍ശം ഉയര്‍ന്നു. ഉള്ളി വിലക്കയറ്റത്തെ നിര്‍മല സീതാരാമന്‍ എത്ര നിസാരമായാണ് കാണുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. രജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഉള്ളിവി വര്‍ധനയുടെ ദുരിത അനുഭവിക്കുമ്ബോള്‍ താന്‍ അത് കഴിക്കാത്തതിനാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപടാണ്അവരുടേതെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.
അവരെന്താ അവോക്കാഡോയാണോ കഴിക്കുന്നത്?' എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ചിദംബരത്തിന്റെ പരാമര്‍ശം. കമ്ബോളത്തില്‍ കിലോയ്ക്ക് 350 മുതല്‍ 400 രൂപ വരെ വിലയുള്ള പഴമാണ് അവോക്കാഡോ. ജനങ്ങള്‍ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുമ്ബോള്‍ ധനമന്ത്രി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് സൂചിപ്പിക്കുകയായിരുന്നു ചിദംബരം.
നിര്‍മലയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസം രംഗത്ത് വന്നിട്ടുണ്ട്. ഭക്ഷണം കിട്ടാതെ വിശന്നുവലഞ്ഞ ഫ്രഞ്ച് ജനതയോട് 'കേക്ക് കഴിച്ചുകൂടെ' എന്ന് ചോദിച്ച രാഞ്ജി മേരി ആന്റുവാനറ്റിനോടാണ് നിര്‍മല സീതാരാമനെ കോണ്‍ഗ്രസ് ഉപമിച്ചത്. സംസാരത്തിനിടെ പ്രതിപക്ഷ എം.പിമാര്‍ കേന്ദ്രമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തികൊണ്ട് 'നിങ്ങള്‍ ഈജിപ്ഷ്യന്‍ ഉള്ളിയാണോ കഴിക്കുന്നത്?' എന്ന് ചോദിച്ചപ്പോഴാണ് താന്‍ ഉള്ളിയും വെളുതുള്ളിയും കഴിക്കാറില്ലെന്നും തന്റെ വീട്ടില്‍ അങ്ങനെയൊരു ഏര്‍പ്പാടില്ലെന്നും നിര്‍മല സീതാരാമന്‍ പറയുന്നത്. നിലവില്‍ കിലോയ്ക് 180 രൂപയാണ് ഉള്ളിയുടെ വില.
https://www.facebook.com/Malayalivartha