എന്റെ മകന്റെ പ്രവൃത്തിയിൽ ഞാൻ ലജ്ജിക്കുന്നു, പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക, കോണ്ടം കരുതുക, അക്രമിയുമായി സഹകരിക്കുക എന്നൊക്കെ സ്ത്രീകളോട് ഉപദേശിച്ച് മകൻ; മകനെതിരെ തുറന്നടിച്ച് സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ അമ്മ
യുവ ഡോക്ടര്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയാതായിരുന്നു സംവിധായകനായ ഡാനിയല്‍ ശ്രാവണ്‍. എന്നാൽ സ്ത്രീകള്‍ കൈവശം കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാല്‍ അക്രമം ഒഴിവാക്കാമെന്ന ഉപദേശവുമായി എത്തിയ മകന്റെ പ്രവൃത്തിയില്‍ ലജ്ജ തോന്നുന്നുവെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ അമ്മ. കഴിഞ്ഞ ദിവസം തെലിങ്കാനയില്‍ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുമ്പോഴാണ് സംവിധായകന്റെ വിവാദ പരാമര്‍ശം. ബലാംത്സംഗം നേരിടാന്‍ പെണ്‍കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതല്‍ എന്ന് മുഖവരയോടെയാണ് ഇയാള്‍ അഭിപ്രായം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അക്രമമില്ലാത്തെ ബലാത്സംഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് ഇയാള്‍ അഭിപ്രയാപ്പെട്ടു. ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയ ഒരു സംഘം സ്ത്രീകളോടാണ് സംസാരിക്കവെയാണ് മകന്റെ പരാമര്‍ശത്തില്‍ ലജ്ജ തോന്നുന്നതായി അമ്മ അഭിപ്രയാപ്പെട്ടത്.
സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിന് എല്ലാ സ്ത്രീകളോടും മാപ്പപേക്ഷിക്കണമെന്നും ഇവര്‍ മകനോട് ആവശ്യപ്പെട്ടു. ഇവര്‍ സ്ത്രീകളുമായി സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബലാത്സംഗം എന്ന് പറയുന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ ശേഷമുളള കൊലപാതകം ഒഴിവാക്കേണ്ടതാണ്. സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പ്രധാനകാരണം. കൂടാതെ ബലാത്സംഗം ചെയ്യുന്നയാള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കയിയാല്‍ ഈ ബലാത്സംഗത്തിന് ശേഷമുളള കൊലപാതകം ഒഴിവായിക്കിട്ടും. വനിതാ സംഘടനകളും സമൂഹവും മാത്രമാണ് ഈ ക്രൂര കൊലപാതകങ്ങളുടെ കാരണക്കാര്‍. അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ നിയമവിധേയമാക്കണം. 18 വയസിന് മുകളില്‍ പ്രായമുളള കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവതികളാക്കണം. എന്നാല്‍, മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുകയുളളൂ. വീരപ്പനെ കൊന്നത് കൊണ്ട് കളളക്കടത്ത് ഇല്ലാതാവില്ല. ലാദനെ കൊന്നു എന്ന് കരുതി ത്രീവ്രവാദം ഇല്ലാതാകില്ല. അതുപോലെ നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗം തടയാന്‍ സാധിക്കില്ല. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍ക്കുക. 18 വയസ്സ് കുട്ടികള്‍ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വെക്കുക. ലൈംഗികാഭിലാഷം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഒരു പുരുഷനും ഒരു സ്ത്രീയെയും കൊലപ്പെടുത്തില്ല.
ഇത്തരത്തിലുളള എന്തെങ്കിലും പദ്ധതി സര്‍ക്കാര്‍ പാസ്സാക്കേണ്ടിയിരിക്കുന്നു. ഇതായിരുന്നു ഡാനിയേലിന്റെ കുറിപ്പ്. സംഭവം വിവാദമായതോടെ തന്റെ പരാമര്‍ശം വിവാദമായതോടെ ഡാനിയേല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു ക്ഷമ ചോദിക്കുകയും ചെയ്തു. ഡാനിയേലിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയിലടക്കം ഉയരുന്നത്. വീട്ടില്‍പ്പോയി അമ്മയ്ക്കും സഹോദരിക്കും ഈ ഉപദേശങ്ങള്‍ നല്‍കൂ എന്നും മറ്റുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍. ചെറിയ സമയം കൊണ്ട് തന്നെ സംവിധായകന്റെ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഡാനിയേല്‍ ശ്രാവണ്‍ ആരായാലും അയാള്‍ക്ക് അടിയന്തര വൈദ്യ സഹായം ആവശ്യമാണെന്നും നല്ല അടി കിട്ടുന്ന പക്ഷം അയാളുടെ ബുദ്ധി തെളിയുമെന്നുമായിരുന്നു നടി കബ്ര സെയ്ത് ട്വിറ്ററില്‍ കുറിച്ചത്. ഗായിക ചിന്മയി ശ്രീപാദ കുറിച്ചത് ഇങ്ങനെ- ആശയങ്ങള്‍ ചിലത് ചുറ്റിക്കറങ്ങുന്നുണ്ട്.
ഇതിലെ ഉള്ളടക്കം തെലുങ്കാണ്. അടിസ്ഥാനപരമായി ഈ പുരുഷന്‍ നല്‍കിയ ആശയം ബലാല്‍സംഗത്തോട് സഹകരിക്കുന്നത് വഴി കൊലപാതകം തടയാമെന്നും അതിനായി കോണ്ടം കയ്യില്‍ കരുതണമെന്നുമാണ്. ബലാത്സംഗത്തിന് കാരണം വനിതകളാണെന്നും പറഞ്ഞുവെക്കുന്നു. മാതാപിതാക്കള്‍ മക്കളെ നേരായി വളര്‍ത്തിയില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും. ബലാത്സംഗം എന്നത് വെറും ഭയാനകമായ ഒന്ന് മാത്രമല്ല, അതുകൊലപാതകം തന്നെയാണ്.
https://www.facebook.com/Malayalivartha