Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

അവളിൽ ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയായിരുന്നില്ല; ഹൈദരാബാദിലെയും ഉന്നാവിലെയും വാര്‍ത്തകള്‍ കേട്ട് ഞെട്ടിയ ജനങ്ങള്‍ക്ക് മുന്നിലേക്ക് സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങളുടെ അടുത്ത നിര

07 DECEMBER 2019 01:56 PM IST
മലയാളി വാര്‍ത്ത

ഉന്നാവോയില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ തീകൊളുത്തി കൊന്ന പെണ്‍കുട്ടിയെ ദഹിപ്പിക്കാന്‍ ഒന്നും തന്നെ ബാക്കിയായിരുന്നില്ല. തെലങ്കാനയിൽ ചുട്ടെരിക്കപ്പെട്ട ഡോക്ടറുടെ അവസ്ഥയും സമാനമായിരുന്നു. രാജ്യം ഒന്നടങ്കം വിഷയത്തിൽ നെടുവീർപ്പെടുമ്പോൾ വീണ്ടും വീണ്ടും പുറത്തു വരുന്ന വാർത്തകളും നമ്മുടെ രാജ്യത്ത് പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന് ഉറപ്പിക്കുന്ന തരത്തിലുള്ളതാണ്.

ഹൈദരാബാദിലെയും ഉന്നാവിലെയും വാര്‍ത്തകള്‍ കേട്ട് ഞെട്ടിയ ജനങ്ങള്‍ക്ക് മുന്നിലേക്ക് സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങളുടെ അടുത്ത നിര തയ്യാറാകുകയാണ്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ 14 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പതിനാലുകാരിയായ പെണ്‍കുട്ടി വീടിന് സമീപത്തെ പച്ചക്കറി തോട്ടത്തില്‍ പച്ചക്കറി ശേഖരിക്കാന്‍ പോയതായിരുന്നു. ഇതുകണ്ട മൂന്നുപേര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിന് ശേഷം പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ നാല് പേരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്.

ബീഹാറില്‍ അഞ്ച് വയസ്സുകാരിയെ ടെമ്ബോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറുടെ കൊലപാതകത്തിന് ശേഷം ഉന്നാവില്‍ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ ചുട്ടെരിച്ച്‌ കൊലപ്പെടുത്തിയ വാര്‍ത്തകളും ഇന്ത്യയെ നോവിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുമ്ബോഴും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവില്ല എന്നതാണ് സത്യം.

കൊൽക്കത്തയിൽ ആറുവയസുകാരിയെ ശുചിമുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത 19 കാരന്‍ അറസ്റ്റില്‍. നഗരത്തിലെ ഗാര്‍ഡന്‍ റീച്ച്‌ ഏരിയയിലെ ആളൊഴിഞ്ഞ കമ്മ്യൂണിറ്റി ഹാളിന്റെ ശുചിമുറിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അയല്‍ക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ ആക്‌ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഉന്നാവിൽ ഇത് രണ്ടാം തവണയാണ് നീതി തേടിയെത്തിയ പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെടുന്നത് എന്നതും ഞെട്ടിക്കുന്ന സത്യമാണ്. ആദ്യ ഉന്നാവ പെൺകുട്ടിയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിചിരുന്നു. പെൺകുട്ടി ഇപ്പോളും ചികിത്സയിലാണ്. രണ്ടാമത്തെ പെൺകുട്ടിയെ തീവച്ച് കൊലപ്പെടുത്തി.

ഉത്തർപ്രദേശിലെ സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയെ കേസിലെ മുഖ്യപ്രതി വിവാഹനവാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നു. വിവാഹം ചെയ്യുമെന്നു പറഞ്ഞ് പ്രണയിച്ച ശിവം, അവളെ പല തവണ ചൂഷണം ചെയ്തു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശിവം പെൺകുട്ടിയെ ലാൽഗഞ്ചിലേക്കു കൂട്ടിക്കൊണ്ടുപോയി. എന്നാൽ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയാണ് ചെയ്തത്. പുറത്തറിഞ്ഞാൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

പുറംലോകം കാണുന്നതുവരെ പെൺകുട്ടിയെ ലൈംഗിക അടിമയാക്കി. പുറത്തറിഞ്ഞാൽ, പൊലീസിനെ സമീപിക്കാൻ ശ്രമിച്ചാൽ, പീഡനസമയം എടുത്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ സൈറ്റുകളിലും പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

എന്നാൽ ഭീഷണികളിൽ വഴങ്ങാത്ത പെൺകുട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയ പ്രതി മുറിയിൽ അടച്ചിടുകയും നിരീക്ഷിക്കാൻ ആളുകളെ നിർത്തുകയും ചെയ്തു. പുറത്തുകടക്കാൻ നോക്കിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയെക്കൊണ്ട് ശിവവും സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളിൽ താമസിച്ചു. ദിവസവും വീടും നഗരവും മാറി. പിന്നീട് 2018 ജനുവരിയിൽ അവൾ വീണ്ടും ആവശ്യപ്പെട്ടപ്പോൾ വിവാഹം കഴിക്കാമെന്ന് ശിവം സമ്മതിച്ചു. റായ്ബറേലിയിലെ കോടതിയിലെത്തി വിവാഹക്കരാർ ഉണ്ടാക്കി.

എന്നാൽ ഒരു മാസത്തെ ക്രൂരപീഡനത്തിനു ശേഷം അവളുടെ ഗ്രാമത്തിൽ കൊണ്ട് ഒഴിവാക്കുകയാണ് ഉണ്ടായത്. പുറത്തറിഞ്ഞാൽ പെൺകുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയവും നിരാശയും വേട്ടയാടിയപ്പോൾ റായ്ബറേലിയിലെ അമ്മായിയുടെ വീട്ടിൽ അവൾ അഭയം തേടി. 2018 ഡിസംബറിൽ വീണ്ടും വിവാഹ വാഗ്ദാനവുമായി പെൺകുട്ടിയെ സമീപിച്ച ശിവം ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടു പോയി വാഗ്ദാനം ആവർത്തിച്ചു. എന്നാൽ ക്ഷേത്രത്തിൽ നിന്നു തിരികെ വരുന്ന വഴി ശിവവും സഹോദരൻ ശുഭവും കൂടി അവളെ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി തോക്കുമുനയിൽ നിർത്തി പീഡിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് റായ്ബറേലി പൊലീസിനെ സമീപിച്ചെങ്കിലും പരാതി കേൾക്കാതെ തിരികെ വിടുകയാണുണ്ടായത്. കോടതി ഇടപെട്ടതോടെ ഐപിസി സെക്‌ഷൻ 376 ഡി (കൂട്ടബലാത്സംഗം) , സെക്‌ഷൻ 506 (ഭീഷണി) എന്നിവ ചുമത്തി ആദ്യം ബിഹാർ ബഹ്ത പൊലീസ് സ്റ്റേഷനിലും പിന്നീട് ലാൽ ഗഞ്ചിലും എഫ്ഐആർ റജിസ്റ്റർ ചെയ്തു.

സംഭവവുമായ ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതികൾ പിന്നീട് അറസ്റ്റിലായെങ്കിലും കഴിഞ്ഞ മാസം 25 നു ജാമ്യത്തിലിറങ്ങി. പീഡനക്കേസിലെ നടപടികൾക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകാൻ കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ രണ്ടു പ്രതികളടക്കം അഞ്ചു പേർ ചേർന്നു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇത്തരം വാർത്തകൾ പുറത്തു വരുമ്പോൾ ഉയരുന്ന ചോദ്യംനമ്മുടെ രാജ്യത്ത് പെൺകുട്ടികൾ സുരക്ഷിതരാണോ എന്നുള്ളതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (54 minutes ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (1 hour ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (1 hour ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (1 hour ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (2 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (2 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (2 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (3 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (3 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (4 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (4 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (4 hours ago)

Malayali Vartha Recommends