ഇന്ത്യ ബലാത്സംഗ തലസ്ഥാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായി ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
സ്ത്രീകള്‍ക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമം രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായി ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ജനം നിയമം കയ്യിലെടുക്കുന്നതിന് കാരണം രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങൾ രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ട് നോക്കൂ,അവർ ഇന്ത്യയെ വിശേഷിപ്പിക്കുന്നത് ബലാത്സംഗ തലസ്ഥാനമെന്നാണ്. പീഡനക്കേസിൽ ബിജെപി എംഎൽഎ പ്രതിയായിട്ടും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ജനം രംഗത്തുവന്നിരിക്കുന്നു. അവര്‍ പോരാടുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ക്കെതിരെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയും ബിജെപിക്കെതിരെ രംഗത്തുവന്നു. ഉന്നാവോയില്‍ കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. എന്തുകൊണ്ടാണ് ഉന്നാവോയിലെ യുവതിക്ക് യോഗി സര്‍ക്കാര്‍ സുരക്ഷ ഒരുക്കാതിരുന്നതെന്ന് പ്രിയങ്ക ചോദിച്ചു. സമാനമായ സംഭവം ഉന്നാവോയില്‍ ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ലെന്നും പ്രിയങ്ക പറഞ്ഞു.
https://www.facebook.com/Malayalivartha