തെലുങ്കാന ഏറ്റുമുട്ടല്‍ സംഭവം : കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് സന്ദര്‍ശിയ്ക്കും; കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഏഴംഗ സംഘമാണ് സന്ദര്‍ശിയ്ക്കുന്നത്; പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും;സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍ തെലങ്കാന സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു
തെലുങ്കാന സംഭവം, ഹൈദരാബാദിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് സന്ദര്‍ശിയ്ക്കും . കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഏഴംഗ സംഘമാണ് സന്ദര്‍ശിയ്ക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.
അതേസമയം, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും.
സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ തെലങ്കാന ഡിജിപിയോട് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇന്നലെ മഹബൂബ നഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന പ്രതികളുടെ മൃതദേഹങ്ങള്‍ സംഘം പരിശോധിച്ചു. ദൃശ്യങ്ങളും പകര്‍ത്തി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെത്തിയും തെളിവെടുത്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍ തെലങ്കാന സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു
കേസില്‍ തെലുങ്കാന ഹൈക്കോടതിയും ഇടപ്പെട്ടിരുന്നു. ഡിസംബര്‍ 9 വരെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിയ്ക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടലിൽ പൊലീസ് കൊല്ലപ്പെടുത്തിയത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് ഭാഷ്യം. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഹൈദരാബാദിൽ മൃഗഡോക്ടറായ യുവതിയെ ക്രൂരപീഡനത്തിനിരയാക്കി തീകൊളുത്തി കൊന്ന സംഭവത്തിൽ വലിയ പ്രതിഷേധങ്ങളാണ് പാർലമെന്‍റില്‍ അടക്കം നടന്നത്.
പ്രതികളെ ജനകൂട്ടത്തിന്‍റെ നടുവിലിട്ട് തല്ലിക്കൊല്ലുകയാണ് വേണ്ടതെന്ന് രാജ്യസഭയിൽ നടന്ന ചർച്ചയിൽ ജയബച്ചന് പറഞ്ഞിരുന്നു. പിന്നാലെ പൊലീസ് പ്രതികളെ വെടിവച്ച് കൊന്നതോടെ കരുതലോടെയാണ് പല നേതാക്കളും പ്രതികരിച്ചത്. സംഭവത്തിൽ പൊലീസ് നടപടിയെ അനൂകൂലിച്ച് ബിഎസ്‍പി അധ്യക്ഷ മായാവതി ബിജെപി നേതാവ് ശിവരാജ് സിങ്ങ് ചൗഹാൻ ,ആർജെഡി നേതാവ് റായിബ്ര ദേവി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ നീതിന്യായവ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്തിന് ചേർന്ന നടപടിയല്ല ഉണ്ടായതെന്ന് മേനകഗാന്ധി, ശശിതരൂർ, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖശർമ്മ അരവിന്ദ് കെജ്രിവാൾ എന്നിവർ അഭിപ്രായപ്പെട്ടു.
പോലീസ് നടത്തിയ കൊലപാതകങ്ങളെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപലപിച്ചു. എന്നാൽ, പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് സംഘത്തിലെ ഓരോരുത്തർക്കും അൻപതിനായിരം രൂപ വീതം നൽകുമെന്ന വിവാദ പ്രസ്താവനയുമായി മുൻ ബീഹാർ എം.പി. പപ്പു യാദവ് രംഗത്തെത്തി. കാട്ടാളന്മാർ ദയ അർഹിക്കുന്നില്ല എന്ന പ്രസ്താവനയിലൂടെ ഗൗതം ഗംഭീർ എം.പി.യും ഏറ്റുമുട്ടൽ കൊലയെ ന്യായീകരിച്ചു
https://www.facebook.com/Malayalivartha