രണ്ടുംകൽപിച്ച് തന്നെ, ഇവന്മാർ ജീവിച്ചിരിക്കുന്നത് ആപത്ത്!! നിർഭയയുടെ കഴുകന്മാരെ തൂക്കിലേറ്റാൻ കോട്ടയത്തെ 'നീതിമാന്'; ഇവനാണ് ആ പുലിക്കുട്ടി
2012 ഡിസംബര്‍ 16നാണ് തലസ്ഥാന നഗരിയില്‍ രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടമാനഭംഗം നടന്നത്. ഡല്‍ഹി വസന്ത് വിഹാറില്‍ സിനിമ കണ്ടു താമസസ്ഥലത്തേക്കു മടങ്ങിയ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ബസില്‍ ക്രൂരമായി മാനഭംഗപ്പെടുത്തി പുറത്തേക്കെറിഞ്ഞു,ആദ്യം സഫ്ദര്‍ജംഗ് ആശുപത്രിയിലും തുടര്‍ന്നു സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 29ന് പെൺകുട്ടി മരണത്തിനു കീഴടങ്ങി. സംഭവം വലിയ ഞെട്ടലോടെയായിരുന്നു നാം കേട്ടത്. ഇപ്പോഴിതാ രണ്ടു പെണ്മക്കളുടെ പിതാവായ തന്നെ നിര്‍ഭയ സംഭവം ഭീതിപ്പെടുത്തുന്നതായും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കേണ്ടത് ആവശ്യമാണെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയ യുവാവാണ് നവീല്‍. നിര്‍ഭയക്കേസില്‍ പ്രതികള്‍ക്കു വധശിക്ഷ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരെ തേടിയത്. ആരാച്ചാരുടെ തസ്തിക സ്ഥിരം നിയമനത്തിനുള്ളതല്ല. ആവശ്യമുള്ളപ്പോള്‍ മാത്രം യോഗ്യരായവരെ റിക്രൂട്ട് ചെയ്യുകയാണു ചെയ്യുന്നത്. മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യമുണ്ടാകുക മാത്രമാണ് ആരാച്ചാര്‍ തസ്തികയുടെ യോഗ്യത. ആരാച്ചാരില്ലെങ്കില് ജയില്‍ ജീവനക്കാര്‍തന്നെ ശിക്ഷ നടപ്പാക്കുകയാണു രീതി. ആരാച്ചാര്‍മാരില്ലെന്ന വാര്‍ത്തയ്ക്കു പിന്നാലെ ഷിംല സ്വദേശിയായ രവികുമാര്‍, തന്നെ ആരാച്ചാരാക്കണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതിക്കു കത്തയച്ചിരുന്നു.
"കൊലക്കയര്‍ വലിക്കാന്‍ എന്റെ കൈകള്‍ വിറയ്ക്കില്ല. രാജ്യം തലകുനിച്ച നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ എനിക്കു ഭയമില്ല. തിഹാര്‍ ജയില്‍ സൂപ്രണ്ട് അനുവദിച്ചാല്‍ ഞാന്‍ ആരാച്ചാരാകും'. പാലാ കുടക്കച്ചിറ സ്വദേശിയും ഡല്‍ഹിയില്‍ താമസക്കാരനുമായ നവീല്‍ ടോം ജയിംസ് കണ്ണാട്ടാണ് നിര്‍ഭയ പ്രതികളുടെ ആരാച്ചാരാകാന്‍ രംഗത്തു വന്നിരിക്കുന്നത്. "എന്നെ പിന്തിരിപ്പിക്കാന് ആരും നോക്കണ്ട. കോട്ടയത്തെ അഗതിമന്ദിരങ്ങളില്‍ വര്‍ഷങ്ങള്‍ ആതുരസേവനം ചെയ്തയാളാണ് ഞാന്‍. കൊടുംക്രൂരത നടത്തിയ കുറ്റവാളികള്‍ക്കു തൂക്കുകയര്‍ ഒരുക്കാന്‍ ഏതറ്റം വരെയും പോകും.'' നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍മാര്‍ ഇല്ലെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണു കൂട്ടുകാര്‍ക്കിടയില്‍ "നീതിമാന്' എന്നറിയപ്പെടുന്ന നവീല്‍ ടോം ജയിംസ് ഡല്‍ഹി സെന്‍ട്രല്‍ ജയിലിന്റെ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിന് ഇ മെയില്‍ അയച്ചിരിക്കുന്നത്. പ്രതികളെ തൂക്കിക്കൊല്ലുന്നതില്‍ പ്രതിഫലം ലഭിച്ചാല്‍ വയനാട്ടിലെ ആദിവാസി മേഖലയില്‍ ആംബുലന്‍സ് വാങ്ങാന്‍ ഈ പണം ഉപയോഗിക്കുമെന്നും നവില്‍ പറഞ്ഞു. കോട്ടയം, പാന്പാടി എന്നിവിടങ്ങളിലെ ആതുരാലയങ്ങളില്‍ സേവനം ചെയ്തിരുന്ന നവീല്‍ ഇപ്പോള്‍ കുടുംബ സമേതം ഡല്‍ഹിയിലാണു താമസം. സ്കാനിയ ബസും കണ്ടെയ്നര്‍ ലോറികളും ഓടിച്ചിരുന്ന നവില്‍ നിര്‍ഭയ സംഭവം നടന്ന ഡല്‍ഹി വസന്ത് വിഹാര്‍ മഹിപാല്പൂരിലായിരുന്നു താമസം.
നിർഭയ കേസിൽ ബസ് ഡ്രൈവര്‍ രാം സിംഗ്, സഹോദരന് മുകേഷ് സിംഗ് (30), വിനയ് ശര്‍മ (24), പവന് ഗുപ്ത (കാലു-23), അക്ഷയ് ഠാക്കൂര്‍ (32), 18 വയസ് തികയാത്ത യുവാവ് എന്നിവരായിരുന്നു പ്രതികള്‍. അതിവേഗ കോടതി വിചാരണ നടപടികള്‍ 2013 ജനുവരി 17നു തുടങ്ങി. രാം സിംഗ് 2013 മാര്‍ച്ച് 11ന് തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റു നാലു പേര്ക്കെതിരായാണു വധശിക്ഷ നിലനില്‍ക്കുന്നത്. മേല്‍ക്കോടതികള്‍ വധശിക്ഷ ശരിവച്ച വിധിക്കെതിരെ മൂന്നു പ്രതികള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി 2018 ജൂലൈ ഒന്പതിനു തള്ളിയിരുന്നു. ഒരു പ്രതി രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. അതേസമയം നിര്‍ഭയ കേസില്‍ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കി. പ്രതി വിനയ് ശര്‍മ്മ നൽകിയ ദയാഹര്‍ജിയിലാണ് ആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. 2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. നേരത്തെ ദയാഹര്‍ജി ലഭിച്ച വേളയില്‍ രാഷ്ട്രപതി ഡല്‍ഹിസര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും വിശദാംശങ്ങള്‍ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളിയത്. ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാരും സമാന നിലപാടെടുത്തിരിക്കുകയാണ്. ദയാ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറിയിരിക്കുകയാണ്. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതി ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്. അതേസമയം പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
https://www.facebook.com/Malayalivartha