ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തംഅരവിന്ദ് കെജ്‌രിവാള്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു,മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപാ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവും സര്‍ക്കാര്‍ ഏറ്റെടുത്തു
തീപിടുത്തത്തില്‍ മരണം 43 ആയി. ഇന്നു പുലര്‍ച്ചെ വടക്കന്‍ ഡല്‍ഹിയിലെ തിരക്കേറിയ റാണി ഝാന്‍സി റോഡില്‍ അനജ് മന്ദിയിലെ ആറു നില കെട്ടിടത്തിലെ ഫാക്ടറിയില്‍ ഞായറാഴ്ച അഞ്ചു മണിയോടെയാണ് തീപിടിച്ചത്. ഈ സമയം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് വെന്തുമരിച്ചത്. 30 ഓളം ഫയര്‍ എഞ്ചിനുകളാണ് തീ അണച്ചത്. ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ 20 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊള്ളലേറ്റവരെ റാം മനോഹര്‍ ലോഹിയ ആന്‍ഡ് ഹിന്ദു റാവോ ആശുപത്രിയിലാണ് പ്രവേശപ്പിച്ചിരിക്കുന്നത്. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. ബാഗ് നിര്‍മ്മാണ ഫാക്ടറിയുടെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ നിരവധി ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതീവ ദു:ഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 43 പേര്‍ ദാരുണമായി മരിക്കാനിടയായ സംഭവത്തില്‍ ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കാനാണ് കെജ്‌രിവാളിന്റെ നിര്‍ദേശം. ദുരന്തമുണ്ടായ വടക്കേ ഡല്‍ഹിയിലെ അനന്ദ് മാണ്ഡിയിലെ റാണി ഝാന്‍സി റോഡിലുള്ള ഫാക്ടറിയില്‍ കെജ്‌രിവാള്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപാ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചിലവും സര്‍ക്കാര്‍ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha