രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ജവഹര്‍ലാല്‍ ചില്ലറക്കാരനല്ല, ഇന്ത്യ കണ്ട വലിയ റേപ്പിസ്റ്റ് ജവഹര്‍ലാല്‍ നെഹ്റു; രാജ്യത്തെ ഞെട്ടിപ്പിച്ച് സ്വാധി പ്രാചി!! രാമന്റെയും കൃഷ്ണന്റെയും സംസ്കാരം നശിപ്പിച്ചത് നെഹ്റുവാണെന്നും സ്വാധി പ്രാചിയുടെ ആരോപണം
പീഡനങ്ങളുടെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിഎച്ച്പി നേതാവ് സ്വാധി പ്രാചി രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു റേപ്പിസ്റ്റാണെന്ന് സ്വാധി പ്രാചി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണ് നെഹ്റു. രാമന്റെയും കൃഷ്ണന്റെയും സംസ്കാരം നശിപ്പിച്ചത് നെഹ്റുവാണെന്നും സ്വാധി പ്രാചി ആരോപിച്ചു. ഉന്നാവ്, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. പീഡനങ്ങളുടെ തലസ്ഥാനം എന്നാണ് ഇപ്പോള്‍ ഇന്ത്യ അറിയപ്പെടുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇന്ത്യയ്ക്ക് പെണ്മക്കളെയും സഹോദരിമാരെയും പരിപാലിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിദേശരാജ്യങ്ങള്‍ ചോദിക്കുന്നു. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എയാണ് പ്രതി. എന്നാല്‍ പ്രധാനമന്ത്രി ഇതെകുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിറെ പ്രസ്താവന ഇങ്ങനെയായിരുന്നു.. ഹിംസയില്‍ വിശ്വസിക്കുന്ന ആളാണ് രാജ്യത്തെ നയിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനം. പീഡനങ്ങളുടെ തലസ്ഥാനം എന്നാണ് ഇപ്പോള്‍ ഇന്ത്യ അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് പെണ്മക്കളെയും സഹോദരിമാരെയും പരിപാലിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിദേശരാജ്യങ്ങള്‍ ചോദിക്കുന്നു. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എയാണ് പ്രതി. എന്നാല്‍ പ്രധാനമന്ത്രി ഇതെകുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന സുസ്ഥാപിത ഘടനക്ക് മാറ്റം വന്നതിനും ജനങ്ങളും സ്ഥാപനങ്ങളും നിയമം കൈയിലെടുക്കുന്നതിനും വ്യക്തമായ കാരണമുണ്ട്. അക്രമത്തില്‍ വിശ്വസിക്കുകയും അവിവേകത്തോടെ അധികാരം കൈയാളുകളും ചെയ്യുന്ന വ്യക്തി ഇന്ത്യ ഭരിക്കുന്നുവെന്നതാണ് ഇതിനെല്ലാം കാരണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. രാജ്യത്ത് പീഡന കേസുകൾ അതിവേഗം ഉയരുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീകൾക്കെതിരെ മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ലൈംഗിക അതിക്രമം നടക്കുന്നു. 2017ലെ കണക്കുകൾ അനുസരിച്ച് പ്രതിദിനം ഇന്ത്യയിൽ ശരാശരി 90 പീഡനങ്ങളുണ്ടാകുന്നുവെന്നാണു കണക്ക്. എന്നാൽ ഇതിൽ അക്രമികൾ ശിക്ഷിക്കപ്പെടുന്നതു വളരെ ചുരുക്കം. ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ബലാത്സംഗക്കേസുകളിൽ ശരാശരി പതിനാറു ശതമാനത്തിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നതെന്നാണു റിപ്പോർട്ട്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ, ഇഴഞ്ഞ് നീങ്ങുന്ന കോടതി നടപടികൾ, സാക്ഷികളുടെ കൂറുമാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തുന്ന കേസുകളിൽ പോലും ശിക്ഷ നടപ്പാക്കുന്നതിൽ അനാവശ്യ കാലതാമസമാണ് ഉണ്ടാകുന്നത്. രാജ്യം ഏറെ ചർച്ച ചെയ്ത നിർഭയ കേസിൽ ഏഴ് വർഷം പിന്നിട്ടിട്ടും ശിക്ഷ നടപ്പാക്കാനായിട്ടില്ല. നിർഭയ കേസിനുശേഷം രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കു വലിയ വാർത്താ പ്രാധാന്യമാണു ലഭിക്കുന്നത്. എന്നാൽ അക്രമങ്ങളുടെ നിരക്ക് മുകളിലേക്കു തന്നെ. 2012ൽ രാജ്യത്തെ സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ എണ്ണം 25,000 ആണെന്നാണു പൊലീസിന്റെ കണക്ക്.
2016ൽ ഇത് 38,000 ആയി ഉയർന്നു. 2017ൽ 32,559 പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പീഡനപരാതികൾ വർധിക്കുമ്പോഴും കേസുകൾ അവസാനിപ്പിക്കുന്നതിൽ കോടതികൾ ഏറെ പുറകിലാണ്. 2017 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 1.27 ലക്ഷത്തിനും മുകളിൽ കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. ആ വർഷം കോടതികൾ തീർപ്പാക്കിയത് 18,300 കേസുകൾ. 2012ന്റെ അവസാനത്തെ കണക്കു പ്രകാരം കോടതികൾ തീർപ്പാക്കിയ പീഡനക്കേസുകൾ 20,660 ഉം കെട്ടിക്കിടക്കുന്നത് 113000 കേസുകളുമാണ്. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽനിന്നുള്ള വിവരങ്ങൾ രാജ്യാന്തര മാധ്യമമായ ബിബിസിയാണു പുറത്തുവിട്ടത്. 2002 മുതൽ 2011 വരെ കോടതിയിലെത്തിയ 26 ശതമാനം കേസുകളിൽ ശിക്ഷാവിധികൾ നടപ്പായി. മറ്റു ചില വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് പീഡനക്കേസുകളിൽ കുറ്റക്കാരെ കണ്ടെത്തുന്നതിൽ ഇന്ത്യ മുന്നിലാണ്. ദക്ഷിണാഫ്രിക്കയിലെ ലഭ്യമായ കണക്കുകൾ പ്രകാരം കോടതിയിലെത്തുന്ന പീഡനക്കേസുകളിൽ 8 ശതമാനം മാത്രമാണ് കുറ്റക്കാരെ കണ്ടെത്തുന്നത്. ബംഗ്ലാദേശിലും പീഡനക്കേസുകളിൽ കുറ്റക്കാരായി വിധിക്കുന്നതിന്റെ ശതമാനം ഏറെ കുറവാണ്. അടുത്തകാലത്തായി തുടർച്ചയായി പീഡന കേസുകൾ കൊണ്ട് കുപ്രസിദ്ധി നേടിയത് ഉത്തർപ്രദേശിലെ ഉന്നാവോയാണ്. ഇവിടെ നിന്നും പുറത്തുവന്ന പീഡന കേസുകളുടെ ഡാറ്റ പരിശോധിച്ചാൽ ശരിക്കും ഞെട്ടലാണ് ഉണ്ടാക്കുന്നത്. 2019 ജനുവരി മുതൽ നവംബർ വരെ ഉത്തർപ്രദേശിലെ ഉന്നാവോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 86 പീഡനക്കേസുകളാണ്. ലഖ്നൗവിൽ നിന്ന് 63 കിലോമീറ്ററും കാൺപൂരിൽ നിന്ന് 25 കിലോമീറ്ററും അകലെയുള്ള ഉന്നാവോയിലെ ആകെ ജനസംഖ്യ ഏകദേശം 31 ലക്ഷമാണ്. 86 പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്ത ഉന്നാവോയിൽ 185 ലൈംഗികാതിക്രമ കേസുകളും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha