വീണ്ടും ഉന്നാവോ; പീഡനശ്രമം പരാജയപ്പെട്ടു ;ബീഹാറിൽ 23 കാരിയായ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
രാജ്യത്ത് വീണ്ടും ഉന്നാവോ ആവർത്തിക്കപ്പെടുന്നു. ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ബീഹാറിൽ 23 കാരിയായ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. പീഡനശ്രമം പരാജയപ്പെട്ടതോടെ യുവതിയുടെ ദേഹത്ത് പ്രതി തീകൊളുത്തുകയായിരുന്നു. ബിഹാറിലെ മുസഫർപൂരിലാണ് സംഭവം. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റതായാണ് വിവരം. ഇവരെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടിനകത്ത് അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. യുവതിയെ തീകൊളുത്തിയ ഉടൻ പ്രതി ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. പിന്നാലെ സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
ഹൈദരാബാദില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്ന ശേഷം മൃതദേഹം കത്തിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഉന്നാവില്‍ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ പ്രതികള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചത് രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. നാലു ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ മുപ്പത്തിയഞ്ചുകാരിക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായി.
ഉന്നാവിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ ആറ് പൊലീസുകാരെ സസ്പെൻഷനാണ്. ഭാടിൻ ഖേഡായ്ക്ക് അടുത്തുള്ള ബീഹാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻസ് ചെയ്തത്. ഇവരിൽ രണ്ട് പേർ ഇൻസ്പെക്ടർമാരും മൂന്ന് പേർ കോൺസ്റ്റബിൾമാരുമാണ്.
മഹാരാഷ്ട്രയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയും നാം ഇന്ന് ഞെട്ടലോടെ കേട്ട ഒന്നാണ് . മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കല്‍മേശ്വറിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. ഇന്നലെ വൈകിട്ടാണ് മൃതദേഹം പാടത്ത് നിന്നാണ് കണ്ടെത്തിയത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, വെള്ളിയാഴ്ച മുതല്‍ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha