നിർഭയ കൂട്ടബലാൽസംഘകേസ്; പ്രതികളെ തൂക്കിലേറ്റുന്നത് നിർഭയയെ ബലാൽസംഘം ചെയ്ത അതേ ദിവസം, അവർക്കായുള്ള തൂക്കുകയർ തയ്യാറാകുന്നു
ലോക ജനതയുടെ മനസാക്ഷിയെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച നടപ്പാക്കിലേയക്കുമെന്ന് സൂചന. ഡിസംബര്‍ 16 തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ നിര്‍ഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച എന്നതും നിര്ണായകമാകുകയാണ്.
അതോടൊപ്പം തന്നെ 10 തൂക്കുകയര്‍ തയ്യാറാക്കി ഡിസംബര്‍ 14ന് മുമ്ബ് നല്‍കണമെന്ന് ഇതിനോടകം തന്നെ ബിഹാറിലെ ബക്‌സാര്‍ ജില്ലയിലെ ഒരു ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു കയര്‍ തയ്യാറാക്കാന്‍ മൂന്ന് ദിവസത്തോളം വേണം. അതേസമയം ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും, കാലങ്ങളായി ഇവിടെ നിന്ന് തൂക്കുകയര്‍ നിര്‍മിച്ച് നല്‍കാറുണ്ടെന്നും ബക്‌സാര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ പറയുകയുന്നത്. ഇതേതുടർന്ന് അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേതുടർന്ന് പ്രതികളുടെ ദയാഹര്‍ജി ഉടന്‍ രാഷ്ട്രപതി തള്ളിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച് നാല് പ്രതികള്‍ തീഹാര്‍ ജയിലിലാണ് ഉള്ളത് തന്നെ. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ മുഖ്യപ്രതികള്‍ എന്നത്. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത് എന്നായിരുന്നു നില നിന്നിരുന്ന വിവരം. 2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയ കൂട്ടമാനഭംഗത്തിന് ഇരയായത് എന്നതിനാൽ അതേദിവസം തന്നെ പ്രതികൾ തൂക്കിലേറ്റപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha