ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനകം വധശിക്ഷ; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ആന്ധ്രപ്രദേശ് സർക്കാർ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ആന്ധ്രപ്രദേശ് സർക്കാർ. പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് . ഇതിനായി പുതിയ നിയമനിർമ്മാണം നടത്താനും തീരുമാനമായി. ഈ കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയാണ് നൽകിയിരിക്കുന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങളിൽ ഒന്ന് . ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും ആന്ധ്രപ്രദേശ് സർക്കാർ വ്യക്തമാക്കി.
ഈ നിർദ്ദേശങ്ങളടങ്ങിയ ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിവാൻ ഒരുങ്ങുകയാണ്. ഹൈദരാബാദ് ഉന്നാവോ കേസുകളിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിയമനിർമ്മാണത്തിന് ആന്ധ്രപ്രദേശ് സർക്കാർ തീരുരുമാനിച്ചിരിക്കുന്നത്. 21 ദിവസത്തിനകം വധശിക്ഷയെന്ന തരത്തിലുള്ള നിയമം സംസ്ഥാനസർക്കാർ കൊണ്ടുവന്നാലും അത് നിയമപരമായി നിലനിൽക്കുമോ എന്നത് സംശയമാണ്. മാത്രമല്ല, 21 ദിവസത്തെ വിചാരണയ്ക്കകം എങ്ങനെയാകും കുറ്റം തെളിയിക്കുന്നത് എന്നതും വിവാദങ്ങളുണ്ടാക്കിയേക്കാം. ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും നിലവിലുള്ള സംവിധാനം മതിയാകില്ല എന്നതും പോരായ്മയാണ് .
https://www.facebook.com/Malayalivartha