അവിവാഹിതരുമായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ ഒന്നിച്ച് മുറിയെടുത്താൽ കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി!! പോലീസിന് ഇതില്‍ കേസെടുക്കാന്‍ അധികാരമില്ല; കോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ...
പ്രായപൂര്‍ത്തിയായവരും അവിവാഹിതരുമായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ ഒന്നിച്ച് മുറിയെടുത്തുതാമസിക്കുന്നത് കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പോലീസ് ഇതില്‍ കേസെടുക്കാന്‍ അധികാരമില്ലെന്നും ജസ്റ്റീസ് എം.എസ് രമേശ് വിധിച്ചു. ഈ വര്‍ഷം ജൂണില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് കോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്. കോയമ്ബത്തൂരില്‍ ദിവസവാടകയ്ക്ക് നല്‍കിയിരുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ അവിവാഹിതര്‍ ഒന്നിച്ചുതാമസിക്കുന്നതായും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും ആരോപിച്ച് പരിസരവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താമസക്കാരെ അറസ്റ്റ് ചെയ്യുകയും കെട്ടിടം അടച്ച് മുദ്രവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്. പോലീസ് നടപടിയെ വിമര്‍ശിച്ച കോടതി നടപടി നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു. അതിനൊപ്പം മുദ്രവച്ച കെട്ടിടം തുറന്നു കൊടുക്കാനും കോടതി ഉത്തരവിട്ടു. സ്വാഭാവികനീതിയുടെ തത്ത്വങ്ങള്‍ പാടെ ലംഘിച്ചായിരുന്നു പോലീസ് നടപടിയെന്ന് കോടതി നിരീക്ഷിച്ചു.
പുതിയ നിയമം ചോദ്യം ചെയ്യുന്നത് സദാചാരം ചമഞ്ഞു നടക്കുന്ന സമൂഹത്തിലെ കീടങ്ങളെ കൂടിയാണ്. ലൈംഗികത, വിവാഹം, സദാചാരം തുടങ്ങിയവ തീർത്തും സ്വകാര്യമായ സംഗതികളാണ്, അതിൽ എന്താണ് പൊതു സമൂഹത്തിനു ഇടപെടാനുള്ളത് എന്ന ചോദ്യം സാർവത്രികമാണെങ്കിലും പൊതുവെ ലൈംഗികതയുമായി ബന്ധപ്പെട്ട സദാചാര പൊലീസിങ് ഏറ്റവുമധികം ഉപയോഗിക്കുന്നതും സ്ത്രീയെയും അവളുടെ ശരീരത്തെയും തന്നെയാണ്. എന്നാൽ ലൈംഗികതയിൽ സ്ത്രീ കുറച്ചുകൂടി സ്വാതന്ത്ര്യയാക്കപ്പെടുമ്പോൾ അവൾക്കു നേരെയുള്ള ചോദ്യം ചെയ്യപ്പെടലുകളുടെയും മൂർച്ച ഇനി കുറഞ്ഞേ പറ്റൂ. ആർക്കും ചോദ്യം ചെയ്യാനുള്ളതല്ല അവളുടെ ലൈംഗികത എന്നതിന് അടിവര.
വിവാഹേതര ബന്ധം വിവാഹമോചനത്തിന് പങ്കാളിയ്ക്ക് കാണിക്കാവുന്ന ഏറ്റവും നല്ലൊരു കാരണം തന്നെയാണ്. അതായത് അത് സിവിൽ കേസിന്റെ പരിധികളിൽ നിന്നും മാറ്റപ്പെട്ടിട്ടില്ല, പക്ഷെ സ്ത്രീ എന്നതിന്റെ അർഥം കുറച്ചുകൂടി വെളിവാക്കപ്പെട്ടതു പോലെ കോടതി വിധിയെ കാണാം. സ്ത്രീയ്ക്കും പുരുഷനും പരസ്പര സമ്മതത്തോടെ ചെയ്യാവുന്ന ലൈംഗികതയിൽ ഒരു മൂന്നാമനും അതവളുടെ ഭർത്താവ് ആയാൽ പോലും ക്രിമിനൽ നടപടികൾ ഇനിയെടുക്കാനാവില്ല. അവിടെ വിശ്വാസ വഞ്ചന ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ആരോപിച്ച് വിവാഹ മോചനത്തിനുള്ള അപേക്ഷ നൽകുക എന്നത് മാത്രമാണ് ഇനിയുള്ള വഴി. സ്വാഭാവികമായി കാലം മാറുമ്പോൾ വിശ്വാസപരമായ നിരവധി ലംഘനങ്ങൾ നടക്കുന്നതുകൊണ്ടു തന്നെ ഈ നിയമം മുതലാക്കപ്പെടാനുമുള്ള അവസരങ്ങൾ ധാരാളമുണ്ട്. ഏതു നിയമങ്ങൾക്കുമുള്ളതുപോലെ രണ്ടു വശങ്ങളും ഈ ഭേദഗതിയ്ക്കും അവകാശപ്പെടാം. എന്നാൽ മറ്റു പല നിയമങ്ങളെക്കാൾ കൂടുതൽ നിയമം കുടുംബത്തെയും ബന്ധങ്ങളെയും സമൂഹത്തെയും ബാധിക്കുന്നതായതുകൊണ്ടു തന്നെ ഈ നിയമം കൂടുതൽ പ്രതികൂലമായും ഇന്ത്യൻ കുടുംബ കാലാവസ്ഥയെ ബാധിച്ചേക്കാം. വർധിച്ചു വരുന്ന വിവാഹ മോചനങ്ങളുടെ എണ്ണം കൂടിയേക്കാം, വിശ്വാസ പ്രതിസന്ധികൾ ബന്ധങ്ങൾക്കിടയിൽ രൂപപ്പെട്ടു വന്നേക്കാം. അങ്ങനെ നിരവധി തട്ടുകേടുകൾ ഈ നിയമത്തിൽ ഇന്ത്യൻ സാഹചര്യത്തിൽ പറയാമെങ്കിലും സ്ത്രീകൾക്ക് ലൈംഗികതയിൽ ലഭിക്കുന്ന സ്വാതന്ത്ര്യം അവൾ അർഹിക്കുന്ന ഏറ്റവും പരമമായ ഒന്നായിരുന്നു എന്നത് പ്രതീക്ഷ തന്നെയാണ്. വിവാഹം എന്നത് ഒരു അടിമത്ത സമ്പ്രദായമല്ലെന്നും താൻ സ്വാതന്ത്രയായ മറ്റൊരു വ്യക്തിയാണെന്നുമുള്ള സ്ത്രീ ബോധം രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്ന ഒരു ചിന്താധാരയിൽ നിൽക്കുന്ന സമൂഹത്തിലേക്കാണ് ഈ സ്വാതന്ത്ര്യ നിയമവും വരുന്നത് എന്നത് അവളുടെ ചിന്തകൾക്ക് പുതിയ ദിശ നൽകുന്നുണ്ട്. തനിക്ക് നേരെ ഉയരുന്ന അടിമത്തത്തെ അവൾക്ക് നിയമ പരമായി തന്നെ ചോദ്യം ചെയ്യപ്പെടാൻ പാകത്തിൽ പുതിയ വിധി മാറ്റിയെടുത്തിരിക്കുന്നു.
https://www.facebook.com/Malayalivartha