മൃഗങ്ങളെ കെണിയിൽ വീഴ്ത്തി ക്രൂരത; കണ്ട് രസിച്ചത് നിരവധിപ്പേർ ; ഒടുവിൽ പോലീസ് കെണിയിൽ പ്രതി എന്തും ചെയ്യാം എന്ന് വിചാരിക്കല്ലേ!
കാട്ടുമൃഗങ്ങളെ വേട്ടയാടി പിടിക്കൽ... ലക്ഷ്യം യൂട്യൂബ് ചാനലിലേക്കു ആളുകളെ ആകര്‍ഷിക്കുക...ഒടുവിൽ പിടിയിൽ........യൂട്യൂബ് ചാനലിലേക്കു ആളുകളെ ആകര്‍ഷിക്കുന്നതിനായി കാട്ടുമൃഗങ്ങളെ വേട്ടയാടി പിടിച്ചിരുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്‌തു റിമാന്‍ഡ് ചെയ്തു. ചെന്നൈ അരിയല്ലൂര്‍ സ്വദേശികളായ നാലുപേരെയായിരുന്നു വനം വകുപ്പ് പിടികൂടിയത്. ഇവർ കൈകാര്യം ചെയ്യുന്ന വില്ലേജ് ഹണ്ടര്‍ എന്ന യുട്യൂബ് പേജില്‍ കാട്ടുമൃഗങ്ങളെ വേട്ടയാടിക്കൊന്നു പാകം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. പണമുണ്ടാക്കാനായിട്ടാണ് നാല്‍വര്‍ സംഘം വേട്ടക്കിറങ്ങിയിരിക്കുന്നത്. നല്ല കാട്ടുമൃഗങ്ങളെ നാടന്‍ വിദ്യകള്‍ ഉപയോഗിച്ചു പിടികൂടി കൊല്ലും. എന്നിട്ടു അവയെ ഇറച്ചിയാക്കി കഴിക്കുന്നത് വരെയുള്ള കാര്യങ്ങൾ വില്ലേജ് ഹണ്ടറിലുണ്ട്. ഇവർ ഇടുന്ന ഒരോ വീഡിയോക്കും പതിനായിരക്കണക്കിനു കാഴ്ച്ചക്കാരുമുണ്ട്. കാട്ടുപന്നി മുതല്‍ വംശനാശം നേരിടുന്ന കാട്ടുകോഴിയും വെരുകും ഉടുമ്പുമൊക്കെ ഇവരുടെ ക്രൂരതയ്ക്കിരയായി. ഗ്രാമീണ തമിഴ് സംസാരിക്കുന്ന ചാനല്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു തുടങ്ങിയത്.
എന്നാൽ ചാനൽ തുടങ്ങിയ അന്നു മുതല്‍ വനം വകുപ്പ് പിറകെ കൂടിയെങ്കിലും വേട്ടസ്ഥലവും വൃക്തികളെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല . കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്താനായത്. മനകതി റിസര്‍വ് വനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലായി ഈ സംഘം പ്രവർത്തിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു . ഇതിന് പിന്നാലെ ഇവരെ പിടിക്കൂടുകയായിരുന്നു. അരിയല്ലൂര്‍ നാച്ചിയാര്‍പേട്ട സ്വദേശികളായ അണ്ണാദുരൈ,കാര്‍കത്തിക്, അലക്സ് പാണ്ഡ്യന്‍ , സുബ്രമണ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. കാട്ടുമൃഗങ്ങളെ പിടികൂടുന്നതിനുള്ള മാര്‍ഗങ്ങളെന്ന പേരിലായിരുന്നു ചാനല്‍ പ്രവര്‍ത്തിച്ചിരുന്നത്. അഞ്ചുലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു ഇവരുടെ ചാനലിന്. ചില വീഡിയോകള്‍ക്കു പത്തുലക്ഷത്തിലധികം കാഴ്ച്ചകാരുമുണ്ടായിരുന്നു. മാസം ഒന്നരലക്ഷം രൂപ വരെ സമ്പാദിച്ചിരുന്നതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ പ്രതികളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ പിടിയിലായതിനു പിന്നാലെ ചാനൽ വനം വകുപ്പ് പൂട്ടിച്ചെങ്കിലും മറ്റു ചില യുട്യൂബ് ചാനലുകളില്‍ ഇപ്പോഴും ഇവരുടെ ക്രൂരമായ വേട്ട ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.
യു ട്യൂബിനെ രണ്ട് രീതിയിൽ നമുക്ക് ഉപയോഗിക്കാം നന്മയ്ക്കായും തിന്മയ്ക്കായും. നമ്മൾ ചെയ്യുന്ന ഓരോ വീഡിയോകളും നിരവധി ആളുകൾ കാണുന്നുണ്ട്. മാത്രമല്ല ചിത്രങ്ങൾ ഹൃദയത്തെ സ്വാധീനിക്കും എന്നതിനാൽ തന്നെ നാം ചെയ്യുന്ന ഓരോ വീഡിയോ കണ്ടും അത് പോലെ ചെയ്യുന്ന നിരവധി വ്യക്തികൾ ഉണ്ട്. സബ്സ്ക്രൈബേഴ്സിനെ കൂട്ടാനായി നിയമ വിരുദ്ധമായി എന്തും ചെയ്തു കൂട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. യൂ ട്യൂബിലൂടെയാണ് തോക്കുണ്ടാക്കാന്‍ പഠിച്ചതെന്നാണ് പൊലിസിനു നല്‍കിയ മൊഴി. ഇത്തരത്തിലോക്കെ യു ട്യൂബ് ഓരോ വ്യക്തികളെയും സ്വാധിനിക്കുന്നു എന്നുള്ളതിനാൽ യു ട്യൂബ് നല്ല സന്ദേശങ്ങൾ അയ്ക്കുവാൻ പ്രയോജനപ്പെടുത്തുക. മൃഗവേട്ട നിയമപ്രകാരം തെറ്റാണ് എന്നും കൂടി ഓർത്ത് കൊള്ളുക .
https://www.facebook.com/Malayalivartha