ലൈസെൻസോടെ കയ്യിൽ വെക്കാവുന്ന തോക്കുകളുടെ എണ്ണം രണ്ടായി കുറച്ചു ; ആയുധ ഭേദഗതി ബില് ഇന്ന് രാജ്യസഭയിൽ; അമിത്ഷായുടെ പുതിയ നടപടി
ഇനി തോന്നിയപോലെ തോക്കുകൾ കയ്യിൽ വെച്ച് പവർ കാണിക്കാമെന്ന വിചാരം വേണ്ട.. എല്ലാത്തിനും നിയന്ത്രണം വരുന്നു.ആയുധ ഭേദഗതിബിൽ നടപ്പിൽ വരുത്താനുള്ള ആലോചനയിലാണ് അമിത്ഷാ. ആലോചനയല്ല ഏകദേശ തീ രുമാനത്തിൽ എത്തി എന്ന് തന്നെ പറയാം.
ഒരാൾക്ക് ലൈസൻസോടെ കയ്യിൽ വെക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്ന ആയുധ ഭേദഗതി ചട്ടം ലോക്സഭാ പാസ്സാക്കി. ഇനി അത് രാജ്യസഭയിലെത്തിയാൽ മതി. ഇനി മുതല്‍ എത്ര വമ്ബന്‍ ആണെങ്കിലും പരമാവധി ലൈസന്‍സോടെ കൈയില്‍ സക്ഷിക്കാന്‍ കഴിയുന്നത് രണ്ട് തോക്കുകള്‍ മാത്രമായിരിക്കും.
തോക്കുകളുടെ എണ്ണം ഒന്നായി കുറയ്ക്കാനാണ് മുൻപ് തീരുമാനിച്ചതെങ്കിലും പഞ്ചാബ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് രണ്ട് ആക്കിയത് .ഷൂട്ടിങ് താരങ്ങൾ,സൈനികർ എന്നിവർക്ക് ഇത് ബാധകമല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
സ്വയരക്ഷയ്‌ക്കെന്ന പേരില്‍ വാങ്ങുന്ന ലൈസന്‍സുള്ള തോക്കുകള്‍ ചിലര്‍ ദുരുപയോഗിക്കുന്നുവെന്നു വിലയിരുത്തിയാണു നടപടി. നിയമം പ്രാബല്യത്തിലായാല്‍, ഒന്നിലേറെ തോക്കുകളുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം. നിയമം പ്രാബല്യത്തിലായി ഒരു വര്‍ഷത്തിനകം ഇതു ചെയ്യണം.
ഏതു തോക്ക് കൈവശം വയ്ക്കണമെന്നു വ്യക്തിക്കു തീരുമാനിക്കാം. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധം തട്ടിയെടുത്താല്‍ കുറഞ്ഞ ജയില്‍ ശിക്ഷ 10 വര്‍ഷം. കഴിഞ്ഞ നവംബര്‍ വരെ ആഭ്യന്തര മന്ത്രാലയം 35,87,016 തോക്ക് ലൈസന്‍സുകളാണു നല്‍കിയത്. കൂടുതല്‍ പേര്‍ക്കും ലൈസന്‍സുള്ളത് ജമ്മു കശ്മീരില്‍ ആണ്.
വിവാ ഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി ആകാശത്തേക്ക് വെട്ടിവെച്ചാൽ രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും .ഇത്തരം പരിപാടികളിൽ അബദ്ധത്തിൽ വെടിയേറ്റു ഇതുവരെ 169 പേര് കൊല്ലപെട്ടിട്ടുണ്ട് . ആയുധ നിയമം ലംഘിക്കുന്നവർക് ഉള്ള കുറഞ്ഞ ജയിൽ ശിക്ഷ മൂന്നിൽ നിന്ന് 7 വര്ഷമാക്കും.ശിക്ഷ 14 വര്ഷം വരെയാകാം..ബില് ഇനി രാജ്യസഭയിൽ അവതരിപ്പിക്കും.
ആഡംബരത്തിനും ആഘോഷങ്ങൾക്കും തോക്കുപയോഗിക്കുന്ന രീതി നോർത്തിന്ത്യയിൽ സർവ്വസാധാര ണമാണ്. ഇത്തരം പ്രവണതകൾ വലിയ അപകടങ്ങളിലേക്കു നയിക്കാറുമുണ്ട്. ഈ സാഹചര്യത്തിൽ അമിത്ഷായുടെ നടപടി ഏറ്റവും അനുയോജ്യമാണ് എന്നുതന്നെ പറയാൻ സാധിക്കും.
https://www.facebook.com/Malayalivartha