ഓൺലൈൻ തട്ടിപ്പ് വീണ്ടും; ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിക്ക് നഷ്ടമായത് 40000 രൂപ; ആമസോണിൽ നിന്ന് താൻ പുതപ്പ് വാങ്ങിയ കാര്യം തട്ടിപ്പ്ക്കാരൻ എങ്ങനെ എന്നറിഞ്ഞ സംശയത്തിൽ പോലീസ്
ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിക്ക് നഷ്ടമായത് 40000 രൂപ. ഇ-കോമേഴ്സ് സ്ഥാപനമായ ആമസോൺ ജീവനക്കാരനെന്ന വ്യാജേനയാണ് യുവാവ് എത്തിയത്. യുവതിയുടെ പരാതിയിൽ ബന്ദേൽപ്പാളയ പോലീസ് കേസെടുത്തുബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയപ്പോഴായിരുന്നു യുവതിയ്ക്ക് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ബെംഗളൂരു എച്ച്എസ്ആർ ലേ ഔട്ടിൽ താമസിക്കുന്ന ശ്രീലക്ഷ്മിയാണ് ഓണ്‍ലൈൻ തട്ടിപ്പിനിരയായ വ്യക്തി. അടുത്തിടെയായിരുന്നു ശ്രീലക്ഷ്മി ആമസോണിൽ നിന്നും ഒരു പുതപ്പ് ഓർഡർ ചെയ്യുകയായിരുന്നു. അധികം വൈകാതെ സാധനം കിട്ടി. പക്ഷേ സാധനം ഇഷ്ടപ്പെടാത്തതിനാൽ തിരിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. ആമസോൺ ജീവനക്കാരനെന്ന വ്യാജേനയെത്തിയ യുവാവ് പുതപ്പ് തിരിച്ചുകൊണ്ടുപോയെങ്കിലും പണം തിരികെ കൊടുത്തില്ല.
ആമസോണിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും പണം തിരികെ നൽകാൻ കഴിഞ്ഞില്ലെന്നും അതിനാൽ ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്നുമാവശ്യപ്പെട്ട് യുവതിയ്ക്ക് അയച്ചു. പൂരിപ്പിച്ച ഫോം മറ്റൊരു നമ്പറിലേക്ക് അയക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെയുള്ളവ നൽകി മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് 40000 രൂപ പിൻവലിച്ചു. ഇടയ്ക്ക് ഒടിപി അടക്കമുള്ള വിവരങ്ങൾ കൈമാറിയിരുന്നതായും യുവതി പൊലീസിനോട് പറയുകയുണ്ടായി. എന്നാൽ ആമസോണിൽ നിന്ന് താൻ പുതപ്പ് വാങ്ങിയ കാര്യം അപരിചിതനെങ്ങനെയറിഞ്ഞു എന്ന സംശയം നിലനിൽക്കുകയാണ്. യുവതിയുടെ വീട്ടിലെത്തി പുതപ്പ് തിരിച്ചുകൊണ്ടുപോയ യുവാവിനെ പൊലീസ് തിരഞ്ഞിറങ്ങിയിരിക്കുകയാണ് . ആമസോണിൽ ഉള്ളവരിൽ ആരെങ്കിലും ഇടനിലക്കാരായി വിവരങ്ങൾ കൈമാറിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് ആമസോൺ അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha