രാജ്യസഭയിലെ വെല്ലുവിളി മറികടക്കാന്‍ ബി.ജെ.പിയെ പിന്തുണച്ച് എ.ഐ.എ.ഡി.എം.കെ; ശിവസേന രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തേക്കുമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ; ശ്രീലങ്കന്‍ അഭയാര്‍ഥികളെക്കുറിച്ച് തങ്ങള്‍ ആശങ്കാകുലരെന്നും എ ഐഡിഎംകെ ; ശക്തമായ എതിർപ്പുമായി പ്രതിപക്ഷം
പൗരത്വ ബില് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുമ്പോൾ ബിജെപിയ്ക്ക് കരുത്ത് പകരാൻ എ.ഐ.എ.ഡി.എം.കെ. പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയിലും എ.ഐ.എ.ഡി.എം.കെ. പിന്തുണയ്ക്കുന്നുണ്ട്.എന്നാൽ ശ്രീലങ്കന്‍ അഭയാര്‍ഥികളെക്കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്നും രാജ്യസഭാംഗം എസ്.ആര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു.
ലോക്‌സഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരു എം.പിയേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ രാജ്യസഭയില്‍ അത് 11 ആണ്. ഇത് രാജ്യസഭയിലെ അനിശ്ചിതത്വം മറികടക്കുന്നതില്‍ ബി.ജെ.പിക്ക് അനുകൂലമായേക്കും.
1971-ല്‍ ബംഗ്ലാദേശില്‍ നിന്നു വന്ന തമിഴരെയും മുസ്‌ലിങ്ങളെയും ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് ബാലസുബ്രഹ്മണ്യം ആവശ്യപ്പെട്ടു
240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, അകാലി ദള്‍ എന്നീ കക്ഷികളുടെ 116ഉം 14സ്വതതന്ത്രരുമാണ് ഈ കണക്കുകൂട്ടലിന്റെ കാതല്‍.
അതേസമയം, യു.പി.എയുടെ 64 അംഗങ്ങളെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ടി.ആര്‍.എസ്, സി.പി.ഐ.എം, സി.പി.ഐ എന്നിവരടങ്ങുന്ന 46 പേരും ബില്ലിനെ എതിര്‍ത്തേക്കും. ഇതോടെ ബില്ലിനെ എതിര്‍ക്കുന്നവരുടെ എണ്ണം 110 ആവും.
ഹിന്ദു ബംഗാളികളെ ഉള്‍പ്പെടുത്തി ഗോത്രവര്‍ഗ ഭൂമി പിടിച്ചെടുക്കാനുള്ള തന്ത്രമാണ് പൗരത്വ ഭേദഗതി ബില്‍ എന്ന തരത്തിലുള്ള പ്രചാരണവും ശക്തമായ സാഹചര്യത്തില്‍ ബില്‍ ആദിവാസി ഭൂമികളുടെ സംരക്ഷണത്തിനുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമല്ലെന്ന് അറിയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. ഐഎല്‍പിയുടെ വ്യവസ്ഥകളും ഭരണഘടനയുടെ ആറാമത്തെ ഷെഡ്യൂളും ബാധകമാകുന്ന മേഖലകള പൗരത്വ ഭേദഗതി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ത്തേക്കുമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ.
രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha