Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

മയക്കുമരുന്ന് ഇന്ത്യയെ കാർന്നു തിന്നു; പ്രതിരോധിക്കാൻ ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ല; ഇന്ത്യയിലെ രാഷ്ട്രീയകാർക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫർ പ്രഖ്യാപനത്തെ പരോക്ഷമായി ശരിവച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആർ. എൻ. രവി

14 DECEMBER 2019 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി

ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

മോഹൻലാൽ ചിത്രമായ ലൂസിഫറിലെ കണ്ടെത്തലുകൾ ശരിവച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആർ. എൻ. രവി. ഇന്ത്യയിലെ രാഷ്ട്രീയകാർക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫർ പ്രഖ്യാപനത്തെ പരോക്ഷമായി ആർ എൻ രവി ശരിവച്ചു. മയക്കുമരുന്നിനെ പ്രതിരോധിക്കാൻ ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഇന്ത്യയെ കാർന്നു തിന്നുകയാണെന്ന് നാഗലന്റ് ഗവർണർ കൂടിയായ ആർ. എൻ. രവി സമ്മതിച്ചു. ആധുനികകാലത്ത് ഇത്തരം വളഞ്ഞവഴികളിലൂടെയാണ് ഇന്ത്യൻ യുവത്വത്തെ നശിപ്പിക്കുന്നതെന്ന് കേരള കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന രവി പറഞ്ഞു. പഞ്ചാബിനെ മയക്കുമരുന്ന് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ആധുനിക ലോകത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിന് ഇന്‍റലിജന്‍സ്, എന്‍ഫോഴ്സ്മെന്‍റ് സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു സംവിധാനങ്ങളുടേയും ഏകോപിച്ചുള്ള നീക്കങ്ങളിലൂടെ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഒരുപരിധി വരെ നേരിടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളാ പോലീസ് സംഘടിപ്പിക്കുന്ന പെര്‍ഫോമന്‍സ് ഇന്നോവേഷന്‍ ത്രൂ ടെക്നോളജി എന്ന പ്രഭാഷണപരമ്പരയിലെ ആദ്യത്തേത് തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആധുനികകാലത്തെ സുരക്ഷാഭീഷണികള്‍ നേരിട്ട് ഉള്ളതല്ല. സൈബര്‍ ലോകത്തെ സുരക്ഷാഭീഷണികളുടെ ഉത്തരവാദി ആരെന്ന് നിര്‍ണ്ണയിക്കുന്നത് വന്‍ വെല്ലുവിളിയാണ്. പൂര്‍ണ്ണമായും തെളിവില്ലാതെ അത്തരം ഒരു നിര്‍ണ്ണയം സാധ്യമല്ല. ലോകത്തിന്‍റെ ഏതുഭാഗത്തും നടക്കുന്ന ഭീകരപ്രവര്‍ത്തനമായാലും അതിന്‍റെ അലയൊലികള്‍ ഇന്ത്യയിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നാം കരുതിയിരിക്കേണ്ടതുണ്ട്.

മയക്കുമരുന്നിന്‍റെ വ്യാപനം മികച്ച വളര്‍ച്ചാനിരക്കുള്ള സംസ്ഥാനമായ പഞ്ചാബിനെ ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മയക്കുമരുന്നിന്‍റെ പ്രചാരവും കച്ചവടവും തടയാന്‍ എല്ലാ സുരക്ഷാ ഏജന്‍സികളും ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റാങ്ക് വ്യത്യാസമില്ലാതെ പോലീസ് സേനയിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും കഴിവ് പോലീസിന്‍റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരളാ പോലീസ് ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഭീഷണികള്‍ നേരിടുന്നതിനുള്ള നിയമം നിര്‍മ്മിക്കാന്‍ തുടക്കം കുറിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേരളാ പോലീസിന് കഴിയുമെന്ന് ആര്‍.എന്‍ രവി പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുന്‍ ഡി.ജി.പിമാരായ എ.വി സുബ്ബറാവു, കെ.സുകുമാരന്‍ നായര്‍, പി.കെ ഹോര്‍മിസ് തരകന്‍, കെ.പി സോമരാജന്‍, രാജേഷ് ദിവാന്‍ എന്നിവരും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

1976 ബാച്ചിലെ കേരളാ കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്ന ആര്‍.എന്‍ രവി കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ബി.ഐ, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവിടങ്ങളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം ജോയിന്‍റ് ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.

അതിർത്തി സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ത്യയിൽ മയക്കു മരുന്ന് വൻ തോതിൽ എത്തുന്നത്. ഇന്ത്യയിലെ യുവാക്കളെയാണ് മയക്കുമരുന്ന് ലോബി ലക്ഷ്യമിടുന്നത്. യുവജനങ്ങളെ നിഷ്ക്രിയരാക്കി രാജ്യത്തിന്റെ വളർച്ച തടയുകയാണ് മയക്കുമരുന്ന് മാഫിയയുടെ ലക്ഷ്യം. ഇന്ത്യയോട് ചിരിക്കുന്ന അയൽ രാഷ്ട്രങ്ങൾ പോലും മയക്കുമരുന്ന് മാഫിയയെ കൈയയച്ച് സഹായിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേദിയിലിരുന്ന വിക്കി കൗശലിനെയും കരണ്‍ ജോഹറിനെയും ചിരിപ്പിച്ച് ബേസില്‍  (29 minutes ago)

വിജയ്‌രശ്മിക വിവാഹത്തിനായി വിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി  (56 minutes ago)

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍  (1 hour ago)

സംസ്ഥാനത്ത് ചൂട് കൂടുന്നു:പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്  (1 hour ago)

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി  (1 hour ago)

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി  (1 hour ago)

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി  (1 hour ago)

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു  (1 hour ago)

'ദൃശ്യം 3' ഏപ്രില്‍ 2 വരെ സസ്‌പെന്‍സ് നില്‍ക്കട്ടെയെന്ന് ശ്രീകാന്ത് മുരളി  (1 hour ago)

ഭീഷ്മര്‍ എന്ന ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച്  (1 hour ago)

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?  (1 hour ago)

മന്ത്രി വീണ ജോര്‍ജിനെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍  (1 hour ago)

പരീക്ഷ പേടി മാറാന്‍ ഒന്‍പതാം ക്ലാസുകാരിയെ പൂജാരിയുടെ അടുത്ത് കൊണ്ടുവന്നു; കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്ന് പറഞ്ഞ പൂജാരി ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി  (2 hours ago)

എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം, നാടകം വളരട്ടെ: വീണ ജോര്‍ജിനെതിരെ ഒളിയമ്പുമായി ജോയ് മാത്യു  (3 hours ago)

മന്ത്രി വീണാ ജോര്‍ജ് ഐസിയുവില്‍ തുടരും; ശസ്ത്രക്രിയ വേണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ്  (3 hours ago)

Malayali Vartha Recommends