പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതൊന്ന് കാണണം അമിത്ഷായെ വെല്ലുവിളിച്ച് മമത

രാജ്യം മുഴുവന്‍ കരുതല്‍ തടങ്കലാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബി.ജെ.പിയുടെ ഇംഗിതം രാജ്യത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു.
തുടര്‍ച്ചയായ മൂന്നാം ദിവസവും പൗരത്വഭേദഗതി ബില്ലിനെതിരെ ബംഗാളില്‍ നടക്കുന്ന റാലിയിലായിരുന്നു മമതയുടെ പ്രസ്താവന.
ആയിരക്കണക്കിനാളുകളാണ് ഇന്ന് ഹൗറാ മൈതാനത്തു നിന്നാരംഭിച്ച റാലിയില്‍ അണിചേര്‍ന്നത്.
‘സബ്ക സാത് സബ്ക വികാസ്’ എന്നാണ് ബി.ജെ.പി പറയുന്നതെങ്കിലും എല്ലാവര്‍ക്കും ദുരിതമാണ് അവര്‍ നല്‍കുന്നതെന്നും മമത ആരോപിച്ചു.
ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരേയും മമത രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. സ്വന്തം പാര്‍ട്ടി നേതാക്കളെ നിയന്ത്രിക്കണമെന്നും രാജ്യത്തെ പരിപാലിക്കണമെന്നുമാണ് ആഭ്യന്തരമന്ത്രിയോട് തനിക്ക് പറയാനുള്ളതെന്നും രാജ്യത്ത് തീയിടുകയെന്നതല്ല, തീ അണക്കുകയെന്നതാണ് താങ്കളുടെ ജോലിയെന്നും അമിത്ഷായോട് മമത പറഞ്ഞു.
അമിത് ബി.ജെ.പി നേതാവ് മാത്രമല്ല രാജ്യത്തെ ആഭ്യന്തരമന്ത്രിയാണെന്നും ഇവിടെ സമാധാനം ഉറപ്പാക്കണമെന്നും മമത പറഞ്ഞു. നിങ്ങള്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് എനിക്ക് കാണണമെന്നും മമത വെല്ലുവിളിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസവും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേതൃത്വം നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആയിരക്കണക്കിനാളുകളാണ് ഇന്ന് ഹൗറാ മൈതാനത്തു നിന്നാരംഭിച്ച റാലിയില്‍ അണിചേര്‍ന്നത്.
രാജ്യത്തു തീയിടുക എന്നുള്ളതല്ല, തീ അണയ്ക്കുക എന്നുള്ളതാണ് താങ്കളുടെ ജോലിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മമത പറഞ്ഞു. റാലിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ബംഗാൾ പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും അനുവദിക്കില്ലെന്ന് മമത ആവര്‍ത്തിക്കുകയും ചെയ്തു. ‘ആരോടും സംസ്ഥാനം വിട്ടുപോകാന്‍ ആവശ്യപ്പെടില്ല. എല്ലാ മതങ്ങളുടെയും ജാതികളുടെയും കൂട്ടായ നിലനില്‍പ്പിലാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ പൗരന്മാരാണു നമ്മള്‍. അതാരും എടുത്തുകൊണ്ടുപോവില്ല.’- മമത പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മമതയുടെ നേതൃത്വത്തില്‍ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി നടന്നിരുന്നു. പാര്‍ലമെന്റിലും നിയമത്തിനെതിരെയാണ് തൃണമൂല്‍ അംഗങ്ങള്‍ നിലപാടെടുത്തത്.
അതേസമയം നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതിനെതിരെ മമത രംഗത്തെത്തിയിരുന്നു.
ബംഗാളിലെ പല സ്ഥലങ്ങളിലും തീവെപ്പും അക്രമ സംഭവങ്ങളും അരങ്ങേറിയതോടെയാണ് മമത രംഗത്തെത്തിയത്. ജനാധിപത്യ പരമായ രീതിയില്‍ പ്രതിഷേധിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും മമത പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കിയാല്‍ അതില്‍ ഒപ്പിടാതിരിക്കുന്ന ആദ്യ വ്യക്തി താനാകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേലും അഭിപ്രായപ്പെട്ടു . ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി ഒരുവര്‍ഷമായത് ആഘോഷിക്കുന്ന വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതിനെതിരെ മമത രംഗത്തെത്തിയിരുന്നു.
ബംഗാളിലെ പല സ്ഥലങ്ങളിലും തീവെപ്പും അക്രമ സംഭവങ്ങളും അരങ്ങേറിയതോടെയാണ് മമത രംഗത്തെത്തിയത്. ജനാധിപത്യ പരമായ രീതിയില്‍ പ്രതിഷേധിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും മമത പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha



























