Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ബിജെപിയിലും അടി; പ്രതിപക്ഷ സംഘടനകൾ ബിജെപിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ നിയമത്തിനെതിരെ ബിജെപിക്ക് അകത്തും അടിത്തുടങ്ങി

24 DECEMBER 2019 03:35 PM IST
മലയാളി വാര്‍ത്ത

പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. പ്രതിപക്ഷ സംഘടനകൾ ബിജെപിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ നിയമത്തിനെതിരെ ബിജെപിക്ക് അകത്തും അടിത്തുടങ്ങി. നിയമത്തിൽ ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ എതിര്‍ സ്വരങ്ങൾ ഉയർന്നു വരുന്നത്. നിയമഭേദഗതിയിൽ നിന്ന് എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കുന്നു എന്നാണ് ബിജെപിയുടെ പശ്ചിമ ബംഗാൾ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസിന്‍റെ ട്വീറ്റ്. ഇന്ത്യ എല്ലാവര്‍ക്കും ഉള്ള ഇടമാണെവന്നും ചന്ദ്രകുമാര്‍ ബോസ് അഭിപ്രായപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഒരു ആശയക്കുഴപ്പവും ഇല്ലെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. നിയമത്തിന്‍റെ സാഹചര്യം വിശദീകരിച്ച് ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റെ ജെപി നദ്ദയുടെ നേതൃത്വത്തിൽ റാലി അടക്കം ബിജെപി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമബംഗാൾ ഉപാധ്യക്ഷന്‍റെ പ്രതികരണം.

ഝാര്‍ഖണ്ഡ് തെര‍ഞ്ഞെടുപ്പ് തിരിച്ചടി അടക്കമുള്ള സാഹചര്യത്തിൽ ബിജെപിക്ക് അകത്ത് വലിയ ചര്‍ച്ചയാകാനിടയുള്ള പ്രസ്താവനയാണ് പശ്തിമബംഗാൾ ഉപാധ്യക്ഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ അസമിലെ എൻ ആർ സിക്കെതിരെ ഹിമാന്ത് ബിശ്വാസ് ശർമ്മയും പരസ്യപ്രികരണവുമായി രംഗത്തെത്തി. നിലവിലെ എൻ ആർ സി അംഗീകരിക്കില്ല .പട്ടിക പുനപരിശോധിക്കണമെന്നും ബി ജെ പി മന്ത്രി ആവശ്യപ്പെടുന്നു.

അതേസമയം ജാര്‍ഖണ്ഡിലും അടിപതറിയതോടെ ബിജെപിക്ക് ഒരു വര്‍ഷംക്കൊണ്ട് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് അടിപതറി അധികാരം നഷ്ടമായിരിക്കുന്നത്. ദേശീയ പൗരത്വനിയമവും എന്‍ആര്‍സിയും സംബന്ധിച്ച്‌ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ശക്തമായിരുന്ന സാഹചര്യത്തിലാണ് മറ്റൊരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടമായിരിക്കുന്നത്.

സംഭവ ബഹുലമായ ഒന്നാം മോദി സർക്കാരിന്റെ ഭരണത്തിന് ശേഷം രണ്ടാം മോദി സര്‍ക്കാരിന്റെ കീഴില്‍ ബിജെപിയുടെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരുന്ന ഒരു സാഹചര്യമാണ് നിലനിന്നിരുന്നത്. എന്നാൽ സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

കര്‍ണാടക ഉപതിരഞ്ഞെടുപ്പിലെ വ്യജയം മാത്രമാണ് അതിൽ വേറിട്ട് നിൽക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കൂടാതെ ജമ്മു കശ്മീന്റെ പ്രത്യേക പദവി എടുത്ത് കളയല്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു ജാര്‍ഖണ്ഡിലുടനീളം ബിജെപിയുടെ പ്രചാരണത്തിലുണ്ടായിരുന്നത്. നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷാ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രഖ്യാപിച്ചിരുന്നു.

വന്‍ഭൂരിപക്ഷത്തോടെയാണ് രാജ്യം ഭരിക്കുന്നതെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുകയാണ്. മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയതിന് പിന്നാലെ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുനരവലോകനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പൗരത്വപ്പട്ടിക രാജ്യവ്യാപകമാക്കുന്നത് സംബന്ധിച്ച്‌ തന്റെ സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു രാം ലീലാ മൈതാനത്ത് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, പൗരത്വപ്പട്ടിക ഉടന്‍ കൊണ്ടുവരുമെന്നാണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ പൗരത്വനിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് നല്‍കിയ മറുപടിയില്‍ അമിത് ഷാ പറഞ്ഞത്. ഈ മാസം ആദ്യം റാഞ്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ പ്രസംഗത്തിലും അമിത് ഷാ രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

81 മണ്ഡലങ്ങളിലേക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ഝാര്‍ഖണ്ഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 സീറ്റുകളില്‍ 11ലും ബി.ജെ.പി വിജയിച്ചിരുന്നു.2014ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 37 സീറ്റുകളും ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ അഞ്ച് സീറ്റുകളും നേടിയിരുന്നു. കോണ്‍ഗ്രസ് അന്ന് വെറും ആറ് സീറ്റുകളായി ചുരുങ്ങി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റ ശേഷം നടക്കുന്ന മൂന്നാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് ഝാര്‍ഖണ്ഡിലേത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിപ്പടരവെ, ഝാര്‍ഖണ്ഡില്‍ വീണ്ടും അധികാരത്തിലേറാന്‍ സാധിച്ചാല്‍ വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ശക്തമായത്.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends