Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

യു പിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചതിന് പിന്നാലെ ഇവിടെയും ? സംഭവമിങ്ങനെ

27 DECEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ

അതീവ ജാഗ്രതയിൽ രാജ്യം...കൊടും ഭീകരരുടെ പ്ലാൻ ബി..ചെങ്കോട്ടയെയും പുണ്യക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്...

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം....

ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ദ്രുത ഗതാഗത സംവിധാനം.. ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമർപ്പിക്കും...

ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത കഡബ സ്വദേശിയായ യുവാവ് അയർലൻഡിലെ ഡബ്ലിനിലെ വസതിയിൽ മരിച്ചനിലയിൽ...

യു പിയിൽ ഓക്സിജൻ കിട്ടാതെ നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത് നമ്മൾ വളരെ നടുക്കത്തോടെയായിരുന്നു കേട്ടത്. ആവേശത്തോടെയായിരുന്നു പ്രതികരിച്ചത്. ഇന്നിതാ സമാനമായ ഒരു വാർത്ത നമ്മുടെ കേരളത്തിൽ നിന്നും കേൾക്കുന്നു. പക്ഷെ കുഞ്ഞുങ്ങൾക്കു പകരം ഒരു അൻപതുവയസുകാരൻ ആണെന്ന് മാത്രം.

കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതിനെത്തുടർന്നു ശ്വാസംമുട്ടി രോഗി മരിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. . ചങ്ങനാശേരി പായിപ്പാട് തൈയാട്ട് ഷാജിമോൻ (50) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടാം വാർഡിൽ ഇന്നലെ പുലർച്ചെ ഭാര്യയുടെയും മകന്റെയും കൺമുന്നിലായിരുന്നു അന്ത്യനിമിഷങ്ങൾ.

ഷാജിമോന്റെ മരണം കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതിനാലാണെന്നു ബന്ധുക്കൾ പരാതിപ്പെട്ടു എന്നായിരുന്നു വാർത്തകൾ. സിലിണ്ടർ കാലിയാണെന്ന വിവരം ജീവനക്കാർ തന്നെയാണ് അറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഹൃദ്രോഗിയായ ഷാജിമോനു ശ്വാസംമുട്ടൽ കലശലായതോടെയാണു കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൈപ്പ് വഴിയാണു വാർ‌ഡിൽ രോഗികൾക്ക് ഓക്സിജൻ നൽകിയിരുന്നത്.

ഇന്നലെ പുലർച്ചെ 5.30നു ശ്വാസംമുട്ടൽ കൂടി. ഡോക്ടറുടെ നിർദേശപ്രകാരം ഷാജിമോനെ മൂന്നാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റാനായി ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച സ്ട്രെച്ചർ എത്തിച്ചു. ഷാജിമോനെ ഇതിൽ കിടത്തി ഓക്സിജൻ മാസ്ക് മുഖത്തു ഘടിപ്പിച്ചു. വാർഡിൽ നിന്നു പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ഷാജിമോൻ ശ്വാസം കിട്ടാതെ അസ്വസ്ഥത കാണിക്കാൻ തുടങ്ങി. ഭാര്യ വാസന്തിയും മകൻ മിഥുനും മറ്റു ബന്ധുക്കളും നോക്കിനിൽക്കെ ഷാജിമോൻ ശ്വാസം കിട്ടാതെ മരിച്ചു എന്നാണു ബന്ധുക്കളുടെ പരാതി.
ഇതാണ് ഈ വിഷയവുമായി ബന്ധപെട്ടു പുറത്തുവരുന്ന വാർത്തകൾ..

എന്നാൽ കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതായി ശ്രദ്ധയിൽ പെട്ടില്ലെന്ന് ആർഎംഒ ഡോ. ആർ.പി.രഞ്ജിൻ അറിയിച്ചു. ഇതുസംബന്ധിച്ചു പരാതി ലഭിച്ചിട്ടില്ല. വാർഡുകളിൽ ഓക്സിജൻ ലഭ്യതയ്ക്കു തടസ്സമില്ലെന്നും ആർഎംഒ പറഞ്ഞു. സെൻട്രലൈസ്ഡ് ഓക്സിജൻ ആണ് കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും ഉള്ളത്. തീവ്ര പരിചരണ വിഭാഗങ്ങളിൽ ഇത്തരം സംവിധാനമാണ് ഉപയോഗിക്കുന്നത് . രോഗികളെ അടിയന്തിര സാഹചര്യത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്ന സമയങ്ങളിൽ മാത്രമാണ് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്.

വളരെ അത്യാസന്ന നിലയിലാണ് ഈ രോഗിയെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.മരണം സംഭവിച്ചതും ഹൃദയസ്തംഭനം മൂലമാണ്. രോഗിയെ ട്രാൻസ്ഫർ ചെയുന്ന സമയത്ത് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറായിരുന്നു ഉപയോഗിച്ചത്. സിലിണ്ടർ ട്യൂബിൽ കുമിളകൾ കണ്ടില്ല എന്നതാണ് ഓക്സിജൻ ഇല്ല എന്ന എന്ന വിലയിരുത്തലിൽ ബന്ധുക്കൾ എത്തിച്ചേരാൻ കാരണം.എന്നാൽ ഇത് സംബന്ധിച്ച യാതൊരു പരാതിയും ബന്ധുക്കളുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടുമില്ല എന്നുമാണ് ആശുപത്രി അധികൃതർ മലയാളി വാർത്തയോട് നൽകിയ വിശദീകരണം.

യു പിയിൽ ഓക്സിജൻ മനഃപൂർവം ലഭ്യമാകാത്തത് തന്നെയായിരുന്നു എന്ന് വ്യക്തമായതാണ്. ഓക്സിജൻ വിതരണ ഏജൻസിയ്ക്കു നൽകേണ്ട പണം കുടിശ്ശിക വരുത്തിയപ്പോൾ അവർ ഓക്സിജൻ വിതരണവും നിർത്തിവെച്ചു. ഓക്സിജൻ പുനഃസ്ഥാപികേണ്ട നടപടികൾ അധികാരികളും നടത്തിയില്ല. തുടർന്നാണ് നിരവധി കുഞ്ഞുങ്ങൾ പ്രാണവായു കിട്ടാതെപിടഞ്ഞു മരിക്കുന്ന അവസ്ഥയ്ക്കു നാം സാക്ഷ്യം വഹിക്കേണ്ടി വന്നത്. കുട്ടികളെ രക്ഷിക്കാൻ ഒരു മനുഷ്യന് കഴിയാവുന്നതെല്ലാം സാധ്യമാക്കിയ ഡോക്ടർ കഫീൽ ഖാന് ഭരണകൂടം ശിക്ഷ വിധിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും സെൻട്രലൈസ്ഡ് ഓക്സിജൻ വിതരണ സംവിധാനം ഉണ്ടെന്നിരിക്കെ ഓക്സിജൻ മുടങ്ങേണ്ടുന്ന യാതൊരു സാഹചര്യവും നിലവിലില്ല എന്നത് ആശുപത്രി അധികൃതരും വ്യക് തമാകുന്നു.മാത്രമല്ല മാധ്യമ വാർത്തകൾ വന്നു എന്നല്ലാതെ രോഗിയുടെ ബന്ധുക്കൾ ഇത് സംബന്ധിച്ച യാതൊരു പരാതിപോലും നൽകിയിട്ടില്ല ,എന്നും ആശുപത്രി അധികൃതർ. വ്യക്തമാകുന്നു. അപ്പോൾ എങ്ങനെയാണു നമുക്കു ഉത്തർപ്രദേശിലെ ശിശുമരണവും ചങ്ങനാശേരിയിലെ ഷാജിമോന്റെ മരണവും താരതമ്യം ചെയ്യാൻ സാധിക്കുക.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (5 hours ago)

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ  (5 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശന തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികള്‍  (6 hours ago)

ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിച്ച് ട്രംപ്  (7 hours ago)

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (12 hours ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (12 hours ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (12 hours ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (12 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (12 hours ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (12 hours ago)

സംസ്ഥാനത്ത് മഴയെത്തി..  (12 hours ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (12 hours ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (12 hours ago)

Malayali Vartha Recommends