Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

യു പിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചതിന് പിന്നാലെ ഇവിടെയും ? സംഭവമിങ്ങനെ

27 DECEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

യു പിയിൽ ഓക്സിജൻ കിട്ടാതെ നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത് നമ്മൾ വളരെ നടുക്കത്തോടെയായിരുന്നു കേട്ടത്. ആവേശത്തോടെയായിരുന്നു പ്രതികരിച്ചത്. ഇന്നിതാ സമാനമായ ഒരു വാർത്ത നമ്മുടെ കേരളത്തിൽ നിന്നും കേൾക്കുന്നു. പക്ഷെ കുഞ്ഞുങ്ങൾക്കു പകരം ഒരു അൻപതുവയസുകാരൻ ആണെന്ന് മാത്രം.

കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതിനെത്തുടർന്നു ശ്വാസംമുട്ടി രോഗി മരിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. . ചങ്ങനാശേരി പായിപ്പാട് തൈയാട്ട് ഷാജിമോൻ (50) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടാം വാർഡിൽ ഇന്നലെ പുലർച്ചെ ഭാര്യയുടെയും മകന്റെയും കൺമുന്നിലായിരുന്നു അന്ത്യനിമിഷങ്ങൾ.

ഷാജിമോന്റെ മരണം കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതിനാലാണെന്നു ബന്ധുക്കൾ പരാതിപ്പെട്ടു എന്നായിരുന്നു വാർത്തകൾ. സിലിണ്ടർ കാലിയാണെന്ന വിവരം ജീവനക്കാർ തന്നെയാണ് അറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഹൃദ്രോഗിയായ ഷാജിമോനു ശ്വാസംമുട്ടൽ കലശലായതോടെയാണു കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൈപ്പ് വഴിയാണു വാർ‌ഡിൽ രോഗികൾക്ക് ഓക്സിജൻ നൽകിയിരുന്നത്.

ഇന്നലെ പുലർച്ചെ 5.30നു ശ്വാസംമുട്ടൽ കൂടി. ഡോക്ടറുടെ നിർദേശപ്രകാരം ഷാജിമോനെ മൂന്നാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റാനായി ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച സ്ട്രെച്ചർ എത്തിച്ചു. ഷാജിമോനെ ഇതിൽ കിടത്തി ഓക്സിജൻ മാസ്ക് മുഖത്തു ഘടിപ്പിച്ചു. വാർഡിൽ നിന്നു പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ഷാജിമോൻ ശ്വാസം കിട്ടാതെ അസ്വസ്ഥത കാണിക്കാൻ തുടങ്ങി. ഭാര്യ വാസന്തിയും മകൻ മിഥുനും മറ്റു ബന്ധുക്കളും നോക്കിനിൽക്കെ ഷാജിമോൻ ശ്വാസം കിട്ടാതെ മരിച്ചു എന്നാണു ബന്ധുക്കളുടെ പരാതി.
ഇതാണ് ഈ വിഷയവുമായി ബന്ധപെട്ടു പുറത്തുവരുന്ന വാർത്തകൾ..

എന്നാൽ കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതായി ശ്രദ്ധയിൽ പെട്ടില്ലെന്ന് ആർഎംഒ ഡോ. ആർ.പി.രഞ്ജിൻ അറിയിച്ചു. ഇതുസംബന്ധിച്ചു പരാതി ലഭിച്ചിട്ടില്ല. വാർഡുകളിൽ ഓക്സിജൻ ലഭ്യതയ്ക്കു തടസ്സമില്ലെന്നും ആർഎംഒ പറഞ്ഞു. സെൻട്രലൈസ്ഡ് ഓക്സിജൻ ആണ് കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും ഉള്ളത്. തീവ്ര പരിചരണ വിഭാഗങ്ങളിൽ ഇത്തരം സംവിധാനമാണ് ഉപയോഗിക്കുന്നത് . രോഗികളെ അടിയന്തിര സാഹചര്യത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്ന സമയങ്ങളിൽ മാത്രമാണ് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്.

വളരെ അത്യാസന്ന നിലയിലാണ് ഈ രോഗിയെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.മരണം സംഭവിച്ചതും ഹൃദയസ്തംഭനം മൂലമാണ്. രോഗിയെ ട്രാൻസ്ഫർ ചെയുന്ന സമയത്ത് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറായിരുന്നു ഉപയോഗിച്ചത്. സിലിണ്ടർ ട്യൂബിൽ കുമിളകൾ കണ്ടില്ല എന്നതാണ് ഓക്സിജൻ ഇല്ല എന്ന എന്ന വിലയിരുത്തലിൽ ബന്ധുക്കൾ എത്തിച്ചേരാൻ കാരണം.എന്നാൽ ഇത് സംബന്ധിച്ച യാതൊരു പരാതിയും ബന്ധുക്കളുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടുമില്ല എന്നുമാണ് ആശുപത്രി അധികൃതർ മലയാളി വാർത്തയോട് നൽകിയ വിശദീകരണം.

യു പിയിൽ ഓക്സിജൻ മനഃപൂർവം ലഭ്യമാകാത്തത് തന്നെയായിരുന്നു എന്ന് വ്യക്തമായതാണ്. ഓക്സിജൻ വിതരണ ഏജൻസിയ്ക്കു നൽകേണ്ട പണം കുടിശ്ശിക വരുത്തിയപ്പോൾ അവർ ഓക്സിജൻ വിതരണവും നിർത്തിവെച്ചു. ഓക്സിജൻ പുനഃസ്ഥാപികേണ്ട നടപടികൾ അധികാരികളും നടത്തിയില്ല. തുടർന്നാണ് നിരവധി കുഞ്ഞുങ്ങൾ പ്രാണവായു കിട്ടാതെപിടഞ്ഞു മരിക്കുന്ന അവസ്ഥയ്ക്കു നാം സാക്ഷ്യം വഹിക്കേണ്ടി വന്നത്. കുട്ടികളെ രക്ഷിക്കാൻ ഒരു മനുഷ്യന് കഴിയാവുന്നതെല്ലാം സാധ്യമാക്കിയ ഡോക്ടർ കഫീൽ ഖാന് ഭരണകൂടം ശിക്ഷ വിധിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും സെൻട്രലൈസ്ഡ് ഓക്സിജൻ വിതരണ സംവിധാനം ഉണ്ടെന്നിരിക്കെ ഓക്സിജൻ മുടങ്ങേണ്ടുന്ന യാതൊരു സാഹചര്യവും നിലവിലില്ല എന്നത് ആശുപത്രി അധികൃതരും വ്യക് തമാകുന്നു.മാത്രമല്ല മാധ്യമ വാർത്തകൾ വന്നു എന്നല്ലാതെ രോഗിയുടെ ബന്ധുക്കൾ ഇത് സംബന്ധിച്ച യാതൊരു പരാതിപോലും നൽകിയിട്ടില്ല ,എന്നും ആശുപത്രി അധികൃതർ. വ്യക്തമാകുന്നു. അപ്പോൾ എങ്ങനെയാണു നമുക്കു ഉത്തർപ്രദേശിലെ ശിശുമരണവും ചങ്ങനാശേരിയിലെ ഷാജിമോന്റെ മരണവും താരതമ്യം ചെയ്യാൻ സാധിക്കുക.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (1 hour ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (1 hour ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (2 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (2 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (2 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (2 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (2 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (2 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (5 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (5 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (5 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (5 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (5 hours ago)

Malayali Vartha Recommends