പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; അലിഗഡ് സര്‍വകലാശാലയിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ഇതിന് പുറമെ ഇന്നലെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയതിന് അലിഗഡ് മുസ്ലിം സര്‍വകലാശാല 1200 വിദ്യാര്‍ഥികള്‍ക്കെതിരെ യു.പി പോലിസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു.
പൗരത്വ ബില്ലിനെത്തുടർന്നു പ്രതിഷേധം ശക്തമാകുമ്പോൾ കടുത്ത നടപടികളുമായി കേന്ദ്രവും മുന്നോട്ടു തന്നെ .അലിഗഡ് സര്‍വകലാശാലയിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.ഡിസംബര്‍ 15 ന് നടന്ന പ്രതിഷേധ സംഭവങ്ങളിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ലംഘിച്ച് റാലി നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് സമാധാനപരമായിരുന്നുവെങ്കിലും നാലിലധികം ആളുകള്‍ കൂടി നില്‍ക്കുന്നതിനുണ്ടായ വിലക്ക് ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അലിഗഡ് സര്‍കലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.
അലിഗഡ് സര്‍വകലാശാലയില്‍ പൊലീസ് ആക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. കാമ്പസിനകത്ത് കയറിയും പ്രതിഷേധക്കാര്‍ ഇല്ലാതിരുന്നിട്ടും, സര്‍വകലാശായ്ക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും ബൈക്കുകളുമുള്‍പ്പെടെ പൊലീസ് തല്ലിതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha