പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർക്കാൻ 2001 ൽ തന്നെ വ്യോമസേനാ തയ്യാറായിരുന്നെന്ന് അന്നത്തെ വ്യോമസേനാ തലവൻ ബി.എസ് ധനോവ. എന്നാൽ മൻമോഹൻ സിംഗ് സർക്കാർ അതിനുള്ള അനുമതി നൽകിയില്ല
പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർക്കാൻ 2008 ൽ തന്നെ വ്യോമസേനാ തയ്യാറായിയിരുന്നെന്ന് അന്നത്തെ വ്യോമസേനാ തലവൻ ബി.എസ് ധനോവ. എന്നാൽ മൻമോഹൻ സിംഗ് സർക്കാർ അതിനുള്ള അനുമതി നൽകിയില്ലെന്നും ധനോവ പറഞ്ഞു .
2008ൽ ഉണ്ടായ മുംബയ് ഭീകരാക്രമണത്തിന് പ്രതികരണമായി പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിക്കാനാണ് വ്യോമസേനാ പദ്ധതി ഇട്ടതെന്നു പറയുന്നു. അന്നത്തെ കേന്ദ്ര സർക്കാർ അതിന് അനുവദിച്ചില്ലെന്ന വെളിപ്പെടുത്തലുമായാണ് മുൻ ഇന്ത്യൻ വ്യോമസേനാ തലവൻ ഇപ്പോൾ ആരോപിക്കുന്നത്. . പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർക്കാൻ അന്ന് തന്നെ വ്യോമസേന തങ്ങൾ സന്നദ്ധമാണെന്നായിരുന്നു മുൻ വ്യോമസേനാ തലവൻ ബി.എസ് ധനോവ വ്യക്തമാക്കിയത്
മുംബയ് മാട്ടുങ്കയിലെ വീർമാതാ ജിജാഭായ് ടെക്‌നോളജിക്കൽ ഇൻസ്റ്റിട്യൂട്ടിലെ 'ടെക്‌നോവാൻസ' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകൾ എവിടെയൊക്കെ പ്രവർത്തിക്കുന്നുവെന്ന വിവരം സേനയ്ക്ക് അറിയാമായിരുന്നുവെന്നും ആക്രമണത്തിന് വ്യോമസേന തയാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പാകിസ്താനിലെ ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്, ലഷ്കർ ഇ ത്വയ്ബ എന്നീ ഭീകര സംഘടനകളിലെ അംഗങ്ങളെയാണ് പാക് സൈന്യത്തിന്റെ പിന്തുണയോടെ ഇത്തരം ഭീകര ക്യാമ്പുകളിൽ പരിശീലിപ്പിക്കുന്നത്.
2001 ൽ പാർലമെന്റ് ആക്രമണം ഉണ്ടായപ്പോൾ വാജ്‌പേയ് സർക്കാരിനോടും ഇതേകാര്യം വ്യോമസേനാ അറിയിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു . എന്നാൽ വാജ്‌പേയ് സർക്കാരും പാകിസ്താനെ ആക്രമിക്കാമെന്ന വ്യോമസേനയുടെ അഭിപ്രായം നിരസിക്കുകയായിരുന്നു
സമാധാനാന്തരീക്ഷം ഉണ്ടാവുകയാണെങ്കിൽ പാകിസ്ഥാന് ഇപ്പോഴുള്ള എല്ലാ പ്രത്യേകാവകാശങ്ങളും നഷ്ടപ്പെടുമെന്നും അതുകൊണ്ടുതന്നെ കശ്മീർ വിഷയം പാകിസ്ഥാൻ നിരന്തരം ഉന്നയിക്കുമെന്നും എന്നാൽ അത് തിളച്ചുതൂവാൻ അവർ അനുവദിക്കില്ലെന്നും ബി.എസ് ധനോവ പറഞ്ഞു.
ജമ്മുകശ്മീരിലെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി അവരെ സുരക്ഷാ സേനക്കെതിരെ തിരിക്കുകയാണ് പാക് ഐഎസ്ഐ ലക്ഷ്യമിടുന്നത്. ഇത് കശ്മീരിലെ ക്രമസമാധാന നില തകരാറിലാക്കും
ദൈർഘ്യം കുറഞ്ഞ, അതിവേഗ ആക്രമണങ്ങൾ നടത്താനുള്ള കഴിവ് വ്യോമസേനയ്ക്കുണ്ടെന്നും ഭാവിയിലെ യുദ്ധങ്ങൾ കരയിലും, സമുദ്രത്തിലും, വായുവിലും, ബഹിരാകാശത്തുമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി ആണവായുധ ശേഷിയുള്ള അയൽരാജ്യങ്ങളാണെന്നും, ചൈനയെയും പാകിസ്ഥാനെയും പേരെടുത്ത് പറയാതെ ബി.എസ് ധനോവ സൂചിപ്പിച്ചു.
അതേസമയം രണ്ടു ദിവസം മുൻപും ഇന്ത്യൻ സൈന്യവും പാക് സൈന്യവും തമ്മിൽ ശക്തമായ വെടിവെയ്പ്പ് നടന്നിരുന്നു . പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികനുൾപ്പെടെ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും രണ്ട് പാക് സൈനികരെ ഇന്ത്യ വധിക്കുകയും ചെയ്തിട്ടുണ്ട് . ജമ്മു കശ്മീരിലെ ഉറി സെക്ടറിലും രാംപൂരിലെ നിയന്ത്രണ രേഖയിലുമാണ് വെടിവെയ്പ്പുണ്ടായത്.
മഞ്ഞു വീഴ്ച്ച ആരംഭിച്ചതോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്‍റെ മറവില്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് മുന്നറിയിപ്പുണ്ട്
https://www.facebook.com/Malayalivartha