Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..


200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്ന് പോലീസ് മേധാവിയോട് ഗവര്‍ണര്‍.. രണ്ടുവട്ടം വിളിച്ചുവരുത്തിയിട്ടും തീരുമാനമൊന്നുമായില്ല.. ഗവര്‍ണര്‍ അതൃപ്തനാണ്..


ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു ബോംബ് ഭീഷണി..പരിശോധന ആരംഭിച്ചു.. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽനിന്നാണ് ഭീഷണി..3 മണിക്ക് അത് സംഭവിക്കും..


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..

പാകിസ്താനെ തീർക്കാൻ അവസരം കിട്ടിയിട്ടും വിനിയോഗിച്ചില്ല .... ഇന്ത്യയിലെ രണ്ടു മുൻ പ്രധാനമന്ത്രിമാർക്കെതിരെ ആഞ്ഞടിച്ച് മുൻ വ്യോമ സേനാ തലവൻ ബി.എസ് ധനോവ

29 DECEMBER 2019 11:30 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ രണ്ടു മുൻ പ്രധാനമന്ത്രിമാർക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് മുൻ വ്യോമ സേനാ തലവൻ ബി.എസ് ധനോവ. 2001 ൽ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന അടൽബിഹാരി വാജ്‌പേയ് ആണ് ഇതിൽ ആദ്യത്തെ പ്രധാനമന്ത്രി. രണ്ടാമത്തെയാൾ കൊണ്ഗ്രെസ്സ് പ്രധാനമന്ത്രി ആയിട്ടുള്ള മൻമോഹൻസിംഗ് ആണ് . രണ്ടുപേരോടും പാകിസ്ഥാൻ ഭീകരാക്രമണ ക്യാമ്പുകൾ ആക്രമിക്കാൻ വ്യോമസേനാ സമ്മതം ചോദിച്ചതാണ് .പക്ഷെ രണ്ടുപേരും വ്യോമസേനയുടെ ഈ ആവശ്യം നിരസിക്കുകയായിരുന്നു എന്നാണു ധനോവ ഇപ്പോൾ വെളിപ്പെടുത്തുന്നത്

2001 ൽ ഉണ്ടായ മുംബയ് ഭീകരാക്രമണത്തിന് പ്രതികരണമായി പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിക്കാനാണ് വ്യോമസേനാ പദ്ധതി ഇട്ടത് . പാകിസ്താനിലെ ഭീകരർ ആണ് പാർലിമെന്റ് ആക്രമിച്ചത് .ആ ഭീകരക്യാംപുകൾ ആക്രമിക്കുന്നതിനാണ് വ്യോമസേന പ്രധാനമന്ത്രി വാജ്‌പേയിയുടെ സമ്മതം ആരാഞ്ഞത്. എന്നാൽ അന്നത്തെ കേന്ദ്ര സർക്കാർ അതിന് അനുവദിച്ചില്ലെന്ന വെളിപ്പെടുത്തലുമായാണ് മുൻ ഇന്ത്യൻ വ്യോമസേനാ തലവൻ ഇപ്പോൾ ആരോപിക്കുന്നത്. . പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർക്കാൻ അന്ന് തന്നെ വ്യോമസേന തങ്ങൾ സന്നദ്ധമാണെന്നായിരുന്നു മുൻ വ്യോമസേനാ തലവൻ ബി.എസ് ധനോവ വ്യക്തമാക്കിയത്

മുംബയ് മാട്ടുങ്കയിലെ വീർമാതാ ജിജാഭായ് ടെക്‌നോളജിക്കൽ ഇൻസ്റ്റിട്യൂട്ടിലെ 'ടെക്‌നോവാൻസ' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകൾ എവിടെയൊക്കെ പ്രവർത്തിക്കുന്നുവെന്ന വിവരം സേനയ്ക്ക് അറിയാമായിരുന്നുവെന്നും ആക്രമണത്തിന് വ്യോമസേന തയാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പാകിസ്താനിലെ ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്, ലഷ്കർ ഇ ത്വയ്ബ എന്നീ ഭീകര സംഘടനകളിലെ അംഗങ്ങളെയാണ് പാക് സൈന്യത്തിന്റെ പിന്തുണയോടെ ഇത്തരം ഭീകര ക്യാമ്പുകളിൽ പരിശീലിപ്പിക്കുന്നത്.

അതിനു ശേഷം 2008 ൽ പാർലമെന്റ് ആക്രമണം ഉണ്ടായപ്പോൾ മൻമോഹൻസിംഗ് സർക്കാരിനോടും ഇതേകാര്യം വ്യോമസേനാ അറിയിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു . എന്നാൽ മൻമോഹൻസിംഗ് സർക്കാരും പാകിസ്താനെ ആക്രമിക്കാമെന്ന വ്യോമസേനയുടെ അഭിപ്രായം നിരസിക്കുകയായിരുന്നു

സമാധാനാന്തരീക്ഷം ഉണ്ടാവുകയാണെങ്കിൽ പാകിസ്ഥാന് ഇപ്പോഴുള്ള എല്ലാ പ്രത്യേകാവകാശങ്ങളും നഷ്ടപ്പെടുമെന്നും അതുകൊണ്ടുതന്നെ കശ്മീർ വിഷയം പാകിസ്ഥാൻ നിരന്തരം ഉന്നയിക്കും . ജമ്മുകശ്മീരിലെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി അവരെ സുരക്ഷാ സേനക്കെതിരെതിരിക്കാനാണ് ഇപ്പോഴും പാക് ഐഎസ്ഐ ലക്ഷ്യമിടുന്നത്. ഇത് കശ്മീരിലെ ക്രമസമാധാന നില തകരാറിലാക്കും

2001 ൽ തന്നെ പാക് ഭീകരാക്രമണ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം ആക്രമിച്ചിരുന്നു എങ്കിൽ പാകിസ്ഥാൻ ഇന്ന് ത്രയും വളറില്ലായിരുന്നു..ഒരു പക്ഷെ ഇത്രയും ജീവനുകൾ പൊലിയില്ലായിരുന്നു. അന്ന് ബി ജെ പിയുടെ വാജ്‌പേയി സർക്കാരോ പിന്നീട് മൻമോഹൻ സിംഗിന്റെ കൊണ്ഗ്രെസ്സ് ഗവൺമെന്റോ ഇന്ന് നരേന്ദ്രമോദി സർക്കാർ കാണിച്ച ആർജ്ജവം കാണിച്ചിരുന്നെങ്കിൽ എന്നേ പാകിസ്ഥാൻ ഭീകരാക്രമണം അവസാനിക്കുമായിരുന്നു.

ദൈർഘ്യം കുറഞ്ഞ, അതിവേഗ ആക്രമണങ്ങൾ നടത്താനുള്ള കഴിവ് വ്യോമസേനയ്ക്കുണ്ടെന്നും ഭാവിയിലെ യുദ്ധങ്ങൾ കരയിലും, സമുദ്രത്തിലും, വായുവിലും, ബഹിരാകാശത്തുമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി ആണവായുധ ശേഷിയുള്ള അയൽരാജ്യങ്ങളാണെന്നും, ചൈനയെയും പാകിസ്ഥാനെയും പേരെടുത്ത് പറയാതെ ബി.എസ് ധനോവ സൂചിപ്പിച്ചു.

അതേസമയം രണ്ടു ദിവസം മുൻപും ഇന്ത്യൻ സൈന്യവും പാക് സൈന്യവും തമ്മിൽ ശക്തമായ വെടിവെയ്പ്പ് നടന്നിരുന്നു . പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികനുൾപ്പെടെ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും രണ്ട് പാക് സൈനികരെ ഇന്ത്യ വധിക്കുകയും ചെയ്തിട്ടുണ്ട് . ജമ്മു കശ്മീരിലെ ഉറി സെക്ടറിലും രാംപൂരിലെ നിയന്ത്രണ രേഖയിലുമാണ് വെടിവെയ്പ്പുണ്ടായത്.

മഞ്ഞു വീഴ്ച്ച ആരംഭിച്ചതോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്‍റെ മറവില്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് മുന്നറിയിപ്പുണ്ട് . പക്ഷെ ബാലക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇനി ഒരു ഭീകരാക്രമണത്തിന് പാകിസ്ഥാൻ മടിക്കുമെന്നു തീർച്ചയാണ്. 2001 ൽ തീരേണ്ട കാര്യമാണ് 2019 വരെ നീണ്ടു നിന്നത് എന്നാണു ധനോവ സൂചിപ്പിച്ചതിന്റെ ആന്തരാർത്ഥം

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (36 minutes ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (47 minutes ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (2 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (3 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (3 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (3 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (4 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (4 hours ago)

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് ചെയര്‍മാന്‍ എന്ന പദം ഒഴിവാക്കി ചെയര്‍പേഴ്‌സണ്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചത്  (4 hours ago)

എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തും  (4 hours ago)

പ്രതി ഷിബിന്‍ലാലുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്  (4 hours ago)

മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിങ് റോഡ് അപകടത്തില്‍  (5 hours ago)

ആചാര്യരത്നം പുരസ്‌കാരം തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടിനു ഗവര്‍ണ്ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍  (5 hours ago)

തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ സര്‍വീസുകളുടെ മാതൃകയില്‍ കൊച്ചിയിലും ഡബിള്‍ ഡക്കര്‍....  (5 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു...  (5 hours ago)

Malayali Vartha Recommends