ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നത് ഭാരതത്തിന്റെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നും ബംഗ്ലാദേശ്; ഇക്കാര്യത്തില്‍ തങ്ങളുടെ രാജ്യം അഭിപ്രായം പറയാനില്ലെന്ന് ബംഗ്ലാദേശ് ; അതിര്‍ത്തി രക്ഷാ വിഭാഗമായ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശ്(ബി.ജി.ബി) ഡയറക്ടര്‍ ജനറല്‍ ഷഫീനുല്‍ ഇസ്‌ലാം ;ഇരു രാജ്യങ്ങളുടെ അതിര്‍ത്തികളിലും ഒരിക്കല്‍ പോലും പ്രകോപനം ഉണ്ടായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി
പൗരത്വാബില്ലിൽ കുരുങ്ങി രാജ്യം നട്ടം തിരിയുമ്പോൾ കട്ട സപ്പോർട്ടുമായി അയൽ രാജ്യമായ ബംഗ്ളദേശ്. ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നത് ഭാരതത്തിന്റെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നും ബംഗ്ലാദേശ് നിലപാട് വ്യക്തമാകുന്നു.. ഇക്കാര്യത്തില്‍ തങ്ങളുടെ രാജ്യം അഭിപ്രായം പറയാനില്ലെന്ന് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ വിഭാഗമായ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശ്(ബി.ജി.ബി) ഡയറക്ടര്‍ ജനറല്‍ ഷഫീനുല്‍ ഇസ്‌ലാം പറഞ്ഞു. . ബി.എസ്.എഫുമായി അതിര്‍ത്തികളില്‍ ബിജിബിക്ക് നല്ല ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളുടെ അതിര്‍ത്തികളിലും ഒരിക്കല്‍ പോലും പ്രകോപനം ഉണ്ടായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
എല്ലാ അതിര്‍ത്തി രക്ഷാസേനയേയും പോലെയും നുഴഞ്ഞു കയറ്റം തടയാനാണ് ബിജിബി പ്രവര്‍ത്തിക്കുന്നത്. ഇരു അതിര്‍ത്തി രക്ഷാ സേനകളും തമ്മിലുള്ള സഹകരണവും സൗഹൃദവും മികച്ചതാണെന്നും ഷഫീനുല്‍ ഇസ്‌ലാം കൂട്ടിച്ചേര്‍ത്തു. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്‌രിക്കൊപ്പം ഡല്‍ഹിയില്‍ സേനകളുടെ സംയുക്ത പത്രസമ്മേളനത്തില്‍ സംഗസാരിക്കുയായിരുന്നു അദേഹം. അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും ഒരുമിക്കുമെന്ന് ഇരു സേനാ വിഭാഗവും തീരുമാനിച്ചു.
പൗരത്വാബിൽ നടപ്പിലാക്കൻ തീരുമാനിച്ചപ്പോൾ മുതൽ ഗുരുതര മായ ആരോപണങ്ങളും എതിർപ്പുകളുമാണ് കേന്ദ്ര ഗവൺമെന്റ് നേരിടേണ്ടി വന്നത്. പല രാജ്യങ്ങളും ഇന്ത്യയുടെ നടപടിയെ വിമർശിച്ച് എത്തിയിരുന്നു.ഈ സാഹചര്യത്തിൽ അയൽരാജ്യമായ ബംഗ്ലാദേശിന്റെ സപ്പോർട്ട് കുറച്ചൊന്നുമല്ല മോഡി സർക്കാരിന് രക്ഷയാകുക.
ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടണ്ടായ പാകിസ്താന്റെ കിഴക്കന്‍ ഭാഗങ്ങളാണ് ബംഗ്ലാദേശ് ആയി മാറിയത്. കിഴക്കന്‍ പാകിസ്താനോട് പാക് ഭരണകൂടം കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സ്വന്തമായൊരു രാജ്യം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നവരായിരുന്നു കിഴക്കന്‍ പാകിസ്താനിലെ അവാമി ലീഗ്
ന്യായമായ ആവശ്യമായതിനാല്‍ പ്രക്ഷോപകാരികളെ ഇന്ത്യ പിന്തുണയ്ക്കുകയും ഇതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ ഇന്ത്യയുമായി യുദ്ധം നടത്തുകയും ചെയ്തു. 1971 ല്‍ നടന്ന ഇന്ത്യാ പാക് യുദ്ധത്തില്‍ ഇന്ത്യ ജയിച്ചതോടെ ഷെയ്ഖ് മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് എന്ന രാജ്യം പിറന്നു.
അങ്ങനെ ഇന്ത്യയുടെ സഹായത്തിൽ സ്വതന്ത്രമായ ബംഗ്ലാദേശ് ഇപ്പോൾ കേന്ദ്രം പ്രതിസന്ധിയിലായപ്പോൾ പിന്തുണയുമായി എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha