ആരാണ് ഇര്‍ഫാന്‍ ഹബീബ് ?
കുറച്ചു ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് ഇർഫാൻ ഹബീബ് എന്നത് . കണ്ണൂരിൽ നടന്ന അന്താരാഷ്ട്ര ചരിത്ര കോൺഗ്രസിൽ ഗവർണർക്കു നേരെ നടന്നപ്രതിഷേധത്തിനു ശേഷമാണ് ഈ പേര് കേരളം കേൾക്കാൻ തുടങ്ങിയത്. ഗവർണറെ കയ്യേറ്റം ചെയ്തു എന്ന വർത്തകൾക്കിപ്പുറവും വീണ്ടും ഗവർണറുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് ,കേരളം ഗവൺമെന്റിന്റെ നീതി ന്യായ ഇടപെടലിനെ ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് വന്ന ഇർഫാൻഹബീബ് പ്രമുഖ ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രകാരനാണ് .
പ്രാചീന, മദ്ധ്യകാല ഭാരതചരിത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിൽ നിർണായകമായ ഒന്നാണ്.. ഹൈന്ദവ, ഇസ്ലാം മൗലികവാദത്തോട് കടുത്ത എതിർപ്പുള്ള വ്യക്തി . മുഗൾ കാലഘട്ടത്തിലെ കാർഷിക വ്യവസ്ഥയെക്കുറിച്ചുള്ള ഒരു സുപ്രധാന ഗ്രന്ഥത്തിന്റെ കർത്താവ് .അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ ബി.എ, എം.എ ബിരുദങ്ങൾ നേടിയ ഹബീബ് , ഓക്സ്ഫഡിലെ ന്യൂ കോളേജിലാണ് ഉപരിപഠനം നടത്തിയത്.. ഡോക്റ്റർ സി.സി ഡേവിസിനു കീഴിൽ ഡി.ഫിൽ പൂർത്തിയാക്കിയ ഇറഫിന് ഹബീബ് തുടർന്ന് അദ്ധ്യാപനത്തിലേയ്ക്കും ഗവേഷണത്തിലേയ്ക്കും തിരിഞ്ഞു .1975-77 വരെയും 1984-94 വരെയും അലിഗഢ് മുസ്ലിം സർവ്വകലാശാലയിലെ അഡ്വാൻസ് സ്റ്റഡി വിഭാഗത്തിന്റെ ചെയർമാൻ ആയിരിന്നു. 1986 മുതൽ 1990 വരെ ഇന്ത്യൻ കൌൺസിൽ ഫോർ ഹിസ്ടോറിക്കൽ റിസർച്ചിന്റെ ചെയർമാൻ ആയി പ്രവർത്തിച്ചു.
അലിഗഡിന്റെ തെരുവുകളിൽ വിഭജനത്തിന്റെ തീവ്രതകൾ നേരിലനുഭവിച്ച ഒരു പതിനാറു കാരന്റെ ചരിത്രമുണ്ടായിരുന്നു ഇർഫാൻ ഹബിബിബിന്. . പ്രശസ്ത ചരിത്രകാരൻ മൊഹമ്മദ് ഹബീബിന്റെ മകൻ. 1947 ൽ ബോംബെയിലെ ചരിത്ര കോൺഗ്രസിൽ പിതാവ് നടത്തിയ പ്രസംഗത്തിലെ സെക്കുലറിസം എന്ന പ്രയോഗത്തിന്റെ വായനയിൽ നിന്നും അടിമുടി സെക്കുലറിസ്റ്റായി വളർന്ന ചരിത്ര പണ്ഡിതൻ. ഒന്നിന്റെ മുമ്പിലും ഭയപ്പെടാതെ, ആഴത്തിലുള്ള ചരിത്ര ബോധത്തിന്റെ പിൻബലത്തിൽ അമിതാധികാര പ്രവണതകളോട് വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്ന ധിഷണ ശാലി ചരിത്ര കാരന്മാർ ഇർഫാൻ ഹബിബിബിന് ചാർത്തികൊടുത്ത വിശേഷണങ്ങൾ ഏറെയാണ്.. ഓക്സ്ഫോർഡിൽ നിന്നും സ്കോളർഷിപ്പ് കിട്ടിയപ്പോൾ കമ്യൂണിസ്റ്റ് ബന്ധം പറഞ്ഞ് പാസ്പോർട്ട് നിഷേധിക്കപ്പെട്ട വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.. മിത്തുകളെ ചരിത്രത്തിന് പകരം വെയ്ക്കാനുള്ള വാജ്പേയ് ഭരണകാല ശ്രമങ്ങളെ ചെറുത്ത്, ബദൽ പ്രയോഗത്തിന് നേതൃത്വം നൽകിയ വ്യക്തിത്വം. ഇന്ത്യയുടെ ജനകീയ ചരിത്രരചനക്ക് നേതൃത്വം നൽകിയ ഇർഫൻ ഹബീബിന് ചരിത്രകാരൻമാർക്കിടയിൽ ഗുരുസ്ഥാനമാണുള്ളത്.രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ചരിത്രകാരൻകൂടിയാണ് നാം നിഷേധി എന്ന ടയാളപ്പെടുത്തിയ ഇർഫാൻ ഹബീബ്.
പാടിനെ ചോദ്യം ചെയ്തുകൊണ്ട് ,കേരളം ഗവൺമെന്റിന്റെ നീതി ന്യായ ഇടപെടലിനെ ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് വന്ന ഇർഫാൻഹബീബ് പ്രമുഖ ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രകാരനാണ് .
പ്രാചീന, മദ്ധ്യകാല ഭാരതചരിത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിൽ നിർണായകമായ ഒന്നാണ്.. ഹൈന്ദവ, ഇസ്ലാം മൗലികവാദത്തോട് കടുത്ത എതിർപ്പുള്ള വ്യക്തി . മുഗൾ കാലഘട്ടത്തിലെ കാർഷിക വ്യവസ്ഥയെക്കുറിച്ചുള്ള ഒരു സുപ്രധാന ഗ്രന്ഥത്തിന്റെ കർത്താവ് .അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ ബി.എ, എം.എ ബിരുദങ്ങൾ നേടിയ ഹബീബ് , ഓക്സ്ഫഡിലെ ന്യൂ കോളേജിലാണ് ഉപരിപഠനം നടത്തിയത്.. ഡോക്റ്റർ സി.സി ഡേവിസിനു കീഴിൽ ഡി.ഫിൽ പൂർത്തിയാക്കിയ ഇറഫിന് ഹബീബ് തുടർന്ന് അദ്ധ്യാപനത്തിലേയ്ക്കും ഗവേഷണത്തിലേയ്ക്കും തിരിഞ്ഞു .1975-77 വരെയും 1984-94 വരെയും അലിഗഢ് മുസ്ലിം സർവ്വകലാശാലയിലെ അഡ്വാൻസ് സ്റ്റഡി വിഭാഗത്തിന്റെ ചെയർമാൻ ആയിരിന്നു. 1986 മുതൽ 1990 വരെ ഇന്ത്യൻ കൌൺസിൽ ഫോർ ഹിസ്ടോറിക്കൽ റിസർച്ചിന്റെ ചെയർമാൻ ആയി പ്രവർത്തിച്ചു.
അലിഗഡിന്റെ തെരുവുകളിൽ വിഭജനത്തിന്റെ തീവ്രതകൾ നേരിലനുഭവിച്ച ഒരു പതിനാറു കാരന്റെ ചരിത്രമുണ്ടായിരുന്നു ഇർഫാൻ ഹബിബിബിന്. . പ്രശസ്ത ചരിത്രകാരൻ മൊഹമ്മദ് ഹബീബിന്റെ മകൻ. 1947 ൽ ബോംബെയിലെ ചരിത്ര കോൺഗ്രസിൽ പിതാവ് നടത്തിയ പ്രസംഗത്തിലെ സെക്കുലറിസം എന്ന പ്രയോഗത്തിന്റെ വായനയിൽ നിന്നും അടിമുടി സെക്കുലറിസ്റ്റായി വളർന്ന ചരിത്ര പണ്ഡിതൻ.
ഒന്നിന്റെ മുമ്പിലും ഭയപ്പെടാതെ, ആഴത്തിലുള്ള ചരിത്ര ബോധത്തിന്റെ പിൻബലത്തിൽ അമിതാധികാര പ്രവണതകളോട് വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്ന ധിഷണ ശാലി ചരിത്ര കാരന്മാർ ഇർഫാൻ ഹബിബിബിന് ചാർത്തികൊടുത്ത വിശേഷണങ്ങൾ ഏറെയാണ്.. ഓക്സ്ഫോർഡിൽ നിന്നും സ്കോളർഷിപ്പ് കിട്ടിയപ്പോൾ കമ്യൂണിസ്റ്റ് ബന്ധം പറഞ്ഞ് പാസ്പോർട്ട് നിഷേധിക്കപ്പെട്ട വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.. മിത്തുകളെ ചരിത്രത്തിന് പകരം വെയ്ക്കാനുള്ള വാജ്പേയ് ഭരണകാല ശ്രമങ്ങളെ ചെറുത്ത്, ബദൽ പ്രയോഗത്തിന് നേതൃത്വം നൽകിയ വ്യക്തിത്വം. ഇന്ത്യയുടെ ജനകീയ ചരിത്രരചനക്ക് നേതൃത്വം നൽകിയ ഇർഫൻ ഹബീബിന് ചരിത്രകാരൻമാർക്കിടയിൽ ഗുരുസ്ഥാനമാണുള്ളത്.രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ചരിത്രകാരൻകൂടിയാണ് നാം നിഷേധി എന്ന ടയാളപ്പെടുത്തിയ ഇർഫാൻ ഹബീബ്.
https://www.facebook.com/Malayalivartha