ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി നാവിക സേന. കപ്പലുകളിലും നേവല്‍ ബേസിലും കപ്പല്‍ ശാലകളിലും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം
ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി നാവിക സേന. കപ്പലുകളിലും നേവല്‍ ബേസിലും കപ്പല്‍ ശാലകളിലും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം .നാവികസേന അംഗങ്ങള്‍ ഉള്‍പ്പെട്ട ചാരവൃത്തി കേസ് എന്‍ ഐ എ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം.....
സോഷ്യല്‍മീഡിയ വഴി നാവിക സേനയുടെ നിർണായക വിവരങ്ങള്‍ ചോർന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ സാമൂഹ്യമാധ്യമങ്ങളും, സ്മാർട് ഫോണുകളും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത് . നാവിക സേനയില്‍ പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ സ്റ്റാഫിന് ഉള്‍പ്പടെ ഈ വിലക്ക് ബാധകം ആണ്......
നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോർന്നെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഏഴ് നാവികസേന ഉദ്യോഗസ്ഥരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താൻ ചാര സംഘടകൾക്ക് വിവരങ്ങൾ കൈമാറിയെന്ന ആരോപണത്തിൽ കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് വച്ചായിരുന്നു അറസ്റ്റ്. ഇവർക്ക് പുറമെ ഒരു ഹവാല ഇടപാട്കാരനും അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഫെയ്‌സ്ബുക്ക് വഴി നാവിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ സ്ത്രീകള്‍ നാവിക സേന ഉദ്യോഗസ്ഥരെ ചാരവൃത്തിയിലേക്കു നയിക്കുകയായിരുന്നു.....
വിശാഖപട്ടണം, മുംബൈ, കാര്‍വാര്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നതിനിടെ ഇവര്‍ 2018 പകുതി മുതല്‍ ഇന്ത്യന്‍ കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും നീക്കങ്ങള്‍ ഇവർ കൈമാറിയിരുന്നു .
സോഷ്യല്‍മീഡിയ വഴിയാണ് ഇവർ വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാവികസേനയുടെ നിര്‍ണായക നീക്കം.നിലവിൽ, സംഭവത്തെ കുറിച്ച് ആന്ധ്രാപ്രദേശ് ഇന്‍റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്‍റലിജൻസും അന്വേഷണം നടത്തി വരികയാണ്. എന്നാൽ വിദേശത്തേക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർന്നു എന്ന ആരോപണം നിലനിൽക്കെ വിഷയം എൻഐഎ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.
ശത്രു രാജ്യങ്ങള്‍ വ്യാപകമായ തോതില്‍ ചാരവൃത്തിക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന് നാവിക സേന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്
https://www.facebook.com/Malayalivartha