Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...


ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...


ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് നിയമനം; മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം

11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിൽ; ഒരാളുടേത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും; പ്രേതബാധയുണ്ടെന്ന് വിശ്വസിച്ചിരുന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥ...

30 DECEMBER 2019 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ​ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ‌, കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം...ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്..... ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥ..

ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്...പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിര്‍ണായകമാകും....

ഏറെ ദുരൂഹതകള്‍ നിറഞ്ഞ മരണമായിരുന്നു ഭാട്ടിയ കുടുംബത്തിന്റേത്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ് ഡല്‍ഹിയില്‍ ഏഴു സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ പതിനൊന്നു പേരുടെ മരണം പുറംലോകം അറിയുന്നത്. പതിനൊന്നു പേരുടെ മരണം പോലീസ് ആത്മഹത്യ ആയി വിധി എഴുതിയപ്പോഴും കൂട്ട ആത്മത്യ നടന്ന ഡല്‍ഹിയിലെ ആ വീട്ടിൽ ദുരൂഹതകൾ ഇന്നും ബാക്കിയാണ്. വീട്ടില്‍ പ്രേതബാധ ഉണ്ടെന്നും മോക്ഷം നേടാന്‍ കൂട്ട ആത്മഹത്യ ചെയ്തു എന്നെല്ലാം നാട്ടുകാര്‍ വിശ്വസിച്ചു.

കൂട്ടമരണത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും സമീപവാസികളുടെ ഭയവും ആശങ്കയും ഒഴിഞ്ഞിരുന്നില്ല. വീട്ടിനുള്ളിലെ പ്രേതശക്തിയും, പൈശാശിക ബാധയുമെല്ലാം മറുപടി ഇല്ലാത്ത ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. ഇതിനിടയില്‍ അന്ധവിശ്വാസങ്ങളെയെല്ലാം തള്ളി കളഞ്ഞുകൊണ്ടു, വീടിന്റെ താഴത്തെ നില ഡോക്ടര്‍ മോഹന്‍ സിംഗ് തന്റെ ഡയഗ്നോസ്റ്റിക് സെന്റര്‍ ആക്കി മാറ്റി. ദുരൂഹതകള്‍ ഏറെ നിലനില്‍ക്കുമ്ബോഴും അവയെ എല്ലാം ശക്തമായി പ്രതിരോധിക്കുകയാണ് ഡോക്ടര്‍.

''യാതൊരു തരത്തിലുമുള്ള അന്ധവിശ്വാസങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത്തരം കാര്യങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഞാന്‍ ഇവിടെ വരില്ലായിരുന്നു. എന്റെ രോഗികള്‍ക്ക് പരിശോധനയ്ക്കായി ഇവിടെ വരുന്നതില്‍ ഒരു പ്രശ്നവുമില്ല. ഈ വീട് റോഡിന് സമീപമുള്ളതിനാല്‍ എന്നെ കാണാന്‍ വരുന്ന രോഗികള്‍ക്ക് സൗകര്യപ്രദവുമാണ്'' എന്ന് ഡോക്ടര്‍ പറയുന്നു.

എന്നാൽ ആഴ്ചയില്‍ ഒരിക്കല്‍ ഒരു ഹിന്ദു പുരോഹിതന്‍ വന്നു ആ വീട്ടിൽ പ്രാര്‍ത്ഥന നടത്തും. എന്നാൽ അത് അന്ധവിശ്വാസം കൊണ്ടല്ല ,ഏതെങ്കിലും ഒരു നല്ല കാര്യം ചെയ്യുന്നതിന് മുന്‍പ് ഈശ്വര സമര്‍പ്പണം നന്മയാണെന്നും ഡോക്ടര്‍ പറയുന്നു.

സംശയങ്ങളും ദുരൂഹതകളും ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഡോക്ടറുടെ വരവോടെ അയല്‍വാസികളുടെ പൈശാശിക വിശ്വാസങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ''സംഭവിച്ചതെല്ലാം സംഭവിച്ചു എപ്പോള്‍ എല്ലാം ശരിയാണ്'', ''ഒരു ദുരാത്മാവിനെപ്പോലെ അവിടെ ഒന്നുമില്ല, അവരുടെ ആത്മാക്കള്‍ നേരിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോയി"" എന്നും സമീപവാസികള്‍ പറയുന്നു.


11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. നാരായണ്‍ ദേവിയുടെ മൃതദേഹം മാത്രമാണ് തറയില്‍ കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്. മറ്റ് പത്ത് പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയില്‍ ഇരുമ്ബുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായ ടേപ്പ് വച്ച്‌ ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തുനിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. മന്ത്രവാദമാണ് മരണങ്ങള്‍ക്കു പിന്നിലെന്ന് പൊലീസിന് അന്നു തന്നേ സംശയമുണ്ടായിരുന്നു. വീട്ടില്‍ ദുര്‍മന്ത്രവാദം നടന്നിരുന്നതായി പൊലീസ് സംശയിച്ചിരുന്നു.

നാരായണ്‍ ദേവിയുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതില്‍ നിന്നു വ്യക്തമായത് എല്ലാം തൂങ്ങിമരണമാണെന്നായിരുന്നു. രോഹിണി ഫൊറന്‍സിക് ലാബില്‍ നിന്നുള്ള വിസറ പരിശോധന വന്നതോടെ വിഷം അകത്തു ചെന്നല്ല മരണമെന്നും വ്യക്തമായി. ബന്ധുക്കളില്‍ ചിലരാണു സംഭവം വിഷം നല്‍കിയുള്ള കൊലപാതകമാണെന്ന പരാതി ഉന്നയിച്ചത്.

പതിനൊന്നു പേര്‍ കൂട്ട ആത്മഹത്യ ചെയ്ത വീട്ടില്‍ നിന്നും ലഭിച്ച ഡയറിക്കുറിപ്പുകളാണ് മരണത്തിന്റെ ചുരുളഴിച്ചത്. കൂട്ട മരണം മോക്ഷ പ്രാപ്തിക്കു വേണ്ടിയായിരുനെന്നു പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട്. അതിനുള്ളില്‍ നിന്നാണ് കൂട്ടമരണത്തിലേക്ക് നയിച്ച മരണത്തിന്റെ ഡയറിക്കുറിപ്പും, നോട്ട് ബുക്കും പൊലീസിന് ലഭിച്ചത്.

മരണത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്ന് ഭാട്ടിയ കുടുംബത്തിലെ മുതിര്‍ന്നവര്‍ തുടര്‍ച്ചയായി കുറിപ്പുകള്‍ എഴുതി. മരണത്തിനു ഏഴു ദിവസം മുന്നേ കുറിപ്പുകള്‍ എഴുതി. ചിലതില്‍ തിയ്യതി കുറിച്ചിട്ടു. മരണത്തിനു ഏഴു ദിവസം മുന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങി. എല്ലാ ദിവസവും ആല്‍മരത്തെ പ്രദക്ഷിണം ചെയ്തു. വ്യാഴാച്ചയോ, ഞായറാഴ്ചയോ വേണം മരണത്തെ വരിക്കാനെന്നു അവര്‍ തീരുമനിച്ചു. രാത്രി പന്ത്രണ്ടു മണിക്കും ഒന്നിനും ഇടയില്‍ മരണം ഉറപ്പാക്കണമെന്നും മുന്‍നിശയിച്ചിരുന്നു.

2017 നവംബറിലാണ് ആദ്യ മരണത്തെ കുറിച്ച് എഴുതുന്നത്, മരണത്തിനു രണ്ടു ദിവസം മുന്നേ കുറിപ്പ് എഴുതി നിര്‍ത്തുകയും ചെയ്തു. പതിനൊന്നു പേര് ഉള്‍പ്പെടുന്ന സംഘം ഈ ആചാരം പാലിച്ചാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും കുടുംബത്തില്‍ എല്ലാവര്ക്കും മോക്ഷം കിട്ടുമെന്നു ഉള്ള വിശ്വാസമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 minute ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (9 minutes ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (16 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (28 minutes ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (39 minutes ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (51 minutes ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (51 minutes ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (1 hour ago)

പ്രതീക്ഷയേകി ഇസ്രോ  (1 hour ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (1 hour ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (1 hour ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (1 hour ago)

യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുള  (1 hour ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

നെല്ലിയാമ്പതിയില്‍ വന്‍ ചന്ദനവേട്ട.. പിടിച്ചെടുത്തത് 97 കിലോ ചന്ദനം  (2 hours ago)

Malayali Vartha Recommends