Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..


200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്ന് പോലീസ് മേധാവിയോട് ഗവര്‍ണര്‍.. രണ്ടുവട്ടം വിളിച്ചുവരുത്തിയിട്ടും തീരുമാനമൊന്നുമായില്ല.. ഗവര്‍ണര്‍ അതൃപ്തനാണ്..


ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു ബോംബ് ഭീഷണി..പരിശോധന ആരംഭിച്ചു.. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽനിന്നാണ് ഭീഷണി..3 മണിക്ക് അത് സംഭവിക്കും..


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..

11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിൽ; ഒരാളുടേത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും; പ്രേതബാധയുണ്ടെന്ന് വിശ്വസിച്ചിരുന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥ...

30 DECEMBER 2019 12:34 PM IST
മലയാളി വാര്‍ത്ത

ഏറെ ദുരൂഹതകള്‍ നിറഞ്ഞ മരണമായിരുന്നു ഭാട്ടിയ കുടുംബത്തിന്റേത്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ് ഡല്‍ഹിയില്‍ ഏഴു സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ പതിനൊന്നു പേരുടെ മരണം പുറംലോകം അറിയുന്നത്. പതിനൊന്നു പേരുടെ മരണം പോലീസ് ആത്മഹത്യ ആയി വിധി എഴുതിയപ്പോഴും കൂട്ട ആത്മത്യ നടന്ന ഡല്‍ഹിയിലെ ആ വീട്ടിൽ ദുരൂഹതകൾ ഇന്നും ബാക്കിയാണ്. വീട്ടില്‍ പ്രേതബാധ ഉണ്ടെന്നും മോക്ഷം നേടാന്‍ കൂട്ട ആത്മഹത്യ ചെയ്തു എന്നെല്ലാം നാട്ടുകാര്‍ വിശ്വസിച്ചു.

കൂട്ടമരണത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും സമീപവാസികളുടെ ഭയവും ആശങ്കയും ഒഴിഞ്ഞിരുന്നില്ല. വീട്ടിനുള്ളിലെ പ്രേതശക്തിയും, പൈശാശിക ബാധയുമെല്ലാം മറുപടി ഇല്ലാത്ത ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. ഇതിനിടയില്‍ അന്ധവിശ്വാസങ്ങളെയെല്ലാം തള്ളി കളഞ്ഞുകൊണ്ടു, വീടിന്റെ താഴത്തെ നില ഡോക്ടര്‍ മോഹന്‍ സിംഗ് തന്റെ ഡയഗ്നോസ്റ്റിക് സെന്റര്‍ ആക്കി മാറ്റി. ദുരൂഹതകള്‍ ഏറെ നിലനില്‍ക്കുമ്ബോഴും അവയെ എല്ലാം ശക്തമായി പ്രതിരോധിക്കുകയാണ് ഡോക്ടര്‍.

''യാതൊരു തരത്തിലുമുള്ള അന്ധവിശ്വാസങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത്തരം കാര്യങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഞാന്‍ ഇവിടെ വരില്ലായിരുന്നു. എന്റെ രോഗികള്‍ക്ക് പരിശോധനയ്ക്കായി ഇവിടെ വരുന്നതില്‍ ഒരു പ്രശ്നവുമില്ല. ഈ വീട് റോഡിന് സമീപമുള്ളതിനാല്‍ എന്നെ കാണാന്‍ വരുന്ന രോഗികള്‍ക്ക് സൗകര്യപ്രദവുമാണ്'' എന്ന് ഡോക്ടര്‍ പറയുന്നു.

എന്നാൽ ആഴ്ചയില്‍ ഒരിക്കല്‍ ഒരു ഹിന്ദു പുരോഹിതന്‍ വന്നു ആ വീട്ടിൽ പ്രാര്‍ത്ഥന നടത്തും. എന്നാൽ അത് അന്ധവിശ്വാസം കൊണ്ടല്ല ,ഏതെങ്കിലും ഒരു നല്ല കാര്യം ചെയ്യുന്നതിന് മുന്‍പ് ഈശ്വര സമര്‍പ്പണം നന്മയാണെന്നും ഡോക്ടര്‍ പറയുന്നു.

സംശയങ്ങളും ദുരൂഹതകളും ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഡോക്ടറുടെ വരവോടെ അയല്‍വാസികളുടെ പൈശാശിക വിശ്വാസങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ''സംഭവിച്ചതെല്ലാം സംഭവിച്ചു എപ്പോള്‍ എല്ലാം ശരിയാണ്'', ''ഒരു ദുരാത്മാവിനെപ്പോലെ അവിടെ ഒന്നുമില്ല, അവരുടെ ആത്മാക്കള്‍ നേരിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോയി"" എന്നും സമീപവാസികള്‍ പറയുന്നു.


11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. നാരായണ്‍ ദേവിയുടെ മൃതദേഹം മാത്രമാണ് തറയില്‍ കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്. മറ്റ് പത്ത് പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയില്‍ ഇരുമ്ബുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായ ടേപ്പ് വച്ച്‌ ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തുനിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. മന്ത്രവാദമാണ് മരണങ്ങള്‍ക്കു പിന്നിലെന്ന് പൊലീസിന് അന്നു തന്നേ സംശയമുണ്ടായിരുന്നു. വീട്ടില്‍ ദുര്‍മന്ത്രവാദം നടന്നിരുന്നതായി പൊലീസ് സംശയിച്ചിരുന്നു.

നാരായണ്‍ ദേവിയുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതില്‍ നിന്നു വ്യക്തമായത് എല്ലാം തൂങ്ങിമരണമാണെന്നായിരുന്നു. രോഹിണി ഫൊറന്‍സിക് ലാബില്‍ നിന്നുള്ള വിസറ പരിശോധന വന്നതോടെ വിഷം അകത്തു ചെന്നല്ല മരണമെന്നും വ്യക്തമായി. ബന്ധുക്കളില്‍ ചിലരാണു സംഭവം വിഷം നല്‍കിയുള്ള കൊലപാതകമാണെന്ന പരാതി ഉന്നയിച്ചത്.

പതിനൊന്നു പേര്‍ കൂട്ട ആത്മഹത്യ ചെയ്ത വീട്ടില്‍ നിന്നും ലഭിച്ച ഡയറിക്കുറിപ്പുകളാണ് മരണത്തിന്റെ ചുരുളഴിച്ചത്. കൂട്ട മരണം മോക്ഷ പ്രാപ്തിക്കു വേണ്ടിയായിരുനെന്നു പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട്. അതിനുള്ളില്‍ നിന്നാണ് കൂട്ടമരണത്തിലേക്ക് നയിച്ച മരണത്തിന്റെ ഡയറിക്കുറിപ്പും, നോട്ട് ബുക്കും പൊലീസിന് ലഭിച്ചത്.

മരണത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്ന് ഭാട്ടിയ കുടുംബത്തിലെ മുതിര്‍ന്നവര്‍ തുടര്‍ച്ചയായി കുറിപ്പുകള്‍ എഴുതി. മരണത്തിനു ഏഴു ദിവസം മുന്നേ കുറിപ്പുകള്‍ എഴുതി. ചിലതില്‍ തിയ്യതി കുറിച്ചിട്ടു. മരണത്തിനു ഏഴു ദിവസം മുന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങി. എല്ലാ ദിവസവും ആല്‍മരത്തെ പ്രദക്ഷിണം ചെയ്തു. വ്യാഴാച്ചയോ, ഞായറാഴ്ചയോ വേണം മരണത്തെ വരിക്കാനെന്നു അവര്‍ തീരുമനിച്ചു. രാത്രി പന്ത്രണ്ടു മണിക്കും ഒന്നിനും ഇടയില്‍ മരണം ഉറപ്പാക്കണമെന്നും മുന്‍നിശയിച്ചിരുന്നു.

2017 നവംബറിലാണ് ആദ്യ മരണത്തെ കുറിച്ച് എഴുതുന്നത്, മരണത്തിനു രണ്ടു ദിവസം മുന്നേ കുറിപ്പ് എഴുതി നിര്‍ത്തുകയും ചെയ്തു. പതിനൊന്നു പേര് ഉള്‍പ്പെടുന്ന സംഘം ഈ ആചാരം പാലിച്ചാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും കുടുംബത്തില്‍ എല്ലാവര്ക്കും മോക്ഷം കിട്ടുമെന്നു ഉള്ള വിശ്വാസമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (39 minutes ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (50 minutes ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (2 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (3 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (3 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (3 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (4 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (4 hours ago)

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് ചെയര്‍മാന്‍ എന്ന പദം ഒഴിവാക്കി ചെയര്‍പേഴ്‌സണ്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചത്  (4 hours ago)

എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തും  (4 hours ago)

പ്രതി ഷിബിന്‍ലാലുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്  (4 hours ago)

മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിങ് റോഡ് അപകടത്തില്‍  (5 hours ago)

ആചാര്യരത്നം പുരസ്‌കാരം തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടിനു ഗവര്‍ണ്ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍  (5 hours ago)

തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ സര്‍വീസുകളുടെ മാതൃകയില്‍ കൊച്ചിയിലും ഡബിള്‍ ഡക്കര്‍....  (5 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു...  (5 hours ago)

Malayali Vartha Recommends