Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിൽ; ഒരാളുടേത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും; പ്രേതബാധയുണ്ടെന്ന് വിശ്വസിച്ചിരുന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥ...

30 DECEMBER 2019 12:34 PM IST
മലയാളി വാര്‍ത്ത

ഏറെ ദുരൂഹതകള്‍ നിറഞ്ഞ മരണമായിരുന്നു ഭാട്ടിയ കുടുംബത്തിന്റേത്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ് ഡല്‍ഹിയില്‍ ഏഴു സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ പതിനൊന്നു പേരുടെ മരണം പുറംലോകം അറിയുന്നത്. പതിനൊന്നു പേരുടെ മരണം പോലീസ് ആത്മഹത്യ ആയി വിധി എഴുതിയപ്പോഴും കൂട്ട ആത്മത്യ നടന്ന ഡല്‍ഹിയിലെ ആ വീട്ടിൽ ദുരൂഹതകൾ ഇന്നും ബാക്കിയാണ്. വീട്ടില്‍ പ്രേതബാധ ഉണ്ടെന്നും മോക്ഷം നേടാന്‍ കൂട്ട ആത്മഹത്യ ചെയ്തു എന്നെല്ലാം നാട്ടുകാര്‍ വിശ്വസിച്ചു.

കൂട്ടമരണത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും സമീപവാസികളുടെ ഭയവും ആശങ്കയും ഒഴിഞ്ഞിരുന്നില്ല. വീട്ടിനുള്ളിലെ പ്രേതശക്തിയും, പൈശാശിക ബാധയുമെല്ലാം മറുപടി ഇല്ലാത്ത ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. ഇതിനിടയില്‍ അന്ധവിശ്വാസങ്ങളെയെല്ലാം തള്ളി കളഞ്ഞുകൊണ്ടു, വീടിന്റെ താഴത്തെ നില ഡോക്ടര്‍ മോഹന്‍ സിംഗ് തന്റെ ഡയഗ്നോസ്റ്റിക് സെന്റര്‍ ആക്കി മാറ്റി. ദുരൂഹതകള്‍ ഏറെ നിലനില്‍ക്കുമ്ബോഴും അവയെ എല്ലാം ശക്തമായി പ്രതിരോധിക്കുകയാണ് ഡോക്ടര്‍.

''യാതൊരു തരത്തിലുമുള്ള അന്ധവിശ്വാസങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത്തരം കാര്യങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഞാന്‍ ഇവിടെ വരില്ലായിരുന്നു. എന്റെ രോഗികള്‍ക്ക് പരിശോധനയ്ക്കായി ഇവിടെ വരുന്നതില്‍ ഒരു പ്രശ്നവുമില്ല. ഈ വീട് റോഡിന് സമീപമുള്ളതിനാല്‍ എന്നെ കാണാന്‍ വരുന്ന രോഗികള്‍ക്ക് സൗകര്യപ്രദവുമാണ്'' എന്ന് ഡോക്ടര്‍ പറയുന്നു.

എന്നാൽ ആഴ്ചയില്‍ ഒരിക്കല്‍ ഒരു ഹിന്ദു പുരോഹിതന്‍ വന്നു ആ വീട്ടിൽ പ്രാര്‍ത്ഥന നടത്തും. എന്നാൽ അത് അന്ധവിശ്വാസം കൊണ്ടല്ല ,ഏതെങ്കിലും ഒരു നല്ല കാര്യം ചെയ്യുന്നതിന് മുന്‍പ് ഈശ്വര സമര്‍പ്പണം നന്മയാണെന്നും ഡോക്ടര്‍ പറയുന്നു.

സംശയങ്ങളും ദുരൂഹതകളും ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഡോക്ടറുടെ വരവോടെ അയല്‍വാസികളുടെ പൈശാശിക വിശ്വാസങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ''സംഭവിച്ചതെല്ലാം സംഭവിച്ചു എപ്പോള്‍ എല്ലാം ശരിയാണ്'', ''ഒരു ദുരാത്മാവിനെപ്പോലെ അവിടെ ഒന്നുമില്ല, അവരുടെ ആത്മാക്കള്‍ നേരിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോയി"" എന്നും സമീപവാസികള്‍ പറയുന്നു.


11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. നാരായണ്‍ ദേവിയുടെ മൃതദേഹം മാത്രമാണ് തറയില്‍ കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്. മറ്റ് പത്ത് പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയില്‍ ഇരുമ്ബുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായ ടേപ്പ് വച്ച്‌ ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തുനിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. മന്ത്രവാദമാണ് മരണങ്ങള്‍ക്കു പിന്നിലെന്ന് പൊലീസിന് അന്നു തന്നേ സംശയമുണ്ടായിരുന്നു. വീട്ടില്‍ ദുര്‍മന്ത്രവാദം നടന്നിരുന്നതായി പൊലീസ് സംശയിച്ചിരുന്നു.

നാരായണ്‍ ദേവിയുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതില്‍ നിന്നു വ്യക്തമായത് എല്ലാം തൂങ്ങിമരണമാണെന്നായിരുന്നു. രോഹിണി ഫൊറന്‍സിക് ലാബില്‍ നിന്നുള്ള വിസറ പരിശോധന വന്നതോടെ വിഷം അകത്തു ചെന്നല്ല മരണമെന്നും വ്യക്തമായി. ബന്ധുക്കളില്‍ ചിലരാണു സംഭവം വിഷം നല്‍കിയുള്ള കൊലപാതകമാണെന്ന പരാതി ഉന്നയിച്ചത്.

പതിനൊന്നു പേര്‍ കൂട്ട ആത്മഹത്യ ചെയ്ത വീട്ടില്‍ നിന്നും ലഭിച്ച ഡയറിക്കുറിപ്പുകളാണ് മരണത്തിന്റെ ചുരുളഴിച്ചത്. കൂട്ട മരണം മോക്ഷ പ്രാപ്തിക്കു വേണ്ടിയായിരുനെന്നു പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട്. അതിനുള്ളില്‍ നിന്നാണ് കൂട്ടമരണത്തിലേക്ക് നയിച്ച മരണത്തിന്റെ ഡയറിക്കുറിപ്പും, നോട്ട് ബുക്കും പൊലീസിന് ലഭിച്ചത്.

മരണത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്ന് ഭാട്ടിയ കുടുംബത്തിലെ മുതിര്‍ന്നവര്‍ തുടര്‍ച്ചയായി കുറിപ്പുകള്‍ എഴുതി. മരണത്തിനു ഏഴു ദിവസം മുന്നേ കുറിപ്പുകള്‍ എഴുതി. ചിലതില്‍ തിയ്യതി കുറിച്ചിട്ടു. മരണത്തിനു ഏഴു ദിവസം മുന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങി. എല്ലാ ദിവസവും ആല്‍മരത്തെ പ്രദക്ഷിണം ചെയ്തു. വ്യാഴാച്ചയോ, ഞായറാഴ്ചയോ വേണം മരണത്തെ വരിക്കാനെന്നു അവര്‍ തീരുമനിച്ചു. രാത്രി പന്ത്രണ്ടു മണിക്കും ഒന്നിനും ഇടയില്‍ മരണം ഉറപ്പാക്കണമെന്നും മുന്‍നിശയിച്ചിരുന്നു.

2017 നവംബറിലാണ് ആദ്യ മരണത്തെ കുറിച്ച് എഴുതുന്നത്, മരണത്തിനു രണ്ടു ദിവസം മുന്നേ കുറിപ്പ് എഴുതി നിര്‍ത്തുകയും ചെയ്തു. പതിനൊന്നു പേര് ഉള്‍പ്പെടുന്ന സംഘം ഈ ആചാരം പാലിച്ചാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും കുടുംബത്തില്‍ എല്ലാവര്ക്കും മോക്ഷം കിട്ടുമെന്നു ഉള്ള വിശ്വാസമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (46 minutes ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (51 minutes ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (1 hour ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (1 hour ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (1 hour ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (1 hour ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (2 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (2 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (2 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (3 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (3 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (3 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (4 hours ago)

Malayali Vartha Recommends