പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ടെന്നും അതാണ് ഒ. രാജഗോപാല്‍ നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതെന്നുമുള്ള അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി
പൗരത്വ ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കിയ സംഭവം രാജ്യാന്തര ശ്രദ്ധ ഇടുമ്പോൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ടെന്നും അതാണ് ഒ. രാജഗോപാല്‍ നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതെന്നുമുള്ള അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി.
പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ട്. ഒ. രാജഗോപാല്‍ പ്രമേയത്തെ നിയമസഭയില്‍ അനുകൂലിച്ചില്ല. എതിര്‍ത്തതുമില്ല. മൗനം സമ്മതം എന്ന നിലയിലാണ് രാജഗോപാല്‍ ഇരുന്നത്. മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ബി.ജെ.പിയില്‍ പോലും എതിര്‍പ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.
ജമാഅത്ത് ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഭീകര സംഘടനകളായത് എപ്പോഴാണെന്ന് സി.പി.ഐ.എം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.ഐ.എം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മനുഷ്യച്ചങ്ങലയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ഇന്നലെയാണു കേരളാ നിയമസഭയില്‍ പാസായത്. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നതും പാസാക്കുന്നതും.
പ്രമേയം നിയമസഭയില്‍ പാസാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി എം.പി അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. ജി.വി.എല്‍ നരസിംഹ റാവുവാണ് പിണറായി വിജയനെതിരെ നോട്ടീസ് നല്‍കിയത്.
അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കിയതു ഭാവിയെ സംബന്ധിച്ചു ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
‘കേരളത്തില്‍ ഇന്നലെയുണ്ടായ നിയമസഭാ നടപടികള്‍ രാജ്യം അതീവ ഗൗരവമായി വീക്ഷിക്കുന്ന നിലയാണു വന്നിട്ടുള്ളതെന്നും . നാം അംഗീകരിച്ച പ്രമേയം രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്ന നിയമനിര്‍മാണത്തിന്റെ നിയമസഭ പ്രതികരിച്ചത് എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നുണ്ടെന്നും . അദ്ദേഹം അഭിപ്രായപ്പെട്ടു .
അതിനിടെ സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടക്കാൻ പൗരത്വത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ജില്ലാ മജിസ്‌ട്രേറ്റുമാരുടെ കീഴില്‍ പുതിയ സംവിധാനത്തിനാണു രൂപം നല്‍കുക. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അപേക്ഷ സമര്‍പ്പിക്കുന്നതു മാത്രമല്ല, രേഖകളുടെ പരിശോധനയും പൗരത്വ അനുവദിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു.
https://www.facebook.com/Malayalivartha