കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണി; ചൈനീസ് കളിപ്പാട്ടങ്ങളില്‍ മാരകരോഗങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ കണ്ടെത്തി
വില കുറഞ്ഞ ചൈനീസ് ഇലക്‌ട്രോണിക്‌സ് കളിപ്പാട്ടങ്ങളില്‍ മാരക രോഗങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പ്രാദേശിക വിപണികളില്‍ കിട്ടുന്നു 'മെയ്ഡ് ഇന്‍ ചൈന' കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇലക്‌ട്രോണിക് കളിപ്പാട്ടങ്ങളിലും അപകടകരമായ ഹെവി ലോഹങ്ങളും അവയുടെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മറ്റ് മാരക വസ്തുക്കളും കണ്ടെത്തി . നിലവാരം കുറഞ്ഞ ഇലക്‌ട്രോണിക് പാട്‌സുകളും ബാറ്ററികളുമാണ് ഇത്തരം കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്നത്. ഡിജിഎഫ്ടിയുടെ പുതുക്കിയ വിജ്ഞാപനത്തില്‍ ചൈനീസ് ഇലക്‌ട്രോണിക് കളിപ്പാട്ടങ്ങളെ കുറിച്ച് കസ്റ്റംസ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൈനയില്‍ നിന്നെത്തുന്ന എല്ലാ കണ്ടെയ്‌നറുകളിലെയും ഉല്‍പ്പന്നങ്ങളുടെ സാമ്ബിളുകള്‍ പരിശോധിക്കണം. ഇതിനു ശേഷം മാത്രമേ വില്‍പ്പനയ്ക്ക് അനുവദിക്കാവൂ എന്നതാണ് നിര്‍ദ്ദേശം. ഇത് നിലനിൽക്കവേ അത് പാലിക്കാതെ പോകുന്നു. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി രൂപീകരിച്ച ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യുസിഐ) നടത്തിയ പഠനത്തില്‍ ചൈനയില്‍ നിര്‍മിച്ച ഇലക്‌ട്രോണിക് കളിപ്പാട്ടങ്ങളില്‍ ഭൂരിഭാഗവും രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങളില്‍ പരാജയപ്പെട്ടു . ഇതെല്ലാം തന്നെ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും കണ്ടെത്തുകയുണ്ടായി .
https://www.facebook.com/Malayalivartha