തെരുവിലൂടെ അര്‍ധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ വലിച്ചിഴച്ച് യുവതി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം
പൊതുനിരത്തിലൂടെ ജനം നോക്കി നിൽക്കെ അര്‍ധ നഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ട് പോകുന്ന പെണ്‍കുട്ടി. ബംഗ്ലാദേശിലെ തിരക്കേറിയ തെരുവിലൂടെയാണ് പുരുഷനെ ചങ്ങലയില്‍ ആക്കി യുവതി വലിച്ചുകൊണ്ട് പോകുന്നത്. ചിത്രം വൈറല്‍ ആതോടെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഒടുവിൽ സംഗതി കൈവിട്ടെന്നായപ്പോൾ മാപ്പപേക്ഷയുമായി ഇരുവരും രംഗത്തെത്തി.
വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടിയുടെ പേര് അഫ്‌സാന ഷെജുട്ടി എന്നാണ്. ധാക്ക സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സ് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഷെജൂട്ടി. ചങ്ങലയില്‍ ആക്കി കൊണ്ടു പോകുന്ന പുരുഷന്റെ പേര് തുതുല്‍ ചൗധരി എന്നാണ്. അയാൾ ഒരു നായ നടക്കുന്ന പോലെ കൈകളും കാലുകളും നിലത്ത് കുത്തി ഇഴഞ്ഞാണ് നീങ്ങുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലൂടെയാണ് ഷെജൂട്ടി ചൗധരിയെ നായയെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത്.
എന്നാൽ സംഭവം വിവാദമായതോടെ 1968 -ല്‍ വിയന്നയില്‍ നടന്ന സമാനമായ ഒരു സംഭവത്തിന്റെ ആവര്‍ത്തനമാണ് തങ്ങള്‍ പുനരാവിഷ്‌കരിച്ചതാണെന്ന് ആണ് ഇരുവരും വിശദീകരിക്കുന്നത്. വിയന്നയില്‍ അമ്ബതോളം വര്‍ഷങ്ങള്‍ക്കുമുമ്ബ് അക്കാലത്തെ ഫെമിനിസ്റ്റുകള്‍ അവതരിപ്പിച്ച ഒരു ദൃശ്യമാണ് തങ്ങള്‍ പുനരാവിഷ്‌കരിച്ചതെന്ന് ഇരുവരും പറയുന്നു. 'ഫ്രം ദ് പോര്‍ട്‌ഫോളിയോ ഓഫ് ഡോഗഡ്‌നെസ്' എന്നായിരുന്നു അന്നത്തെ അവതരണത്തിന്റെ പേര്. പക്ഷേ, അനുമതിയില്ലാതെയാണു പുനരാവിഷ്‌കരണം റോഡില്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. മാപ്പു പറയുകയും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തതിനാല്‍ പൊലീസ് ഇരുവരെയും വിട്ടയച്ചു.
https://www.facebook.com/Malayalivartha