വാക്കുതർക്കത്തിനിടെ യുവതി കയ്യിൽ കരുതിയ പെട്രോൾ ദേഹത്തൊഴിച്ചു; കാമുകൻ തീകൊളുത്തി; പൊള്ളലേറ്റ യുവതി ആശുപത്രിയിൽ
തർക്കത്തിനിടെ യുവതി ദേഹത്ത് പെട്രോളൊഴിച്ചു. കാമുകൻ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിൽ . തര്‍ക്കത്തിനിടെ കയ്യില്‍ക്കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തൊഴിച്ച സ്ത്രീയെ കാമുകന്‍ തന്നെ തീകൊളുത്തുകയായിരുന്നു എന്നാണ് പരാതി. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ലാസല്‍ഗാവ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത് . അമ്പതുശതമാനത്തോളം പൊള്ളലേറ്റ ലക്ഷ്മിബായി റാവത്ത്(35) ചികിത്സയിലാണ്. ലക്ഷ്മിബായിയുടെ കാമുകന്‍ രാമേശ്വര്‍ ഭാഗവത്(25) സംഭവസ്ഥലത്തുനിന്ന് തുടർന്ന് ഓടിരക്ഷപ്പെട്ടു.
രാമേശ്വറും ലക്ഷ്മിബായിയും ഒരുമാസം മുമ്പ് ഒരു ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ രാമേശ്വര്‍ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയംതടത്തുകയും ചെയ്തു . ഇതില്‍ പ്രകോപിതയായ ലക്ഷ്മിബായി, ബസ് സ്റ്റാന്‍ഡിലേക്ക് രാമേശ്വറിനെ കൂടിക്കാഴ്ചയ്ക്കായി വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയം രാമേശ്വറിനൊപ്പം ഒരു ബന്ധുവും മറ്റൊരാളും ഉണ്ടായിരുന്നു.
തുടര്‍ന്ന് ലക്ഷ്മിബായിയും രാമേശ്വറും തമ്മില്‍ ബസ് സ്റ്റാൻഡിൽ വെച്ച് വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ ലക്ഷ്മിബായി കയ്യില്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പിന്നാലെ, ലക്ഷ്മിയുടെ കൈവശമുണ്ടായിരുന്ന തീപ്പെട്ടി രാമേശ്വര്‍ കൈക്കലാക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്ന് രാമേശ്വര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് പിടികൂടി. നാസിക്ക് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശുപത്രിയിലെത്തി ലക്ഷ്മിബായിയെ സന്ദർശിച്ചിരുന്നു.
https://www.facebook.com/Malayalivartha