മൃതദേഹം പോളിത്തീന്‍ കവറിംഗ് തുറന്ന് പുറത്തെടുത്ത് മതാചാര പ്രകാരം സംസ്‌കരിച്ചു. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കര പള്ളി വളപ്പിലാണ് സംസ്‌കാരം നടന്നത്. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത അമ്ബതോളം പേരെ നിരീക്ഷണത്തിലാക്കി.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗുരുതര വീഴ്ച. കൊവിഡ് ബാധിച്ച് മരിച്ച 75 വയസുകാരന്‍െ്‌റ മൃതദേഹം പോളിത്തീന്‍ കവറിംഗ് തുറന്ന് പുറത്തെടുത്ത് മതാചാര പ്രകാരം സംസ്‌കരിച്ചു. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കര പള്ളി വളപ്പിലാണ് സംസ്‌കാരം നടന്നത്. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത അമ്ബതോളം പേരെ നിരീക്ഷണത്തിലാക്കി.
കേരളത്തിൽ കൊറോണ ബാധയെത്തുടര്‍ന്ന് മരിച്ച മട്ടേഞ്ചേരി സ്വദേശിയായ 69കാരന്റെ മൃതദേഹം സംസ്‌കരിച്ചത് ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു. ലോകത്തിലെ പല ഇടതും അതെ പ്രക്രിയ തന്നെയാണ് നടപ്പിലാക്കുന്നത് മട്ടാഞ്ചേരിയിലെ ആരാധനാലയത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്
ശനിയാഴ്ച മൂന്നു മണിക്ക് മതാചാര പ്രകാരമുള്ള ചടങ്ങുകളോടെയാണ് സംസ്‌ക്കാരം നടത്തിയത്. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് മൃതദേഹം കളമശ്ശേരി കോവിഡ് ചികിത്സാകേന്ദ്രത്തില്‍നിന്ന് കൊണ്ടുപോയത്.
അടുത്ത ബന്ധുക്കള്‍ ആയ അഞ്ചുപേരും, സന്നദ്ധ പ്രവര്‍ത്തകരായ അഞ്ചുപേരും ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ്, നഗരസഭ, പ്രതിനിധികളായി അഞ്ചുപേരും മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. ട്രിപ്പിള്‍ ലയര്‍ ബാഗില്‍ പൊതിഞ്ഞാണ് മെഡിക്കല്‍ കോളേജില്‍ നിന്നും മൃതശരീരം കൈമാറിയത്.
108 ആംബുലന്‍സില്‍ കയറ്റിയത് തൊട്ടു പൂര്‍ണമായും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മേല്‍നോട്ടത്തിലായിരുന്നു മരണാനന്തര ചടങ്ങുകള്‍. ആവശ്യമായ കയ്യുറകളും, മാസ്‌കുകളും ധരിച്ചായിരുന്നു സന്നദ്ധ പ്രവര്‍ത്തകര്‍ എല്ലാം കൈകാര്യം ചെയ്തത്. മൃതദേഹം സ്പര്‍ശിക്കുന്നത് ഒഴിച്ച് മതാചാര പ്രകാരമുള്ള ചടങ്ങുകളും നടത്തുന്നതിന് ഇത്തരം സാഹചര്യങ്ങളില്‍ തടസമില്ല. പള്ളിയില്‍ എത്തിച്ച ഉടന്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി. പത്തടി താഴ്ചയിലാണ് മൃതദേഹം മറവുചെയ്തത്.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരമാണ് അടക്കം ചെയ്യേണ്ടത്. ആശുപത്രിയില്‍ നിന്ന് പോളിത്തീന്‍ കവറിംഗ് ചെയ്ത് മൃതദേഹം ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് തുറക്കാന്‍ പാടില്ല. കൂടാതെ സാധാരണ മരണം സംഭവിച്ചവരുടെ മൃതദേഹം അടക്കം ചെയ്യുന്നതിലും ആഴത്തില്‍ കുഴിയെടുത്താണ് കൊവിഡ് ബാധിതരുടെ മൃതദേഹം അടക്കം ചെയ്യുന്നത്. ഇതെല്ലാം ലംഘിച്ചാണ് തമിഴ്‌നാട്ടിലെ സംസ്‌കാര ചടങ്ങ് നടന്നത്. അതേസമയം മരണം നടക്കുമ്ബോള്‍ ഇയാളുടെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചിരുന്നില്ല.
അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 7ഛ വയസുകാരനും 61 വയസുകാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
https://www.facebook.com/Malayalivartha