കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഏത് വിധത്തിലെങ്കിലും കോറോണയെ നേരിട്ടേ പറ്റു അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക നീക്കങ്ങൾ തന്നെയാണ് നടത്തുന്നത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തെ കുറിച്ചും വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങളെ കുറിച്ചും ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച നടത്തി. എന്നാൽ ഇപ്പോൾ വരുന്ന വാർത്ത കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ രാഷ്ട്രപതിമാരായ പ്രണബ് മുഖർജി, പ്രതിഭ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്.ഡി.ദേവെഗൗഡ തുടങ്ങിയവരുമായാണ് മോദി ചർച്ച നടത്തിയതെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എസ്പി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്, പ്രകാശ് സിങ് ബാദൽ, ദക്ഷിണേന്ത്യയിലെ നേതാക്കളായ കെ.ചന്ദ്രശേഖര റാവു, എം.കെ.സ്റ്റാലിൻ തുടങ്ങിയവരുമായാണു മോദി കോവിഡ് പ്രതിരോധം ചർച്ച ചെയ്തത്.
മുമ്പ് ‘ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. കൊറോണ വൈറസ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ കുറിച്ചും, പകര്‍ച്ചാവ്യാധി പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു’. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനെകുറിച്ചും മഹാമാരിയെ നേരിടാന്‍ ഇരു രാജ്യങ്ങള്‍ക്കും സഹകരിക്കാവുന്ന വഴികളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഇസ്രായേല്‍ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ബെഞ്ചമിന്‍ നെതന്യാൂഹു സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha