40 കോടി ജനങ്ങള്‍ ദാരിദ്ര്യാവസ്ഥയിലേക്ക്; ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ
കൊറോണ വൈറസ് മൂലമുണ്ടായ പ്രശ്നങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വരും ദിവസങ്ങളിൽ ഉല്പാദനവും വ്യാപാരവും അടക്കമുള്ള മേഖലകള്‍ ഗുരുതരമായ പ്രതിസന്ധി നേരിട്ടേക്കാം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം ഏറ്റവും മോശമായ മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്.
കോവിഡ്-19 ഉണ്ടാക്കുന്ന സാമ്ബത്തിക പ്രതിസന്ധി മൂലം ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ ദാരിദ്ര്യാവസ്ഥയിലേക്ക് പോയേക്കാമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഐക്യരാഷ്ട്ര സഭ. അസംഘടിത മേഖലയില്‍ ജോലി ചെയ്‌യുന്ന തൊഴിലാളികളാണ് അതിഭീകരമായ പ്രതിസന്ധി നേരിടുന്നത്.
കോവിഡ്-19 ആഗോള സമ്ബദ് വ്യവസ്ഥയില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഇന്റര്‍നാഷണല്‍ ലേബര്‍ അസോസിയേഷന്‍ തയ്‌യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അഞ്ചില്‍ നാല് എന്ന തോതില്‍ ആളുകള്‍ ലോകത്താകമാനം തൊഴില്‍ പ്രതിസന്ധി നേരിടുന്നു. വികസിത രാജ്യങ്ങളിലേയും വികസ്വര രാജ്യങ്ങളിലും ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. വളരെ കാര്യക്ഷമവും ദ്രുതഗതിയിലുമുള്ള നടപടികളിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ ആഗോളസമ്ബദ് വ്യവസ്ഥയ്‍ക്ക് സാധിക്കുകയുള്ളൂവെന്ന് യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ആകെ ജോലിക്കാരുടെ 90 ശതമാനവും അസംഘടിത മേഖലയിലുള്ളവരാണ്. നിലവിലെ സാമ്ബത്തി പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുന്നതും അസംഘടിത മേഖലയില്‍ ജോലി ചെയ്‌യുന്ന 40 കോടി തൊഴിലാളികളെയാവും. ഇവര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോവാനുള്ള സാധ്യത കൂടുതലാണ്.
ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മാത്രം ആഗോളതലത്തില്‍ ആകെ ജോലിസമയത്തിന്റെ 7 ശതമാനത്തോളമാണ് ഈ പ്രതിസന്ധിയിലൂടെ നഷ്ടമാവുന്നത്. അതായത് 195 മില്ല്യണ്‍ തൊഴിലുകള്‍ താല്‍ക്കാലികമായി നഷ്ടമായിരിക്കുന്നു.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ കുറവുണ്ടാകുമെന്ന് പ്രവചിച്ച് റേറ്റിങ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാചസ് രംഗത്തെത്തിയിട്ടുണ്ട്. 1.6 ശതമാനമായി വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് പ്രവചനം. 400 ബേസിക് പോയിന്റിെന്റ കുറവാണ് ഉണ്ടാവുക. ലോക്ഡൗണ്‍ മൂലം ഇന്ത്യയുടെ വലിയൊരു വിഭാഗം സാമ്ബത്തിക പ്രവര്‍ത്തനങ്ങളും നിലച്ചിട്ടുണ്ട്. ഇതിനാലാണ് വളര്‍ച്ചയില്‍ 220 ബേസിക് പോയിന്റിെന്റ കുറവ് വരുത്തിയത്. ആഗോള വളര്‍ച്ചയിലെ ഇടിവ് മൂലം 150 ബേസിക് പോയിന്റിെന്റ കുറവുണ്ടാകുമെന്നും ഗോള്‍ഡ്മാന്‍ സാചസ് അറിയിച്ചു. ആര്‍.ബി.ഐ പലിശ നിരക്കില്‍ 50 ബേസിക് പോയിന്റിെന്റ കുറവ് വരുത്തുമെന്നും സാചസ് വ്യക്തമാക്കിയിട്ടുണ്ട്.
സാമ്ബത്തിക വര്‍ഷത്തിെന്റ ആദ്യ രണ്ട് പാദങ്ങളില്‍ കോവിഡ് ഇന്ത്യക്ക് വെല്ലുവിളിയാകും. മൂന്നാം പാദം മുതല്‍ സമ്ബദ്വ്യവസ്ഥ കരകയറും. കോവിഡ് 19 വൈറസ് ബാധ മറികടക്കാന്‍ നരേന്ദ്രമോദി പ്രഖ്യാപിച്ച രക്ഷാപാക്കേജ് ആകെ ജി.ഡി.പിയുടെ 0.8 ശതമാനം മാത്രമാണ്. പലിശനിരക്കുകള്‍ കുറക്കാനുള്ള ആര്‍.ബി.ഐ തീരുമാനം ജി.ഡി.പിയുടെ 3.2 ശതമാനം പണം വിപണിയിലേക്ക് എത്തിച്ചിരുന്നു. ഇതുകൊണ്ട് മാത്രം പ്രതിസന്ധി മറികടക്കാനാവില്ലെന്ന സൂചനകളാണ് ഗോള്‍ഡ്മാന്‍ സാചസ് നല്‍കുന്നത്.
https://www.facebook.com/Malayalivartha