കൊറോണബാധ പകരുന്ന കൊല്ലത്തെ ലെമൺ സിറ്റി; നഗരസഭാ പരിധി പൂർണമായും അടച്ചു

തെങ്കാശി ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നത് വളരെ ഏറെ ആശങ്ക പരത്തുന്നു. ഇന്നലെ വരെ തന്നെ 14 പോസിറ്റീവ് കേസുകളാണ് തെങ്കാശിയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ചിന്തിക്കേണ്ട മറ്റൊന്ന് എന്നത് കേരള അതിർത്തിയായ കോട്ടവാസലിൽ നിന്നു 35 കിലോമീറ്റർ അകലെയുള്ള പുളിയങ്കുടി അതായത് ലെമൺസിറ്റി നഗരസഭ പരിധിയിലാണ് ഇപ്പോൾ കൊറോണ വൈറസ് പടർന്നു പിടിക്കുന്നത്. ഇതേതുടർന്ന് നഗരസഭാ പരിധി പൂർണമായും അടച്ചു. പൊലീസ് പുളിയങ്കുടിയിലേക്കുള്ള പ്രവേശന കവാടങ്ങൾ മുദ്രവയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ലെമൺ സിറ്റിയിൽ കൊറോണ പടരുന്നത് ഏറെ ആശങ്കയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മൊത്തവ്യാപാരമായി നാരങ്ങ കയറ്റി അയയ്ക്കുന്നത് പുളിയങ്കുടിയിൽ നിന്നുതന്നെയാണ്. കേരളത്തിലേക്ക് മാത്രം ദിവസവും പത്തിലധികം വാഹനങ്ങളാണ് നാരങ്ങയുമായി എത്തുന്നത് തന്നെ. അതോടൊപ്പം തന്നെ പുളിയങ്കുടിക്ക് സമീപത്തുള്ള ഗ്രാമങ്ങളിൽ നിന്നും കർഷകർ മൊത്തവിപണന കേന്ദ്രത്തിൽ എത്തിച്ചാണ് വ്യാപാരം ചെയുന്നത്.
അതോടൊപ്പം തന്നെ തെങ്കാശി ജില്ലയിൽ 70,000 വീടുകളിൽ 2,40,000 ആൾക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും 14 പോസ്റ്റീവ് കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ കൊവിഡ് ബാധിതരെ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ തെങ്കാശി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 448 കിടക്കകൾ ഉണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തിൽ സ്കൂൾ, കോളജ്, കമ്മ്യൂണിറ്റി ഹാൾ എന്നിവ ജില്ലാ ഭരണകൂടം ഏറ്റെടുത്ത് 4000 കിടക്കകൾ ഒരുക്കാനുള്ള ശ്രമം ആരംഭിച്ചതായി തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി ജില്ലയുടെ കോവിഡ് സ്പെഷൽ ഓഫിസർ കരുണാകരനും, തെങ്കാശി കലക്ടർ ജി. കെ. അരുൺ സുന്ദർ ദയാലനും അങ്ങനെ അറിയിക്കുകയുണ്ടായി.
എന്നാൽ അറിയേണ്ടത് തെങ്കാശി ജില്ലയിൽ കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ആര്യങ്കാവ് ചെക്പോസ്റ്റിൽ റാപിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയർന്നുവന്നു. അങ്ങനെ തമിഴ്നാട്ടിൽ നിന്നു പാൽ, പച്ചക്കറി, വയ്ക്കോൽ തുടങ്ങി അവശ്യ വസ്തുക്കളുമായി വരുന്ന വാഹനങ്ങൾ അണുനശീകരണം നടത്തി കടത്തിവിടുകയാണ് ഇപ്പോൾ പതിവായി നടന്നുവരുന്നത്. ഇത്തരത്തിൽ യാത്രക്കാരെപോലും ശരീരോഷ്മാവ് മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha























