കാറിലെത്തിയ മൂന്നംഗ സംഘം എത്തിയത് വടിവാളുമായി! ഓടി രക്ഷപെടാന്‍ ശ്രമിച്ച ചന്ദ്രമോഹനെ തലങ്ങും വിലങ്ങും വെട്ടി... മകളുടെ മുന്നിലിട്ട് പിതാവിന്റെ തല അറുത്ത് മാറ്റി; ക്രൂരമായ കൊലപാതകം സംഭവിച്ചത് തിരുച്ചിറപ്പള്ളിയിൽ

ലോക് ഡൗൺ കാലത്ത് അക്രമങ്ങളും മോഷണങ്ങളും ഉൾപ്പെടെ കുറയുന്നുണ്ടെങ്കിലും കൊലപാതകങ്ങൾ വർധിച്ച് വരുകയാണ്. ദിനംപ്രതി ഓരോ വാർത്തകളും പുറത്ത് വരുകയാണ്. ഇപ്പോഴിതാ തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു ഗുണ്ടയുടെ തല മൂന്നംഗ സംഘം വെട്ടിയെടുത്തതെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
വെട്ടിയെടുത്ത തലയുമായി സ്റ്റേഷനിലെത്തി മൂന്നംഗ സംഘം കീഴടങ്ങി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിനു കാരണം. ലോക്ഡൗണ്‍ കാലത്തെ അതിക്രൂരമായ കൊലപാതകത്തില്‍ നടുങ്ങിയിരിക്കുയാണ് തിരുച്ചിറപ്പള്ളി.
കഴിഞ്ഞ ദിവസമാണ് പത്തുവയസ്സു പ്രായമുള്ള മകള്‍ക്ക് മുന്നില്‍ വച്ചു സ്ഥലത്തെ ഗുണ്ടയായ യുവാവിനെ ഒരു സംഘം വെട്ടി കൊലപെടുത്തിയത്. അതുകൊണ്ട് കലി അടങ്ങാത്ത അക്രമികള്‍ ഉടലില്‍ നിന്ന് ശിരസ് അറുത്തെടുത്തു.
തുടര്‍ന്ന് വടിവാളിന്റെ തലപ്പില്‍ ശിരസ് കോര്‍ത്തെടുത്തു കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശ്രീരംഗം ഡ്രെയിനേജ് സ്ട്രീറ്റിലെ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
മകളുമൊന്നിച്ചു ബൈക്കില്‍ വരുന്നതിനിടെ വീടിനു മുന്നില്‍ വച്ചായിരുന്നു ആക്രമണം. കാറിലെത്തിയ മൂന്നംഗ സംഘം വടിവാളുമായി ഇറങ്ങിയതു കണ്ടു ചന്ദ്രമോഹന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. മകളെ വാള്‍ കാട്ടി ഓടിച്ച സംഘം ചന്ദ്രമോഹനെ തലങ്ങും വിലങ്ങും വെട്ടി. പിന്നീട് ശിരസ് അറുത്തെടുത്തു.
നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ചന്ദ്രമോഹന്‍. ശ്രീരംഗം റയില്‍വേ ബ്ലോക്കില്‍ താമസിക്കുന്ന ശരവണന്‍, സഹോദരന്‍ സുരേഷ്, ബന്ധു ശെല്‍വം എന്നിവരാണ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
വാള്‍തലപ്പില്‍ ശിരസ് കണ്ടു പരിഭ്രമിച്ച പൊലീസുകാര്‍ ഉടന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി. മൃതദേഹം തിരുച്ചിറപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha