Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഗോവയില്‍ പോയ കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകള്‍ അഞ്ജനയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍

18 MAY 2020 12:17 PM IST
മലയാളി വാര്‍ത്ത

സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയ കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകള്‍ അഞ്ജന കെ.ഹരീഷിന്റെ (21) കാരിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ചാണു ബന്ധുക്കള്‍ രംഗത്തെത്തിയത്. വിശദ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഈ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മിനി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നല്‍കി.

മകള്‍ മരിക്കുന്നതിനു തലേദിവസം വിളിച്ചിരുന്നുവെന്നും നാട്ടിലേക്കു മടങ്ങി വരുമെന്ന് അറിയിച്ചിരുന്നതായും അമ്മ പറയുന്നു. അഞ്ജനയെ 13 നാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോവയില്‍ ഇവര്‍ താമസിച്ച റിസോര്‍ട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്കു ഗോവ പൊലീസ് നല്‍കിയ വിവരം. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു.

അഞ്ജനയുടെ മരണത്തിന് പിന്നില്‍ ചിലപ്പോള്‍ അവളുടെ കാമുകനായ പ്രണോയ് പ്രസൂണിന്റെ പ്രേരണയായിരിക്കാമെന്ന് അടുത്ത സുഹൃത്ത് ഗാര്‍ഗി ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മാനസാന്തരം വന്നതില്‍ കാമുന്റെ ഭീഷണി ഉണ്ടായിരിക്കാമെന്ന് അഞ്ജനയുടെ സുഹൃത്തുക്കള്‍ പറയുന്നു. മാര്‍ച്ച് 17 ന് മൂന്നിന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്. ശബരിയും ഗാര്‍ഗിയും ഒപ്പമുണ്ടായിരുന്നു. ലോക്ഡൗണായതിനാല്‍ അവിടെ കുടുങ്ങി. മരിക്കുന്ന അന്ന് അഞ്ജന വളയെധികം സന്തോഷവതിയായിരുന്നുവെന്ന് കൂട്ടുകാര്‍ പറയുന്നു. ഒരുപാട് പേരെ ഫോണ്‍വിളിച്ചിരുന്നു. കൂട്ടത്തില്‍ കാമുകനായ പ്രണോയുമായും ഏറെ നേരം സംസാരിച്ചിരുന്നു. ഇതിന് ശേഷം അവള്‍ ആകെ മൂഡ് ഔട്ടിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.

രാത്രി 8.45 ഓടെ അവരുടെ സമീപത്തുനിന്നും ഒഴിഞ്ഞുമാറി പോയിരുന്നു. ബാത്തുറൂമിലോ മറ്റോ പോയതാണെന്ന് കരുതി ആരും അന്വേഷിച്ചില്ല. ഒന്‍പതുമണിയായതോടെ എല്ലാവരും റൂമിലും പുറത്തും അന്വേഷിച്ചു. അടുത്ത ബീച്ചിലേക്കും അന്വേഷണം നീങ്ങി. വീണ്ടും തിരിച്ചുവന്ന് പരിസരവാസികളെ അവര്‍ വിവരമറിയിച്ചു. അവരും കൂടി ചേര്‍ന്ന് തിരഞ്ഞപ്പോള്‍ അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പിറക് വശത്തെ ആളൊളിഞ്ഞ സ്ഥലത്ത് തൂങ്ങിയ നിലയില്‍ അഞ്ജനയെ കണ്ടെത്തുകയായിരുന്നു. കൂട്ടുകാരിയുടെ ലുങ്കി കെട്ടി അതിലാണ് തൂങ്ങിയത്. സുഹൃത്തുക്കളും പരിസരവാസികളും ചേര്‍ന്ന് അടുത്തുള്ള പിഎച്ച്‌സിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

അതേസമയം മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക് ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാര്‍ പറയുന്നത്. നന്നായി എഴുതുകയും വായിക്കുകയും പഠിക്കുകയും ചെയ്യുന്ന അഞ്ജനയ്ക്ക് ബ്രണ്ണന്‍ കോളേജിലെ ഡിഗ്രി വിദ്യാഭ്യാസത്തോടെയാണ് ഏറെ മാറ്റം വന്നത്. ഒരു കാമുകനെ പരിചയപ്പെട്ടതോടെ രാഷ്ട്രീയ പ്രവര്‍ത്തനം പതിയെ നിര്‍ത്തി തുടങ്ങിയിരുന്നു. പിന്നീടാണ് വീട്ടുകാരുമായി അകന്ന് കൂട്ടുകാര്‍ക്കൊപ്പം ജീവിച്ചു തുടങ്ങിയത്.

4 മാസം മുന്‍പു മകളെ കാണാനില്ലെന്നു പറഞ്ഞ് അമ്മ മിനി ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജനയെ പൊലീസ് പിടികൂടി വീട്ടുകാര്‍ക്കു കൈമാറി. മാര്‍ച്ച് ആദ്യവാരത്തില്‍ കോളജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്നു പറഞ്ഞു അഞ്ജന പോയി. എന്നാല്‍ തിരിച്ചു വന്നില്ല. തുടര്‍ന്ന് അമ്മ വീണ്ടും പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ കോഴിക്കോട്ട് ഒരു സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ യുവതിക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീടു താമസിച്ചത്. വിശദ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ തന്നെ മാനസികമായും ശാരീരികമായും വീട്ടുകാര്‍ ഉപദ്രവിക്കുകയാണെന്നാണ് അഞ്ജന മാര്‍ച്ച് 13 ന് ഫെയ്‌സ്ബുക്കില്‍ ഇട്ട വിഡിയോ ലൈവില്‍ പരാമര്‍ശിക്കുന്നത്. സ്വമേധയാ വീട്ടില്‍ നിന്നു പോന്നതാണെന്നും താന്‍ ഇനി ജീവനോടെ ഉണ്ടാകുമോ എന്നു പോലും അറിയില്ലെന്നുമാണ് അഞ്ജന പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ഗോവ പോലീസ് രംഗത്തെത്തിയിരുന്നു . യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും സംഭവം ആത്മഹത്യ തന്നെയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റിസോര്‍ട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയാണ് യുവതിയെ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കരുതുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനില്ലെന്നും ഗോവയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഞ്ജന ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു ആവശ്യപ്പെട്ടു. തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിനെ കഴിഞ്ഞ ദിവസമാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യാത്രാ രേഖകളും പണമിടപാടുകളും പരിശോധിച്ചാല്‍ മരണത്തിനു ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയും. വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends