Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

ഗോവയില്‍ പോയ കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകള്‍ അഞ്ജനയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍

18 MAY 2020 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍

ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..

കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

കർണാടകയിൽ സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി..

വലഞ്ഞ് യാത്രക്കാർ... അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ നടത്തുന്ന സമരം തുടരുന്നതുമൂലം യാ​ത്രക്കാർ ദുരിതത്തിൽ

സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയ കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകള്‍ അഞ്ജന കെ.ഹരീഷിന്റെ (21) കാരിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ചാണു ബന്ധുക്കള്‍ രംഗത്തെത്തിയത്. വിശദ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഈ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മിനി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നല്‍കി.

മകള്‍ മരിക്കുന്നതിനു തലേദിവസം വിളിച്ചിരുന്നുവെന്നും നാട്ടിലേക്കു മടങ്ങി വരുമെന്ന് അറിയിച്ചിരുന്നതായും അമ്മ പറയുന്നു. അഞ്ജനയെ 13 നാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോവയില്‍ ഇവര്‍ താമസിച്ച റിസോര്‍ട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്കു ഗോവ പൊലീസ് നല്‍കിയ വിവരം. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു.

അഞ്ജനയുടെ മരണത്തിന് പിന്നില്‍ ചിലപ്പോള്‍ അവളുടെ കാമുകനായ പ്രണോയ് പ്രസൂണിന്റെ പ്രേരണയായിരിക്കാമെന്ന് അടുത്ത സുഹൃത്ത് ഗാര്‍ഗി ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മാനസാന്തരം വന്നതില്‍ കാമുന്റെ ഭീഷണി ഉണ്ടായിരിക്കാമെന്ന് അഞ്ജനയുടെ സുഹൃത്തുക്കള്‍ പറയുന്നു. മാര്‍ച്ച് 17 ന് മൂന്നിന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്. ശബരിയും ഗാര്‍ഗിയും ഒപ്പമുണ്ടായിരുന്നു. ലോക്ഡൗണായതിനാല്‍ അവിടെ കുടുങ്ങി. മരിക്കുന്ന അന്ന് അഞ്ജന വളയെധികം സന്തോഷവതിയായിരുന്നുവെന്ന് കൂട്ടുകാര്‍ പറയുന്നു. ഒരുപാട് പേരെ ഫോണ്‍വിളിച്ചിരുന്നു. കൂട്ടത്തില്‍ കാമുകനായ പ്രണോയുമായും ഏറെ നേരം സംസാരിച്ചിരുന്നു. ഇതിന് ശേഷം അവള്‍ ആകെ മൂഡ് ഔട്ടിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.

രാത്രി 8.45 ഓടെ അവരുടെ സമീപത്തുനിന്നും ഒഴിഞ്ഞുമാറി പോയിരുന്നു. ബാത്തുറൂമിലോ മറ്റോ പോയതാണെന്ന് കരുതി ആരും അന്വേഷിച്ചില്ല. ഒന്‍പതുമണിയായതോടെ എല്ലാവരും റൂമിലും പുറത്തും അന്വേഷിച്ചു. അടുത്ത ബീച്ചിലേക്കും അന്വേഷണം നീങ്ങി. വീണ്ടും തിരിച്ചുവന്ന് പരിസരവാസികളെ അവര്‍ വിവരമറിയിച്ചു. അവരും കൂടി ചേര്‍ന്ന് തിരഞ്ഞപ്പോള്‍ അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പിറക് വശത്തെ ആളൊളിഞ്ഞ സ്ഥലത്ത് തൂങ്ങിയ നിലയില്‍ അഞ്ജനയെ കണ്ടെത്തുകയായിരുന്നു. കൂട്ടുകാരിയുടെ ലുങ്കി കെട്ടി അതിലാണ് തൂങ്ങിയത്. സുഹൃത്തുക്കളും പരിസരവാസികളും ചേര്‍ന്ന് അടുത്തുള്ള പിഎച്ച്‌സിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

അതേസമയം മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക് ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാര്‍ പറയുന്നത്. നന്നായി എഴുതുകയും വായിക്കുകയും പഠിക്കുകയും ചെയ്യുന്ന അഞ്ജനയ്ക്ക് ബ്രണ്ണന്‍ കോളേജിലെ ഡിഗ്രി വിദ്യാഭ്യാസത്തോടെയാണ് ഏറെ മാറ്റം വന്നത്. ഒരു കാമുകനെ പരിചയപ്പെട്ടതോടെ രാഷ്ട്രീയ പ്രവര്‍ത്തനം പതിയെ നിര്‍ത്തി തുടങ്ങിയിരുന്നു. പിന്നീടാണ് വീട്ടുകാരുമായി അകന്ന് കൂട്ടുകാര്‍ക്കൊപ്പം ജീവിച്ചു തുടങ്ങിയത്.

4 മാസം മുന്‍പു മകളെ കാണാനില്ലെന്നു പറഞ്ഞ് അമ്മ മിനി ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജനയെ പൊലീസ് പിടികൂടി വീട്ടുകാര്‍ക്കു കൈമാറി. മാര്‍ച്ച് ആദ്യവാരത്തില്‍ കോളജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്നു പറഞ്ഞു അഞ്ജന പോയി. എന്നാല്‍ തിരിച്ചു വന്നില്ല. തുടര്‍ന്ന് അമ്മ വീണ്ടും പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ കോഴിക്കോട്ട് ഒരു സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ യുവതിക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീടു താമസിച്ചത്. വിശദ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ തന്നെ മാനസികമായും ശാരീരികമായും വീട്ടുകാര്‍ ഉപദ്രവിക്കുകയാണെന്നാണ് അഞ്ജന മാര്‍ച്ച് 13 ന് ഫെയ്‌സ്ബുക്കില്‍ ഇട്ട വിഡിയോ ലൈവില്‍ പരാമര്‍ശിക്കുന്നത്. സ്വമേധയാ വീട്ടില്‍ നിന്നു പോന്നതാണെന്നും താന്‍ ഇനി ജീവനോടെ ഉണ്ടാകുമോ എന്നു പോലും അറിയില്ലെന്നുമാണ് അഞ്ജന പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ഗോവ പോലീസ് രംഗത്തെത്തിയിരുന്നു . യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും സംഭവം ആത്മഹത്യ തന്നെയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റിസോര്‍ട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയാണ് യുവതിയെ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കരുതുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനില്ലെന്നും ഗോവയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഞ്ജന ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു ആവശ്യപ്പെട്ടു. തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിനെ കഴിഞ്ഞ ദിവസമാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യാത്രാ രേഖകളും പണമിടപാടുകളും പരിശോധിച്ചാല്‍ മരണത്തിനു ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയും. വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (26 minutes ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (46 minutes ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (2 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (2 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (2 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (2 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (4 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (4 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (4 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (5 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (5 hours ago)

CHANDRAYAN 3 എങ്ങനെ ഇത് സംഭവിച്ചു  (5 hours ago)

PM MODI മോദിയുടെ അടുത്ത ലക്ഷ്യം മമത  (5 hours ago)

ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരു  (6 hours ago)

Malayali Vartha Recommends