Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ മാപ്പ് നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു..ഭൂപടത്തിൽ ഇന്ത്യൻ അതിർത്തിയിലെ പ്രദേശങ്ങളും ഉണ്ട്... ഈ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചു

14 JUNE 2020 11:39 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ മാപ്പ് നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു..ഭൂപടത്തിൽ ഇന്ത്യൻ അതിർത്തിയിലെ പ്രദേശങ്ങളും ഉണ്ട്... ഈ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചുകഴിഞ്ഞു . നേപ്പാൾ പാർലമെന്റിന്റെ തീരുമാനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ അവകാശവാദങ്ങളെന്നും, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലവിലെ തീരുമാനത്തിന് എതിരാണ് നേപ്പാളിന്റെ നിലപാടെന്നും ഇന്ത്യ പറഞ്ഞു

നേപ്പാള്‍ നടപടി ചരിത്രപരമായ കാര്യങ്ങള്‍ പരിഗണിച്ചുള്ളതല്ലെന്നും രാജ്യാതിര്‍ത്തി സംബന്ധിച്ച ധാരണകള്‍ ലംഘിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് നേരത്തെ തന്നെ നേപ്പാള്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

നേപ്പാള്‍ പുതിയ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പിന് അംഗീകാരം നല്‍കിയതോടെ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കും വഴിയടഞ്ഞു. നേപ്പാള്‍ നടപടി അന്യായമാണെന്ന പ്രതികരണം ഇന്ത്യയും നടത്തിയതോടെ ഉഭയകക്ഷി ബന്ധം വഷളായിരിക്കുകയാണ് .

ഇന്നലെ വൈകിട്ടാണ് നേപ്പാള്‍ പാര്‍ലമെൻ്റ് ഇന്ത്യൻ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പിന് അംഗീകാരം നല്‍കിയത്. പാര്‍ലമെൻ്റിലെ 258 അംഗങ്ങളും ഏകകണ്ഠേനയാണ് പുതിയ ബിൽ പാസാക്കിയത്. കൊവിഡ്-19 പ്രതിരോധത്തിലെ പാളിച്ചകളെ ചൊല്ലി തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിനും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയ്ക്കും എതിരെ പ്രതിഷേധം രൂക്ഷമായതിനു പിന്നാലെയാണ് നേപ്പാൾ സര്‍ക്കാരിൻ്റെ വിവാദനീക്കം.

പുതിയ മാപ്പ് അംഗീകരിക്കുന്നതിനു മുൻപായി നാലു മണിക്കൂറോളമാണ് നേപ്പാള്‍ പാര്‍ലമെൻ്റിൽ ചര്‍ച്ച നടന്നത്. ഇന്ത്യൻ ഭൂപ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയധുര തുടങ്ങിയ പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെടുക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമെന്ന് പ്രധാനമന്ത്രി ജനപ്രതിനിധികളോട് ആരാഞ്ഞു. കൊവിഡ്-19 മൂലം അതിര്‍ത്തിയിൽ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ തുടരണമെന്ന് ചില ജനപ്രതിനിധികള്‍ നിലപാടെടുത്തു.

ഇന്ത്യ കടന്നു കയറിയ ഭൂപ്രദേശങ്ങള്‍ തിരികെ പിടിക്കുമെന്നായിരുന്നു നേപ്പാള്‍ ഒരു മാസം മുൻപു തന്നെ സ്വീകരിച്ച നിലപാട്. അതേസമയം, ലിപുലേഖ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഔദ്യോഗികമായി നേപ്പാള്‍ മാപ്പിൽ ഉള്‍പ്പെടുത്തിയ സാഹചര്യത്തിൽ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ദേശീയമാധ്യമങ്ങളോടു പ്രതികരിച്ചത്.

1962ൽ ചൈനയുമായുണ്ടായ യുദ്ധത്തിനു ശേഷം ഇന്ത്യ സൈനിക നിരീക്ഷണം നടത്തുന്ന സുപ്രധാന മേഖലകളാണ് നേപ്പാള്‍ പുതിയ മാപ്പിൽ ഉള്‍പ്പെടുത്തിയത്. ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ടിബറ്റിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളാണിവ.

നേപ്പാള്‍ മുൻപു തന്നെ അവകാശവാദം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും മെയ് മാസത്തിൽ ഇന്ത്യ പ്രദേശത്ത് പുതിയ റോഡ് നിര്‍മിച്ചതോടെയാണ് അതിര്‍ത്തി തര്‍ക്കം രൂക്ഷമായത്. ടിബറ്റിലേക്കുള്ള കൈലാസ് മാനസസരോവർ യാത്രയ്ക്ക് എളുപ്പ വഴിയായി ഇന്ത്യ ലിപുലേഖിൽ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാൾ തർ ക്കവുമായി രംഗത്ത് വന്നത്. എന്നാൽ റോഡ് പൂർണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ കൂടിയാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്.ഇന്ത്യയും നേപ്പാളും തമ്മിൽ 118 കിലേമീറ്റർ ദൈർഘ്യമുള്ള തുറന്ന അതിർത്തിയാണ് ഉള്ളത്.

ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ൽ അന്നത്തെ നേപ്പാൾ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മിൽ ഒപ്പുവെച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശത്തിന്റെ ആധാരം

സ്വാതന്ത്ര്യത്തിന് ശേഷം ഈ പ്രദേശങ്ങളിൽ സ്ഥിരമായ സേനാവിന്യാസം ഇന്ത്യ നടത്തിയത് 1962 ലെ ചൈനയുമായുള്ള യുദ്ധത്തോടെയാണ്. അന്നുമുതൽ ഈ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്.

കാലാപാനി പ്രദേശത്തുകൂടിയൊഴുകുന്ന മഹാകാളി നദിയാണ് തർക്കത്തിന്റെ മൂലകാരണം. കാളിനദിയുടെ കിഴക്കൻ തീരത്താണ് കാലാപാനി. മഹാകാളിയുടെ എണ്ണമറ്റ കൈവഴികൾ ഒന്നുചേരുന്നത് കാലാപാനിയിലാണ്. കൈവഴികളൊന്നിച്ചു ചേർന്ന് മഹാകാളി നദിരൂപംകൊള്ളുന്നത് കാലാപാനിയുടെ കിഴക്കുഭാഗത്താണ്. എന്നാൽ ഈ കൈവഴികളുടെ ഭൂരിഭാഗത്തിന്റെയും ഉറവിടം നേപ്പാളിലെ ലിപു ലേഖ് ചുരമാണെന്നും അതുകൊണ്ട് പ്രദേശവും നദിയും തങ്ങളുടേതാണെന്നുമാണ് നേപ്പാൾ അവകാശപ്പെടുന്നത്.

കഴിഞ്ഞ മാസം പുതിയ മാപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതിപക്ഷമായ നേപ്പാള്‍ കോൺഗ്രസ് പാര്‍ട്ടിയും പിന്തുണ അറിയിച്ചിരുന്നു. ശനിയാഴ്ച ചേര്‍ന്ന പാര്‍ലമെൻ്റ് യോഗത്തിൽ 275 അംഗങ്ങളിൽ 258 പേരും പങ്കെടുത്തു. സന്നിഹിതരായിരുന്ന എല്ലാ അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (10 minutes ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (17 minutes ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (25 minutes ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (40 minutes ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (55 minutes ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (1 hour ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (1 hour ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (2 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (2 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (2 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (2 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (3 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (3 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇറാനും ഇന്ന് ശിവരാത്രി...! ഓർഡറിന് കാത്ത് യുഎസ് പട്ടാളം യുറേനിയം ബോംബ് പൊട്ടിത്തെറിക്കും യുദ്ധം തുടങ്ങാൻ മണിക്കൂറുകൾ  (3 hours ago)

Malayali Vartha Recommends